2016, ഡിസംബർ 29, വ്യാഴാഴ്‌ച

മല്ലികാര്ജ്ജുന ജ്യോതിര്ലിംഗം

മല്ലികാര്ജ്ജുന ജ്യോതിര്ലിംഗം


ശിവപുരാണ പ്രകാരം 12 ജ്യോതിര്ലിംഗങ്ങളാണുള്ളത്.അതില് അദ്യത്തേത് സോമനാഥ ക്ഷേത്രത്തിലെ ആണ്.രണ്ടാമത് മല്ലികാര്ജ്ജുനക്ഷേത്രത്തിലെത് ആണ് .അതിനെ കുറിച്ച് ശിവപുരാണത്തില്പ്രതിപാദിക്കുന്നതു ഇങ്ങനെയാണ് .ശിവനും പാര്വ്വതിയും മക്കളായ ഗണേശന്റെയും കാര്ത്തികേയന്റെയും   വിവാഹം നടത്താന്തീരുമാനിച്ചു എന്നാല്ആദ്യം ആരുടെ വിവാഹം നടത്തും  ആരുടെ വിവാഹം ആദ്യം നടത്തിയാലും മറ്റേയാള്ക്ക് വിഷമമാകും അതുകൊണ്ട് അവര്ഒരു ഉപായം കണ്ടു പിടിച്ചു . അവര്ഗണേശനെയും കാര്ത്തികേയനെയും വിളിച്ചു പറഞ്ഞു . ത്രിലോകങ്ങളും ചുറ്റി ആദ്യം ആരാണോ കൈലാസത്തില്തിരിച്ചെത്തുന്നത് അവരുടെ വിവാഹം ആദ്യം നടത്തും. ഇത് കേട്ട കാര്ത്തികേയന് ലോകസഞ്ചാരത്തിനായി പുറപെട്ടു. എന്നാല്  ബുദ്ധിമാനായ ഗണേശന് ശിവനും പാര്വ്വതിക്കും ചുറ്റും പ്രദിക്ഷണം വച്ചു .എന്നിട്ട് തന്റെ വിവാഹം നടത്തിത്തരാന് ആവശ്യപ്പെട്ടു. ഇതുകേട്ട അവര് ഗണേശനോട് ചോദിച്ചു നീ ലോകം ചുറ്റി വന്നിട്ടില്ല പിന്നെങ്ങനെ ആണ് നിന്റെ വിവാഹം നടത്തിതരുന്നത് . ഗണേശന്പറഞ്ഞു “ വേദങ്ങളില് പറയുന്നുണ്ടല്ലോ സ്വന്തം മാതാപിതാക്കളെ പ്രദക്ഷിണം ചെയ്യുന്നതു ലോകപ്രദക്ഷിണം ചെയ്യുന്നതിന് തുല്യമാണെന്ന്. ഞാന്ഇപ്പോള് ലോകപ്രദക്ഷിണം ചെയ്തു കഴിഞ്ഞു അതുകൊണ്ട് എന്റെ വിവാഹം നടത്തിത്തരുക.” മകന്റെ ബുദ്ധിശക്തിയില്സന്തുഷ്ടരായ ശിവപാര്വ്വതിമാര്  വിശ്വാരുയ പുത്രിമാരായ സിദ്ധിയേയും ബുദ്ധിയെയും ഗണേശന് വിവാഹം ചെയ്തു കൊടുത്തു. ഇതേ സമയം ലോകസഞ്ചാരം കഴിഞ്ഞു മടങ്ങി വന്ന കാര്ത്തികേയന്വിവരമെല്ലാം അറിഞ്ഞു ദേഷ്യപെട്ട് താനിനി ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് ശപഥം ചെയ്തു കൈലാസത്തില്നിന്നും പോയി ക്രൌഞ്ച   പാര്വതത്തിനു മുകളില്താമസമാക്കി.പുത്രന്റെ ഈ പ്രവര്ത്തിയില്ദുഖിതരായ ശിവപാര്വ്വതിമാര്  ക്രൌഞ്ച പര്വതത്തില്ചെന്ന് കാര്ത്തികേയനോട് തിരിച്ചു കൈലാസത്തില് മടങ്ങി വരണമെന്ന് അഭ്യര്ഥിച്ചു. എന്നാല്കാര്ത്തികേയന്    അതിനു വഴങ്ങിയില്ല. ഇതേ തുടര്ന്ന് ശിവപാര്വ്വതിമാര്തൊട്ടടുത്ത പര്വതമായ ശ്രീശൈലത്തില്താമസമാകി . അമാവാസി നാളില്ശിവനും പൌര്ണമി നാളില്ശ്രീപാര്വ്വതിയും പുത്രനെ കാണാന്ക്രൌഞ്ച പര്വതത്തില്എത്തും.
 മല്ലികാര്ജ്ജുന ജ്യോതിര്ലിംഗം ശ്രീശൈലം, ഹൈദരാബാദ്,അന്ധ്രപ്രദേശ്

സര്‍പ്പബലി

സര്‍പ്പബലി


സര്‍പ്പബലി നാഗ പ്രീതിയ്ക്കായി നടത്തുന്ന മഹത്തരമായൊരു കര്‍മമാണ്  സര്‍പ്പബലി സര്‍പ്പ കളം വരയ്ക്കുക, പൂജ നടത്തുക, പുള്ളുവന്‍ പാട്ട് പാടുക  ഇവയെല്ലാം സര്‍പ്പ ബലിയുടെ ഭാഗങ്ങള്‍ ആണ്. സര്‍പ്പ ബലിയുടെ ഐതിഹ്യത്തിനു ഖണ്ഡവദഹനവുമായി ബന്ധ പെട്ട കഥയാണ്. ഖാണ്ഡവദഹന കഴിഞ്ഞു സമുദ്രത്തില്‍ എത്തിയ തക്ഷകനെ ഒരു പുള്ളുവത്തി കുടത്തില്‍ കയറ്റി രക്ഷപെടുത്തി .അതിനാല്‍ നാഗകര്‍മങ്ങള്‍ക്കും,സര്‍പബലിക്കും പുള്ളുവ സാമീപ്യമു ള്ളതായിതീര്‍ന്നുസര്‍പ ബലിക്കായി കളം വരച്ചു കഴിഞ്ഞാല്‍  കളത്തില്‍ പൂജ നടത്തുന്നു.ഇതിനു സര്‍വ്വ സര്‍പ്പ പൂജയെന്നു പറയപ്പെടുന്നുപിന്നെ അഷ്ട നാഗങ്ങള്‍ക്കായി സങ്കല്പ പൂജ നടത്തും .ഇതു കഴിഞ്ഞു ഹവിസ് കൊണ്ടു ബലി തൂവുന്ന തോടെ സര്‍പ്പബലി എന്ന അനുഷ്ടാനം അവസാനിക്കുന്നു

ശിവ ഭഗവാന്റെ ചില പ്രത്യേക വിവരങ്ങൾ

ശിവ ഭഗവാന്റെ ചില പ്രത്യേക വിവരങ്ങൾ

പരമശിവൻ

പ്രധാനപ്പെട്ട ദിവസം -  തിങ്കൾ
ശിവൻ എന്ന അർത്ഥം - മംഗളം,
ഐശ്വര്യം, നന്മ, പൂർണത
പഞ്ചാക്ഷരീ മന്ത്രം - നമ : ശിവായ
ആഭരണം - വാസുകി
അന്ഗരാഗം - ഭസ്മം
ഇഷ്ടപ്പെട്ട പൂവ് -  എരിക്ക്, കൂവളം
പ്രധാന വ്രതങ്ങൾ - തിങ്കളാഴ്ച , തിരുവാതിര, പ്രദോഷം, ശിവരാത്രി
വാഹനം - കാള
പ്രധാന ആയുധം - ത്രിശൂലം
പ്രധാന ഭൂതഗണം - നന്ദി
സർവ്വലോക ഗുരു ഭാവം - ദക്ഷിണാ മൂർത്തി
സംഹാര ഭാവം - നടരാജ
രോഗ രക്ഷ ഭാവം - വൈദീശ്വര
ആരാധനാ ഭാവം -  ലിന്ഗ
പ്രധാന അഭിഷേകം - ക്ഷീരം, ജലം
പ്രധാന ഹോമം - മ്യത്യുഞ്ജയ
മൂലമന്ത്രം - ഓം നമ: ശിവായ
ശിവജsയുടെ പേര് - കപർദും

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരുമൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ. (പദാർത്ഥം:മംഗളകരമായത്) ഹിമവാന്റെ പുത്രിയായ ദേവി പാർവ്വതിയാണ് ഭഗവാൻ ശിവന്റെ പത്നി .

ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവർ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത് . നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്തി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളദേവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവൻ മിക്കവാറും എല്ലാ ദേവാസുരയുദ്ധങ്ങളിലും പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു.

ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെയുള്ള ത്രിമൂർത്തികൾ പരാശക്തിയിൽ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം.ഭൈരവൻ, ഭദ്രകാളി വീരഭദ്രൻഎന്നിവരാണ് ഭൂതഗണങ്ങൾ.

ഗണപതി,സുബ്രഹ്മണ്യൻ,അയ്യപ്പൻ എന്നിവർ പുത്രന്മാർ. കടുംനീല നിറത്തിലെ കഴുത്ത് മൂലം നീലലോഹിതൻ എന്നും അറിയപ്പെടാറുണ്ട്.

*ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം*

ഭസ്മ ഭൂഷിതനാണ് മഹാദേവന്‍

ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. സം ഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം.

അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്. നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും.

ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല.

മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്.

ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. കപാല ധാരിയായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്.

ശിവരൂപം:

മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.

തൃക്കണ്ണ് :

ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), ത്രയംബകം(അംബകം= കണ്ണ്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.

ചന്ദ്രകല :

ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽതന്നെ ചന്ദ്രശേഖരൻ , ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.

ഭസ്മം:

ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.

ജട:

ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.

നീലകണ്ഠം:

സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

ഗംഗാനദി:

സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു.

ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.

നാഗങ്ങൾ:

നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.

മാൻ:

കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.

തൃശൂലം:

ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു. ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.

നന്തി:

ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.

ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.

നീലകണ്ഠം :

സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

ഢമരു :

ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.

ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു

1 .പാദുകം
2 .ജഗതി
3 .കുമുദം
4 .ഗളം
5 .ഗളപ്പടി
6 .ലിംഗം
7.ഓവ്

പഞ്ചഭൂത ക്ഷേത്രങ്ങൾ :

തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.

1-*ജംബുകേശ്വര ക്ഷേത്രം*

തമിഴ് നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രംത്തിനു അടുത്തുള്ള ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ജലത്തിനു പ്രധാനമുള്ള ക്ഷേത്രം.
കാവേരി നദീ തീരത്ത് ഒരിടത്ത് ജംബുക വൃക്ഷത്തിനടിയിൽ ശിവലിംഗം അവതരിച്ചുവെന്നും ഒരു ആനയും ചിലന്തിയും ആരാധന നടത്തിയിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ആന തുമ്പികൈയിൽ ജലം ഏടുത്ത് അഭിഷേകം ചെയ്യും.ചിലന്തി പൂക്കൾ പൊഴിച്ചിടും. ചിലന്തിയും ആനയും തമ്മിൽ മത്സരമാകുകയും ഇരുവരും മരിക്കുകയുക് ചെയ്യും.അടുത്ത ജന്മത്തിൽ ചിലന്തി കോചെങ്കണ്ണനായി പിറന്നു ആനകൾക്ക് എത്താത ഉയരത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു എന്നു വിശ്വാസം
18 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ക്ഷെത്രത്തിൽ ആകെ 5 പ്രകാരങ്ങൾ(ഗോപുരങ്ങൾ) ഉണ്ട്. അവയിൽ 3,4 പ്രകാരങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ പണിതു.ഏഴു നിലകളുള്ള കിഴക്കൻ ഗോപുരവും,ഒൻപത് നിലകളൂള്ള പടിഞ്ഞാറൻ ഗോപുരവും പ്രധാനം. ദ്വജസ്ഥംഭത്തിൽനിരവധി കൊത്തുപണികൾ ഉള്ള ഏക പാദത്രിമൂർത്തിയുടെ ശില്പമുണ്ട്.

2-*അണ്ണാമലയാർ ക്ഷേത്രം*

അണ്ണാമലയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ തമിഴ്നാട്ലാണ. അരുണാചലേശ്വർ ആണ് മൂര്‍ത്തി. പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിയെ പ്രതിനിധീകരിക്കുന്ന അഗ്നിലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രകടഭാവം അഗ്നി

3-*കാളഹസ്തി ക്ഷേത്രം*

ശ്രീകാളഹസ്‌തിയിലാണ്‌ കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. തിരുപ്പതിയില്‍ നിന്ന്‌ 36 കിലോമീറ്റര്‍ അകലെയാണ്‌ കാളഹസ്‌തി ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.

ശിവനെ ഇവിടെ കാളഹസ്‌തീശ്വരനായാണ്‌ ആരാധിക്കുന്നത്‌. ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച്‌ ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ ഭഗവാന്‌ സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന്‌ മുന്നില്‍ തെളിയിച്ചെന്നുമാണ്‌ ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില്‍ സംപ്രീതനായ ശിവഭഗവാന്‍ കണ്ണപ്പയ്‌ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്‌ മോക്ഷം നല്‍കുകയും ചെയ്‌തു.

ശിവഭക്തന്മാര്‍ക്ക്‌ പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു. തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പതിവുണ്ട്‌.

4- ഏകാംബരേശ്വര ക്ഷേത്രം

തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനെ ഏകാംബരേശ്വരനായി ഇവിടെ ആരാധിച്ചുവരുന്നു. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രംകൂടിയാണ് ഏകാംബരേശ്വരം. ഏകാംബരേശ്വരം ഭൂമിയെയാണ് പ്രതിനിധികരിക്കുന്നത്.

ഒരിക്കൽ ദേവി പാർവതി വേഗാവതി നദിക്കരയിലെ ഒരു മാവിൻ ചുവട്ടിലിരുന്ന് തപസ്സനുഷ്ടിക്കുകയായിരുന്നു. പാർവതിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനുവേണ്ടി ശിവൻ അഗ്നിയെ പാർവതിക്കുനേരെ അയച്ചു. ദേവി അപ്പോൽ ഭഗവാൻ വിഷ്ണുവിനെ ആരാതിക്കുകയും വിഷ്ണു പാർവതിയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു. പാർവതിയുടെ തപം ഭംഗപ്പെടുത്തുവാനായി ഭഗവാൻ ശിവൻ പിന്നെ ഗംഗയെയാണ് അയച്ചത്. പാർവതി തന്റെ സഹോദരിക്കു തുല്യയാണെന്ന് മനസ്സിലാക്കിയാ ഗംഗ ദേവിയുടെ തപസ്സിന് വിഘാതം സൃഷ്ടിച്ചില്ല. പാർവതിക്ക് ശിവനോടുള്ള ഭക്തിയുടെയും ആദരവിന്റ്റെയും ആഴം മനസ്സിലാക്കിയ ശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മാവിൻ വൃക്ഷത്തിൽനിന്ന് ജനിച്ച ദേവനാണ് ഏകാംബരേശ്വരൻ എന്നാണ് ഒരു ഐതിഹ്യം.

മറ്റൊരൈതിഹ്യം പറയുന്നതിപ്രകാരമാണ്: ഒരുമാവിൻചുവട്ടിൽ ഇരുന്ന് പൃഥ്വിലിംഗരൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു പാർവതി. സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാനദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറുണ്ട്.

5-*ചിദംബരം ക്ഷേത്രം*

തമിഴ്നാട്ടിലെ ചിദംബരത്തുള്ള ഒരു ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന്. ആകാശത്തിനു പ്രധാനം. നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ.
ചിദംബര ക്ഷേത്രത്തിലെ മൂലവിഗ്രഹം ഒരു ശിവലിംഗമാണ്. പതഞ്ജലി മഹര്‍ഷിയും വ്യാഘ്രപാദനും പൂജനടത്തിയിരുന്ന ശിവലിംഗമാണിതെന്നാണ് വിശ്വാസം. ഋഷീശ്വരന്മരായ പതഞ്ജലിയുടേയും വ്യാഘ്രപാദന്റെയും പൂജയില്‍ പ്രസന്നനായി ശിവഭഗവാന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി താണ്ഡവനൃത്തം ആടിയത്രേ. അതിനുശേഷമാണ് ചിദംബരത്ത് നടരാജവിഗ്രഹം പ്രതിഷ്ഠിതമായതെന്ന് ഐതിഹ്യങ്ങളില്‍ കാണുന്നു. ശിവഗംഗാ സരോവരം ഇവിടെ ഭക്തരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ദേവി പാര്‍വ്വതി, ഗണപതി, ശേഷതല്‍പ്പത്തില്‍ കിടക്കുന്ന മഹാവിഷ്ണു, ലക്ഷ്മീദേവി എന്നിവരുടെയെല്ലാം പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും ചിദംബരത്തുണ്ട്.

ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങൾ അവതരിപ്പിക്കുന്ന ശിൽപങ്ങൾ
ഇവിടെ കൊത്തിവെച്ചിരിക്കുന്നു.

ദ്വാദശജ്യോതിർ ലിംഗക്ഷേത്രങ്ങൾ

1.*സോമനാഥ്*

ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്ര നിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.

ഗസ്നിയിലെ മഹ്മൂദിന്റെആക്രമണകാലത്ത് ഭാരതത്തിലേറ്റവും മുഖ്യക്ഷേത്രമായിരുന്നു. അന്ന് നിത്യവും ഗംഗയിൽനിന്നു അഭിഷേകജലവും കാശ്മീരിൽ നിന്നും പൂജാപുഷ്പങ്ങളും എത്തിയിരുന്നു. 10000 ഗ്രാമങ്ങൾ ക്ഷേത്രത്തിന്റെ സ്വത്തായിരുന്നു. പൂജയ്ക്ക് 1000ൽ അധികം ബ്രാഹ്മണർ, തീർത്ഥാടകർക്ക് ക്ഷൗരത്തിനു 300 ക്ഷുരകർ, രത്നങ്ങൾ പതിച്ച വിളക്കുകൾ, 200മന്ന് സ്വർണ്ണത്തിൽ തീർത്ത ചങ്ങല, 56 രത്നാങ്കിത സ്തൂപങ്ങൾ - ഇതായിരുന്നു അന്നത്തെ സോമനാഥ ക്ഷേത്രത്തിന്റെ നില. 1025ൽ ഗസ്നി ക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ചു. ഭീമ-ഭോജ രാജാക്കന്മാർ ക്ഷേത്രം വീണ്ടുമുയർത്തി. 1300ൽ അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ ആലഫ്ഖാൻ വീണ്ടും തകർത്തപ്പോൾ ചൂഢാസനവംശത്തിലെ മഹിപാലൻ വീണ്ടുമുയർത്തി. 1390ൽ മുസഫ്ർ ഷാ 1, 1490ൽ മുഹമ്മദ് ബേഗാറ, 1530ൽ മുസഫ്ർ 2, 1701ൽ ഔറഗസേബ് എന്നിങ്ങനെ പലതവണ തകർക്കപ്പെട്ടേങ്കിലും ഓരോതവണയും ക്ഷേത്രം ഉയർത്തെഴുന്നേറ്റു. 1783ൽ റാണി അഹല്യ ഒരു പുതിയ ക്ഷേത്രം നിർമിച്ചു.1951ൽ അതേ സ്ഥാനത്ത് പുതിയ പ്രതിഷ്ഠ നടന്നു.

2.*മല്ലികാര്‍ജുന സ്വാമി ക്ഷേത്രം*

ശിവന്‍റെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഭ്രമരംബ മല്ലികാര്‍ജുന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ശ്രീ ശൈലത്തിലാണ്. ഭഗവാന്‍ പരമശിവനും ദേവി പാര്‍വതിയുമാണ്‌ പ്രധാന പ്രതിഷ്ട. പരമശിവനെ മല്ലികാര്‍ജുന സ്വാമിയായും പാര്‍വതിയെ ഭ്രമരംബ ദേവിയുമാണ്‌ ഇവിടെ ആരാധിച്ചു പോരുന്നത്.

ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ നര്‍മദ കുന്നുകളിലാണ് ഹിന്ദു മത വിശ്വാസികളുടെ പുണ്യ പരിപാവന നഗരമായ ശ്രീ ശൈലം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളുടേയും പുണ്യ സ്ഥലങ്ങളുടേയും നിറ സാന്നിധ്യമാണ് ഈ നഗരത്തിനു ഒരു ആത്മീയ പരിവേഷം ചാര്‍ത്തി നല്‍കിയത്. ആന്ധ്രയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്നും 212 കിലോമീറ്റര്‍ അകലെ തെക്ക് ഭാഗത്തായി കൃഷ്ണ നദിക്കരയിലാണ് ഈ നഗരത്തിന്റെ സ്ഥാനം.

3.*മഹാകാലേശ്വർ*

മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് ഈ ചരിത്രാതീത നഗരം സ്ഥിതി ചെയ്യുന്നത്. വിജയശ്രീലാളിതനായ ജേതാവ് എന്നര്‍ഥം വരുന്ന ഉജ്ജൈനി എന്ന പേരിലും നഗരം അറിയപ്പെടുന്നു.
ദ്വാദശജ്യോതിർലിം‌ഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ (അവന്തി) രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ഇവിടുത്തെ ശിവലിം‌ഗംസ്വയം‌ഭൂവാണെന്ന് വിശ്വസിക്കുന്നു. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയം‌ഭൂലിംഗ ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണെന്ന് മാത്രമല്ല അത് വളര്‍ന്ന് കൊണ്ടിരിക്കുകയുമാണ്. ഇത് വെറുതെ പറയുന്നതല്ല.ഇവിടത്തെ നാട്ടുകാരും ഇത് ശരിവയ്ക്കുന്നു.

പ്രാചീന കാലത്ത് അവന്തി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിനിയിൽ ചന്ദ്രസേനമഹാരാജാവിന്റെ രക്ഷാർത്ഥം മഹാകാലേശ്വരൻ അവതരിച്ചതായാണ് വിശ്വസിക്കുന്നത്. ദക്ഷിണദിക്കിലേക്കാണ് മഹാകാലേശ്വര ദർശനം. മഹാകലേശ്വരക്ഷേത്ര ശ്രീകോവിലിലെ ഗർഭഗൃഹത്തിനുള്ളിൽ ഒരു ശ്രീയന്ത്രം തലകീഴായി കെട്ടിതൂക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് അഞ്ചു നിലകളുണ്ട്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ.

4.*ഓംകാരേശ്വർ*

ശിവനെ ഇവിടെ ഓംകാരേശ്വരനായി ആരാധിച്ചുവരുന്നു. മധ്യപ്രദേശിൽ നർമദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിനു ഓംകാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലായുണ്ട്.

5.*കേദാർനാഥ്*

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം, ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്.
പണ്ട് , ഭീമൻ ഒരു കാട്ടുപോത്തിനെ നായാടി പിന്തുടരുകയായിരുന്നു. ആ ഓട്ടപ്പന്തയം ഒരു ഘട്ടത്തിലെത്തിയപ്പോൾ പോത്ത് പെട്ടെന്നു ഭൂമിയിലേക്കു താഴ്ന്നുകളഞ്ഞു. ഭീമൻ അടുത്തെത്തിയപ്പോൾ പോത്തിന്റെ പിൻഭാഗം മാത്രം പുറത്തു കാണുന്നുണ്ടായിരുന്നു , ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. താൻ പിന്തുടർന്ന മൃഗം മഹിഷ രൂപത്തിൽ വന്ന പരമശിവനാണെന്നു ഭീമനു മനസ്സിലായി. പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.

6.*ഭീംശങ്കർ*

മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം. പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

7.*വിശ്വനാഥൻ*

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്നകാശി വിശ്വനാഥ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ തന്നെ ഈ ജ്യോതിര്‍ലിംഗത്തിന് അപൂര്‍വ്വ സ്ഥാനമാണുള്ളത്. ആരായാലും, അത് പുരുഷനോ സ്ത്രീയോ ആകട്ടെ, യുവാക്കളോ വൃദ്ധരോ ആകട്ടെ ഏത് ജാതിയില്‍ പെട്ട ആളായാലും ഇവിടെ വന്ന് ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

8.*ത്രയംബകേശ്വർ*

മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ.

ത്രയംബകേശ്വർ ക്ഷേത്രം മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷിഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം
ത്രയംബകേശ്വർ ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്വരാപ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു. സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്.

9.*വൈദ്യനാഥൻ*

ജാർഖണ്ഡിലെ ദേവ്ഘറിലുള്ള ഒരു പുരാതന ക്ഷേത്രമാണ്വൈദ്യനാഥ് ക്ഷേത്രം. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം. ഹിന്ദു പുരാണമനുസരിച്ച്രാവണൻ ശിവനെ ആരാധിച്ചിരുന്നത് ഇവിടെവെച്ചാണ്. ഭഗവാൻ ശിവനോടുള്ള ഭക്തിയാൽ തന്റെ പത്തുതലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം. ഇതിൽ സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയതിനാൽ വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് ഭഗവാൻ ശിവൻ അറിയപ്പെടുന്നു.

10.*നാഗേശ്വർ*

ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം. ദ്വാദശജ്യോതിർലിംഗ സ്തോത്രത്തിൽ പറയുന്നത് നാഗേശ്വര ക്ഷേത്രം ദാരുകാവനത്തിലാണെന്നാണ്. ഇന്ന് ഈ ജ്യോതില്ലിംഗക്ഷേത്രത്തിന്റെ യഥാർത്ഥ സ്ഥാനത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. നാഗേശ്വർ എന്നനാമത്തിൽ അറിയപ്പെടുന്ന മൂന്ന് സുപ്രധാനക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. ഉത്തരാഘണ്ഡിലെ അൽമോറയിലെ ജാഗേശ്വർ ക്ഷേത്രം, ഗുജറാത്തിലെ ദ്വാരകയിലെ നാഗേശ്വർ, മഹാരാഷ്ട്രയിലെ ഔംഢയിലുള്ള നാഗ്നാഥ് എന്നിവയാണ് ആ മൂന്ന് ക്ഷേത്രങ്ങൾ. ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന ദാരുകവനത്തിന്റെ യഥാർത്ഥ സ്ഥാനത്തെച്ചൊല്ലി ഇന്ന് വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ദേവദാരു വൃക്ഷങ്ങളുടെ വനം എന്നർത്ഥം വരുന്ന 'ദാരുവനത്തിൽ' നിന്നാണ് 'ദാരുകാവനം' എന്ന വാക്ക് ഉദ്ഭവിച്ചത് എന്ന് വിശ്വസിക്കുന്നു. ഇതുപ്രകാരം ദേവദാരു വൃക്ഷങ്ങൾ കാണപ്പെടുന്ന വനം ഉത്തരാഘണ്ഡിലെ അൽമോറയിലാണുള്ളത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല. ദേവദാരു വൃക്ഷങ്ങൾ ശിവനുമായി വളരെയേറെ ബന്ധമുള്ളതാണെന്ന് ചില കൃതികളിലും പരാമർശിക്കുന്നു. . മുനിമാർ ശിവനെ പ്രസാദിപ്പിക്കുവാനായി ദേവദാരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ധ്യാനിച്ചിരുന്നു എന്നാണ് വിശ്വാസം.

11.*രാമേശ്വർ*

തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ്രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടിശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.
ശ്രീരാമന്‍ ഇവിടെയൊരു ശിവലിംഗവും പ്രതിഷ്ഠിച്ചു. വിന്ധ്യാവാസിനി ക്ഷേത്രത്തില്‍  നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററും മിര്‍ സാപുര്‍  പട്ടണത്തില്‍  നിന്ന് എട്ട് കിലോമീറ്ററും അകലെയായിട്ടാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം.

വിന്ധ്യാവാസിനി ദേവീക്ഷേത്രത്തിനും അഷ്ടഭുജ ദേവീക്ഷേത്രത്തിനും ഇടയിലാണ് രാമേശ്വര്‍  മഹാദേവക്ഷേത്രം. ഈ മൂന്ന് പ്രബല ക്ഷേത്രങ്ങളെയും ചേര്‍ത്ത് മഹാത്രികോണം എന്നാണ് വിളിക്കുന്നത്.
രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കോപാകുലനായെന്നും, ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.

12.*ഗ്രിഷ്നേശ്വർ*

ഒരിക്കൽ ഘുശ്മ എന്ന ഒരു ശിവഭക്ത ദിവസവും ശിവലിംഗങ്ങളുണ്ടാക്കി ജലത്തിൽ നിമഞ്ജനം ശിവനെ ആരാധിച്ചു പോന്നിരുന്നു. ഘുശ്മയുടെ പതിയുടെ ആദ്യഭാര്യ വിദ്വേഷിയും അസൂയാലുവും ആയിരുന്നു. ഒരുനാൾ ആ സ്ത്രീ ഘുശ്മയുടെ മകനെ അറുംകൊലയ്ക്ക് വിധേയനാക്കി. ഇതിൽ നൊമ്പരപ്പെട്ടെങ്കിലും ഘുശ്മ തന്റെ ദൈനംദിന പ്രാർത്ഥനമുടക്കിയില്ല. ദുഃഖിതയായ ആ മാതാവ് ശിവലിംഗങ്ങൾ ജലത്തിൽ നിക്ഷേപിക്കുന്നതിനിടയിൽ തന്റെ പുത്രൻ പുനഃജനിക്കുകയുണ്ടായി. ഘുശ്മയുടെ ഭക്തിയിൽ സംപ്രീതനായ ഭഗവാൻ ശിവൻ അവർക്ക് ദർശനം നൽകുകയും ജ്യോതിർലിംഗരൂപത്തിൽ അവിടെ കുടികൊള്ളുകയും ചെയ്തു.

ദ്വാദശ ജ്യോതിർലിംഗ സ്തോത്രം:

പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.

ദ്വാദശജ്യോതിര്ലിംഗസ്മരണം സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാര്ജുനം | ഉജ്ജയിന്യാം മഹാകാളമോങ്കാരമമലേശ്വരം ||൧|| പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം | സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ ||൨|| വാരാണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ | ഹിമാലയേ തു കേദാരം ഘുസൃണേശം ശിവാലയേ ||൩|| ഏതാനി ജ്യോതിര്ലിംഗാനി സായം പ്രാതഃ പഠേന്നരഃ | സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി ||൪|| ഇതി ദ്വാദശജ്യോതിര്ലിംഗസ്മരണം സംപൂര്ണം.

ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും ***************

ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും
***************

അശ്വതി              ഗണപതി    
ഭരണി                  സുബ്രഹ്മണ്യന്‍, ഭദ്രകാളി
കാര്‍ത്തിക           ദുര്‍ഗാദേവി
രോഹിണി            വിഷ്ണു, ദുര്‍ഗാദേവി
മകയിരം              മഹാലക്ഷ്മി
തിരുവാതിര          നാഗദേവതകള്‍
പുണര്‍തം             ശ്രീരാമന്‍    
പൂയം                    മഹാവിഷ്ണു
ആയില്യം            ശ്രീകൃഷ്ണന്‍
മകം                     ഗണപതി
പൂരം                     ശിവന്‍
ഉത്രം                    ശാസ്താവ്
അത്തം                ഗണപതി
ചിത്തിര               സുബ്രഹ്മണ്യന്‍    
ചോതി                  ശ്രീഹനുമാന്‍
വിശാഖം              ബ്രഹ്മാവ്‌
അനിഴം                സുബ്രഹ്മണ്യന്‍, ഭദ്രകാളി        
തൃക്കേട്ട                സുബ്രഹ്മണ്യന്‍
മൂലം                     ഗണപതി
പൂരാടം                 ലക്ഷ്മീനാരായണന്‍
ഉത്രാടം                 ശങ്കര നാരായണന്‍
തിരുവോണം        മഹാവിഷ്ണു
അവിട്ടം                സുബ്രഹ്മണ്യന്‍, ഭദ്രകാളി  
ചതയം                 നാഗദേവതകള്‍
പൂരൂരുട്ടാതി          മഹാവിഷ്ണു
ഉതൃട്ടാതി               ശ്രീരാമന്‍
രേവതി                 മഹാവിഷ്ണു , മഹാലക്ഷ്

ശ്രീ ഗുരുഭ്യോ നമ: ഷണ്‍മുഖ ശരണം Skanda Shashti Kavacham

ശ്രീ ഗുരുഭ്യോ നമ:
ഷണ്‍മുഖ ശരണം Skanda Shashti Kavacham

സ്കന്ദ ഷഷ്ടി കവചം എഴുതിയത് ബാലദേവരായന്‍ സ്വാമികള്‍.  മുരുകഭഗവാന്റെ വല്യ ഭക്തന്‍.  ഒരിക്കല്‍ ഇദ്ദേഹം സഹിക്കാന്‍ പറ്റാത്ത വയറുവേദന അനുഭവിക്കുകയായിരുന്നു.  മരുന്നുകള്‍ ഒന്നും  തന്നെ സഹായിച്ചില്ല.  ഒടുവില്‍  ഇദ്ദേഹം ജീവിതം  തന്നെ  അവസാനിപിക്കാന്‍ തിരിചെന്ദൂര്‍ ലക്ഷ്യമാക്കി പോയി. ആ സമയം അവിടുത്തെ മുരുകന്റെ ക്ഷേത്രത്തില്‍ സ്കന്ദഷഷ്ടി തിരുവിഴാ നടക്കുന്നുണ്ടായിരുന്നു.  അവിടുത്തെ  ഉത്സവം കണ്ടുകൊണ്ടു  ഒരു മനം മാറ്റം അനുഭവപ്പെട്ടു.  പുണ്യ തീര്‍ത്ഥത്തില്‍ മുങ്ങി വന്നു ഷഷ്ടി വ്രതം അനുഷ്ടിക്കുകയും ചെയ്തു.  അമ്പലത്തിലെ  മണ്ഡപത്തില്‍ ധ്യാനത്തില്‍ ഇരിക്കെ മുരുഗ ഭഗവാന്‍ ദര്‍ശനം കൊടുത്തു ഷഷ്ടി കവചം പാടാനുള്ള അനുഗ്രഹവും കൊടുത്തു.  ഷഷ്ടി  കവചത്തിന്റെ  ആദ്യത്തില്‍ "ഷഷ്ടിയെ നോക്ക ശരവണ ഭവനാര്‍" തുടങ്ങിയാണ് കവചം എഴുതിയത്.  തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ കവചം പാടിയ ശേഷം അദ്ദേഹം അടുത്ത അഞ്ചു ദിവസങ്ങള്‍ മുരുക ഭഗവാന്റെ പ്രശസ്തിയാര്‍ജിച്ച  മറ്റു ക്ഷേത്രങ്ങള്‍   തിരുപരംകുണ്ട്രം, പഴനി, സ്വാമി മല , പഴമുതിര്‍ ചോലൈ എന്നിവടങ്ങളില്‍ ചെന്ന് കവചം പാടി.  തീവ്രമായ വയറുവേദന അതോടെ  നീങ്ങി.    അങ്ങിനെ ഒരു അസുഖം  വന്നത്  ഷഷ്ടി കവചം അദ്ധേഹത്തെ കൊണ്ട് എഴുതി പാടിക്കാനുള്ള മുരുഗ ഭഗവാന്റെ ഒരു കൃപയെ എന്താ പറയുക.. 

ചതുശ്ശതം അഥവാ പിഴിഞ്ഞ് പായസം / ഇടിച്ചു പിഴിഞ്ഞ് പായസം.

ചതുശ്ശതം

മിക്ക അമ്പലങ്ങളിലും പ്രധാന വഴുപാടാണ് ചതുശ്ശതം അഥവാ പിഴിഞ്ഞ് പായസം / ഇടിച്ചു പിഴിഞ്ഞ് പായസം. ഇതിനു ഉപയോഗിക്കുന്ന സാധനങ്ങള്‍ / അളവുകള്‍ .

ഉണക്കലരി — 101 നാഴി — 25.5 Kg

ശര്‍ക്കര — 101 പലം — 52.5 Kg

നാളികേരം — 101 എണ്ണം

കദളി പഴം — 101 എണ്ണം

നെയ്യ് — 101 കഴഞ്ച് .— 505 Gm

ഇതില്‍ നെയ്യ് കൂടാതെയുള്ള 4 കൂട്ടം ചേര്‍ത്താണ് ചതുശ്ശതം എന്ന് പറയുന്നത്.

തയാറാക്കുന്ന വിധം.

അരി കഴുകി, ആവശ്യത്തിനു വെള്ളം ഒഴിച്ച്, നന്നായി തീ കത്തിച്ച് വേവിക്കുക. വേവ് പാകത്തിനായാല്‍ ശര്‍ക്കരയിട്ട് നന്നായി നിര്‍ത്താതെ ഇളക്കുക.
” ശ്രീ ” എന്ന് എഴുതുന്ന പോലെയാണ് ഇളക്കുക. കദളിപ്പഴം ഈ സമയത്ത് ചേര്‍ക്കുക. ശര്‍ക്കര പാകമായാല്‍ പകുതി നെയ്യും, മൂന്നാംപാലും കൂടിച്ചേര്‍ത്ത് വറ്റിച്ച് രണ്ടാം പാലും, ബാക്കി നെയ്യും ചേര്‍ത്ത് ഇളക്കുക. പാകത്തിന് വറ്റിയാല്‍, തീ കുറച്ച്, ഇളക്കുന്നത്  നിര്‍ത്തുക. എന്നിട്ട് ഒന്നാം പാൽ ചേര്‍ക്കുക. ഒന്നാം പാൽ ചേര്‍ത്താല്‍ പിന്നെ ഇളക്കരുത്. കുറച്ചു സമയം കഴിഞ്ഞ് പായസത്തില്‍ നിന്നുള്ള ആവിയുടെ ശക്തി കുറഞ്ഞാല്‍ പകര്‍ന്നെടുക്കുക.

ഹൈന്ദവ സംസ്കാരം

ഹൈന്ദവ സംസ്കാരം

ഭാരതീയ സംസ്കാരം പഠിക്കുന്ന ആരും ആദ്യം പഠിക്കേണ്ടത് ആരാണ് ഹിന്ദു എന്നതാണ്.

വിഷ്ണുപുരാണവും പദ്മപുരാണവും ബൃഹസ്പതി സംഹിതയും പറയുന്നത് ശ്രദ്ധിക്കൂ

“ആസിന്ധോ സിന്ധുപര്യന്തം
യസ്യ ഭാരത ഭൂമികാഃ
മാതൃഭൂഃ പിതൃഭൂശ്ചെവ
സവൈ ഹിന്ദുരിതിസ്മൃതഃ”

ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ദേശത്തെ മാതൃഭൂമിയായും പിതൃഭൂമിയായും കരുതി ആരാധിക്കുന്നവരാരൊക്കെയാണോ അവരെയാണ് ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്.

“ഹിമാലയം സമാരഭ്യം യാവത് ഹിന്ദു സരോവരം
തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷതേ”

ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ദേവനിര്‍മ്മിതമായ ഈ ദേശത്തെ ഹിന്ദുസ്ഥാനം എന്നു വിളിക്കുന്നു.

അതായത് ഹിന്ദു എന്നത് മതമല്ല മറിച്ച് ഭാരതത്തെ ഈശ്വര തുല്ല്യം ആരാധിച്ച് ഇവിടെ നിലനിന്നിരുന്ന ആചാര, വിചാര, വിശ്വാസ, സങ്കല്‍പങ്ങള്‍ അനുസരിച്ച് ഇവിടെ ജീവിച്ച ഒരു ജനതയുടെ സംസ്കാരമാണ് ഹിന്ദുത്വം.

മതം എന്ന വാക്കിന്‍റെ അര്‍ത്ഥം അഭിപ്രായം എന്നു മാത്രമാണ്.

യേശുക്രിസ്തുവിന്‍റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ അവര്‍ക്ക് ഒരു ഗ്രന്ഥം മാത്രം – ബൈബിള്‍

മുഹമ്മദ് നബി എന്ന പ്രവാചകന്‍റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരാണ് മുസ്ലീമുകള്‍ അവര്‍ക്ക് ഒരു ഗ്രന്ഥം മാത്രം – ഖുര്‍ആന്‍

ഒരാള്‍ ഒരുകാലഘട്ടത്തില്‍ എഴുതിയ ഒരു ഗ്രന്ഥത്തില്‍ മാനവരാശിക്ക് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഉണ്ട് എന്ന് പറയുന്നത് അസംബന്ധമല്ലെ?.

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനും അഞ്ചാം ക്ലാസ്സില്‍ ക്ലാസ്സില്‍ പഠിക്കുന്നവനും പത്താം ക്ലാസ്സില്‍ പഠിക്കുന്നവനും
ഡിഗ്രിക്കും പിഎച്ച്ഡിക്കും പഠിക്കുന്നവനും ഒരൊറ്റ പുസ്തകം കൊടുത്ത് പഠിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും.

മനുഷ്യന്‍റെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് പുസ്തകുവും മാറണ്ടെ?

എന്നാല്‍ ഹിന്ദുക്കള്‍ ഒരാളുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരല്ല മറിച്ച് ആയിരക്കണക്കിന് ഋഷിവര്യന്മാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആയിരക്കണക്കിന് വിഷയങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതി നമുക്ക് മുന്നില്‍ വെച്ചിട്ട് പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാന്‍.

ഭാരതീയ സംസ്കാരം പഠിക്കുന്നവര്‍ നാം സ്കൂളില്‍ പഠിക്കുന്നതു പോലെ ഏറ്റവും താഴത്തെ ലെവലില്‍ നിന്നും പഠിച്ചു തുടങ്ങണം
എറ്റവും താഴത്തെ ലെവല്‍ – കഥകളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന പുരാണങ്ങള്‍
പിന്നീട് കഥകളിലൂടെയും അനുഭവങ്ങളിലൂടെയും സന്ദേശങ്ങള്‍ നല്‍കുന്ന മഹാഭാരതം
കുറച്ച് കൂടി ഉയര്‍ന്നാല്‍ അനുഭവങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന രാമായണം
അതിലും ഉയര്‍ന്നാല്‍ സന്ദേശങ്ങള്‍ മാത്രമുള്ള വേദങ്ങള്‍
അതിലും കുറേക്കൂടി ഉയര്‍ന്നാല്‍ ജീവിത സത്യങ്ങള്‍ പഠിപ്പിക്കുന്ന ഉപനിഷത്തുക്കള്‍
അങ്ങനെ വ്യക്തിയുടെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് നമുക്ക് വിവിധ ഗ്രന്ഥങ്ങള്‍ ഉണ്ട്.

ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല നമ്മുടെ ഈശ്വരനെ ആരാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഏഴു തലമുറയെ നശിപ്പിക്കുമെന്ന്. അതുപോലെ ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്‍റെ ഗ്രന്ഥത്തില്‍ മാത്രമെ ശരിയുള്ളൂവെന്ന്. പകരം നമ്മള്‍ പറഞ്ഞത്:-

“ആകാശാത് പഥിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വ ദേവ നമസ്തുഭ്യം
കേശവം പ്രതി ഗച്ഛതി”

ആകാശത്തു നിന്നു പെയ്യുുന്ന മഴത്തുള്ളികള്‍ ചാലുകളായി തോടുകളായി പുഴകളായി നദികളായി അവസാനം മഹാസാഗരത്തില്‍ എത്തിച്ചേരുന്നതു പോലെ ഏത് ഈശ്വരനെ ആരാധിച്ചാലും അവയെല്ലാാം ഒരേ ചൈതന്യത്തിലേക്ക് എത്തിച്ചേരും എന്നു പറഞ്ഞവരാണ് ഹിന്ദുക്കള്‍.

“ആനോ ഭദ്രാഃ കൃതവോയന്തു വിശ്വതഃ”

നന്‍മ നിറഞ്ഞ സന്ദേശങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും ഞങ്ങളിലേക്ക് വന്നു ചേരട്ടെ എന്നു പ്രാര്‍ത്ഥിച്ചവരാണ് ഭാരതീയര്‍
അത് ബൈബിളില്‍ നിന്നോ, ഖുര്‍ആനില്‍ നിന്നോ, മാര്‍ക്സിസത്തില്‍ നിന്നോ,കമ്യൂണിസത്തില്‍ നിന്നോ എവിടെ നിന്നു വേണമെങ്കിലും സ്വീകരിക്കാം. നന്മ നിറഞ്ഞതാവണമെന്നേ ഉള്ളൂ.
അതുകൊണ്ട് നിങ്ങള്‍ ഏതു വിഭാഗത്തില്‍ പെട്ടവനായാലും മാര്‍ക്സിസ്റ്റുുകാരനോ, കോണ്‍ഗ്രസ്സുുകാരനോ, ബി.ജെ.പി ക്കാരനോ, ഇടതുപക്ഷക്കാരനോ, വലതുപക്ഷക്കാരനോ, മദ്ധ്യപക്ഷക്കാരനോ ആരുമാവട്ടെ ഒരിക്കലും പാര്‍ട്ടി മാറാതെ ആ പാര്‍ട്ടിയില്‍ തന്നെ നിന്നുകൊണ്ട് അഭിമാനത്തോടുകൂടി പറയാന്‍ കഴിയണം ഞാന്‍ ഒരു ഹിന്ദുവാണെന്ന്...

🔥🌷🔥🌷🔥🌷🔥

2016, ഡിസംബർ 26, തിങ്കളാഴ്‌ച

ദാരിദ്ര്യദഹനസ്തോത്രം

ദാരിദ്ര്യദഹനസ്തോത്രം


വിശ്വേശ്വരായ നരകാർണ്ണവതാരണായ
കർണ്ണാമൃതായ ശശിശേഖരധാരണായ
കർപ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ      

ഗൗരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ
ഗംഗാധരായ ഗജരാജവിമർദ്ദനായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ      

ഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ ദുർഗ്ഗഭവസാഗരതാരണായ
ജ്യോതിർമയായ ഗുണനാമസുനൃത്യകായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ      

ചർമ്മാംബരായ ശവഭസ്മവിലേപനായ
ഭാലേക്ഷണായ മണികുണ്ഡലമണ്ഡിതായ
മംജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ      

പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ തമോമയായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ      

ഗൗരീവിലാസഭുവനായ മഹേശ്വരായ
പഞ്ചാനനായ ശരണാഗതകല്പകായ
ശർവ്വായ സർവ്വജഗതാമധിപായ തസ്മൈ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ      

ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ      

രാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നരകാർണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാർച്ചിതായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ      

മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചർമ്മവസനായമഹേശ്വരായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ      

വസിഷ്ഠേന കൃതം സ്തോത്രം സർവ്വദാരിദ്ര്യനാശനം
സർവ്വസമ്പത്കരം ശീഘ്രം പുത്രപൗത്രാഭിവർദ്ധനം

Gurur Brahma Gurur Vishnu

''ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
 ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മം
 തസ്മൈ ശ്രീ ഗുരു വേ നമഃ ''

നമുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ ചുരുക്കമാണ്. 'സ്കന്ദപുരാണ'ത്തിലെ
'ഗുരുഗീത' എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. മഹാഭാരതത്തിലെ
ഭഗവദ്ഗീതപോലെ.

പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ.

പരമശിവൻ പറയുന്നു , 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് '.
 തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ.

'ഗുരുഗീത' നൽകുന്ന സന്ദേശമിതാണ് :
 'പരബ്രഹ്മ 'മെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു.
അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.
'മാതാപിതാ ഗുരുർ ദൈവം' എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്നു, ''ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്''.

108 ശിവാലയങ്ങള്‍

108 ശിവാലയങ്ങള്‍

108 ശിവാലയങ്ങളില് ഏതെങ്കിലും ഒരു ക്ഷേത്രത്തില് ദർശനം നടത്തുന്നത് വളരെ പുണ്യദായകമാകുന്നു.
എന്തെന്നാല് ശിവക്ഷേത്രങ്ങളില് ഇപ്പോഴും വ്യവസ്ഥാപിതമായ
പൂജാവിധാനങ്ങള് തുടർന്ന് വരുന്ന ശിവാലയങ്ങള്
ആണ് ഈ മഹത് ശിവ സന്നിധികള്.

1. തൃശ്ശൂര് വടക്കുന്നാഥക്ഷേത്രം
വടക്കുംനാഥന്, ശ്രീരാമന്,
ശങ്കരനാരായണന്
പടിഞ്ഞാറ് ശ്രീമദ് ദക്ഷിണ കൈലാസം
തൃശ്ശൂര് നഗരം
2. ഉദയംപേരൂര് ഏകാദശി
പെരുംതൃക്കോവില് ക്ഷേത്രം
പെരുംതൃക്കോവിലപ്പന്
കിഴക്ക് ശ്രീപേരൂര് ഉദയംപേരൂര്
എറണാകുളം ജില്ല ഉദയമ്പേരൂര്
പെരുംതൃക്കോവില്ക്ഷേത്രം-
3. രവീശ്വരപുരം ശിവക്ഷേത്രം
രവീശ്വരത്തപ്പന് കിഴക്ക് ഇരവീശ്വരം
കൊടുങ്ങല്ലൂര്
4. ശുചീന്ദ്രം സ്ഥാണുമലയ പെരുമാന് ക്ഷേത്രം സ്ഥാണുമലയപെരുമാന്കിഴക്ക്
ശുചീന്ദ്രം ശുചീന്ദ്രം
കന്യാകുമാരി ജില്ല
5. ചൊവ്വാരം ചിദംബരേശ്വര
ക്ഷേത്രം നടരാജന് കിഴക്ക് ചൊവ്വര ചൊവ്വര
എറണാകുളം ജില്ല
6. മാത്തൂര് ശിവക്ഷേത്രം മാത്തൂരേശ്വരന്
പടിഞ്ഞാറ് മാത്തൂര് പന്നിതടം
തൃശ്ശൂര് ജില്ല
7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം
തൃപ്രങ്ങോട്ടപ്പന് കിഴക്ക് തൃപ്രങ്ങോട്ട്
തൃപ്രങ്ങോട്
മലപ്പുറം ജില്ല
8.മുണ്ടൂര് ശിവക്ഷേത്രം മുണ്ടയൂരപ്പന്
പടിഞ്ഞാറ് മുണ്ടയൂര് മുണ്ടൂര്
തൃശ്ശൂര് ജില്ല
9.തിരുമാന്ധാംകുന്ന് ക്ഷേത്രം
തിരുമാന്ധാംകുന്നിലപ്പന്,
തിരുമാന്ധാംകുന്നിലമ്മ കിഴക്ക്
ശ്രീമാന്ധാംകുന്ന് അങ്ങാടിപ്പുറം
മലപ്പുറം ജില്ല
10. ചൊവ്വല്ലൂര് ശിവക്ഷേത്രം
ചൊവ്വല്ലൂരപ്പന് കിഴക്ക് ചൊവ്വല്ലൂര്
ഗുരുവായൂര്
തൃശ്ശൂര് ജില്ല
11. പാണഞ്ചേരി മുടിക്കോട്
ശിവക്ഷേത്രം മുടിക്കോട്ടപ്പന്
പടിഞ്ഞാറ് പാണഞ്ചേരി മുടിക്കോട്
തൃശ്ശൂര് ജില്ല
12. അന്നമനട മഹാദേവക്ഷേത്രം
കിരാതമൂര്ത്തി പടിഞ്ഞാറ് കുരട്ടി
അന്നമനട
തൃശ്ശൂര് ജില്ല
13. മാന്നാര് തൃക്കുരട്ടി
മഹാദേവക്ഷേത്രം കിരാതമൂർത്തി,
മഹാവിഷ്ണു കിഴക്ക് കുരട്ടി മാന്നാര്
ആലപ്പുഴ ജില്ല
14. പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം
പുരമുണ്ടേക്കാട്ടപ്പന് - പുരണ്ടേക്കാട്ട്
എടപ്പാര്
മലപ്പുറം ജില്ല
15.അവനൂര് ശ്രീകണ്ഠേശ്വരം
മഹാദേവക്ഷേത്രം ശ്രീകണ്ഠേശ്വരന് -
അവുങ്ങന്നൂര് അവനൂര്
തൃശ്ശൂര് ജില്ല
16.കൊല്ലൂര് മൂകാംബിക ക്ഷേത്രം
കൊല്ലൂര് മഹാദേവന്, മൂകാംബിക -
കൊല്ലൂര് കൊല്ലൂര്
ഉഡുപ്പി ജില്ല, കര്ണ്ണാടകം
17. തിരുമംഗലം മഹാദേവക്ഷേത്രം
തിരുമംഗലത്തപ്പൻന്- തിരുമംഗലം
എങ്ങാണ്ടിയൂര്
തൃശ്ശൂര് ജില്ല
18. തൃക്കാരിയൂര് മഹാദേവക്ഷേത്രം
തൃക്കാരിയൂരപ്പന്- തൃക്കാരിയൂര്
തൃക്കാരിയൂര്
എറണാകുളം ജില്ല
19.കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം
കുടപ്പനക്കുന്ന് മഹാദേവന്- കുന്നപ്രം
കുടപ്പനക്കുന്ന്
തിരുവനന്തപുരം ജില്ല
20.വെള്ളൂര് പെരുന്തട്ട മഹാദേവക്ഷേത്രം
ശിവന് ശ്രീവെള്ളൂര് വെള്ളൂര്
കോട്ടയം ജില്ല
21.അഷ്ടമംഗലം മഹാദേവക്ഷേത്രം
അഷ്ടമൂര്ത്തി കിഴക്ക് അഷ്ടമംഗലം
അഷ്ടമംഗലം
തൃശ്ശൂര് ജില്ല
22.ഐരാണിക്കുളം മഹാദേവക്ഷേത്രം
തെക്കേടത്തപ്പന്, വടക്കേടത്തപ്പന്
കിഴക്ക് ഐരാണിക്കുളം മാള
തൃശ്ശൂര് ജില്ല
23.കൈനൂര് മഹാദേവക്ഷേത്രം കൈനൂര്
മഹാദേവന് കിഴക്ക് കൈനൂര് കൈനൂര്
തൃശ്ശൂര് ജില്ല
24.ഗോകര്ണ്ണം മഹാബലേശ്വരക്ഷേത്രം
മഹാബലേശ്വരന് കിഴക്ക് ഗോകര്ണ്ണം
ഗോകര്ണ്ണം
ഉത്തര കന്നട ജില്ല, കര്ണ്ണാടകം
25.എറണാകുളം ശിവക്ഷേത്രം
ഋഷിനാഗകുളത്തപ്പന് പടിഞ്ഞാറ്
എറണാകുളം എറണാകുളം
എറണാകുളം ജില്ല
26.പാഴൂര് പെരുംതൃക്കോവില്ക്ഷേത്രം
പെരുംതൃക്കോവിലപ്പന് കിഴക്ക്
പാരിവാലൂര് പിറവം
എറണാകുളം ജില്ല
27.അടാട്ട് മഹാദേവക്ഷേത്രം അടാട്ട്
മഹാദേവന് കിഴക്ക് അടാട്ട് അടാട്ട്
തൃശ്ശൂര് ജില്ല
28പരിപ്പ് മഹാദേവക്ഷേത്രം ശിവന്
കിഴക്ക് നല്പ്പരപ്പില് അയ്മനം
കോട്ടയം ജില്ല
29.ശാസ്തമംഗലം മഹാദേവക്ഷേത്രം
ശാസ്തമംഗലത്തപ്പന് കിഴക്ക്
ചാത്തമംഗലം ശാസ്തമംഗലം
തിരുവനന്തപുരം ജില്ല
30..പെരുമ്പറമ്പ് മഹാദേവക്ഷേത്രം
ശിവന് കിഴക്ക് പാറാപറമ്പ് എടപ്പാര്
മലപ്പുറം ജില്ല
31.തൃക്കൂര് മഹാദേവക്ഷേത്രം ശിവന്
വടക്ക് തൃക്കൂര് തൃക്കൂര്
തൃശ്ശൂര് ജില്ല
32..പാലൂര് മഹാദേവക്ഷേത്രം ശിവന്
കിഴക്ക് പനയൂര് തത്തമംഗലം
പാലക്കാട് ജില്ല
33.വൈറ്റില നെട്ടൂര് മഹാദേവക്ഷേത്രം
തിരുനെട്ടൂരപ്പന് കിഴക്ക് വൈറ്റില
നെട്ടൂര്
എറണാകുളം ജില്ല
34.വൈക്കം മഹാദേവക്ഷേത്രം
തിരുവൈക്കത്തപ്പന് കിഴക്ക് വൈക്കം
വൈക്കം
കോട്ടയം ജില്ല
35.കൊല്ലം രാമേശ്വരം
മഹാദേവക്ഷേത്രം രാമേശ്വരന്
പടിഞ്ഞാറ് രാമേശ്വരം കൊല്ലം
കൊല്ലം ജില്ല കൊല്ലം
36.അമരവിള രാമേശ്വരം
മഹാദേവക്ഷേത്രം രാമേശ്വരന് കിഴക്ക്
രാമേശ്വരം അമരവിള
തിരുവനന്തപുരം ജില്ല
37..ഏറ്റുമാനൂര് മഹാദേവക്ഷേത്രം
അഘോരമൂര്ത്തി പടിഞ്ഞാറ് ഏറ്റുമാനൂര്
ഏറ്റുമാനൂര്
കോട്ടയം ജില്ല
38..കാഞ്ഞിലശേരി മഹാദേവക്ഷേത്രം
രുദ്രന് പടിഞ്ഞാറ് എടക്കൊളം
കൊയിലാണ്ടി
കോഴിക്കോട് ജില്ല
39..ചെമ്മന്തിട്ട മഹാദേവക്ഷേത്രം രുദ്രന്
കിഴക്ക് ചെമ്മന്തട്ട് ചെമ്മന്തിട്ട
തൃശ്ശൂന് ജില്ല
40.ആലുവ ശിവക്ഷേത്രം ശിവന് കിഴക്ക്
ആലുവ ആലുവ
എറണാകുളം ജില്ല
41.തിരുമിറ്റക്കോട് അഞ്ചുമൂര്ത്തി
ക്ഷേത്രം ശിവന്, ശ്രീ
ഉയ്യവന്തപ്പെരുമാൾ കിഴക്ക്
തിരുമിറ്റക്കോട്ട് തിരുമിറ്റക്കോട്
പാലക്കാട് ജില്ല
42.വേളോർവട്ടം മഹാദേവ ക്ഷേത്രം
വടക്കനപ്പന്, തെക്കനപ്പന് കിഴക്ക്
ചേർത്തല വേളോര്വട്ടം
ആലപ്പുഴ ജില്ല
43.കല്ലാറ്റുപുഴ മഹാദേവക്ഷേത്രം ശിവന്
കിഴക്ക് കല്ലാറ്റുപുഴ മുറ്റിച്ചൂര്
തൃശ്ശൂര് ജില്ല
തൃക്കുന്ന് മഹാദേവക്ഷേത്രം ശിവന്
കിഴക്ക് തൃക്കുന്ന് കഞ്ഞാണി
തൃശ്ശൂർ ജില്ല
44.ചെറുവത്തൂര് മഹാദേവക്ഷേത്രം ശിവന്
കിഴക്ക് ചെറുവത്തൂര് കുന്നംകുളം
തൃശ്ശൂര് ജില്ല
45.പൂങ്കുന്നം ശിവക്ഷേത്രം ശിവന്
പടിഞ്ഞാറ് പൊങ്ങണം പൂങ്കുന്നം
തൃശ്ശൂർ ജില്ല
46.നിരണം തൃക്കപാലീശ്വരം
മഹാദേവക്ഷേത്രം ദക്ഷിണാമൂര്ത്തി
കിഴക്ക് തൃക്കപാലീശ്വരം നിരണം
പത്തനംതിട്ട ജില്ല.
47.കാടാച്ചിറ ശ്രീ തൃക്കപാലം
ശിവക്ഷേത്രം ദക്ഷിണാമൂര്ത്തി
ദക്ഷിണാമൂര്ത്തി കിഴക്ക്
തൃക്കപാലീശ്വരം പെരളശ്ശേരി
കണ്ണൂര് ജില്ല
48.നാദാപുരം ഇരിങ്ങന്നൂര് ശിവക്ഷേത്രം
ദക്ഷിണാമൂര്ത്തി കിഴക്ക്
തൃക്കപാലീശ്വരം നാദാപുരം
കോഴിക്കോട് ജില്ല
49.അവിട്ടത്തൂര് ശിവക്ഷേത്രം
അവിട്ടത്തൂരപ്പന് പടിഞ്ഞാറ് അവിട്ടത്തൂര്
അവിട്ടത്തൂര്
തൃശ്ശൂര് ജില്ല
50.പനയന്നാര്കാവ് ക്ഷേത്രം
പനയന്നാര്കാവ് ശിവന്,
പനയന്നാര്കാവിലമ്മ പടിഞ്ഞാറ് പരുമല
മാന്നാര്
ആലപ്പുഴ ജില്ല
51.ആനന്ദവല്ലീശ്വരം ക്ഷേത്രം
ആനന്ദവല്ലീശ്വരന്, ആനന്ദവല്ലി
പടിഞ്ഞാറ് കൊല്ലം കൊല്ലം
കൊല്ലം ജില്ല
52.കാട്ടകാമ്പന് ശിവക്ഷേത്രം ശിവന്,
ഭഗവതി കിഴക്ക് കാട്ടകമ്പാല
കാട്ടകാമ്പന്
തൃശ്ശൂര് ജില്ല
53.പഴയന്നൂര് കൊണ്ടാഴി
തൃതംതളിക്ഷേത്രം ശിവന്, പാര്വ്വതി
കിഴക്ക് പഴയന്നൂര് കൊണ്ടാഴി
തൃശ്ശൂര് ജില്ല
54.പേരകം മഹാദേവക്ഷേത്രം
സദാശിവന് പടിഞ്ഞാറ് പേരകം
ചാവക്കാട്
തൃശ്ശൂര് ജില്ല
55.ആദമ്പള്ളി ചക്കംകുളങ്ങര
മഹാദേവക്ഷേത്രം ശിവന്,
പാര്വ്വതിപടിഞ്ഞാറ് ആദമ്പള്ളി
ചക്കംകുളങ്ങര
എറണാകുളം ജില്ല
56.വീരാണിമംഗലം മഹാദേവക്ഷേത്രം
ശിവൻ, നരസിംഹമൂർത്തി പടിഞ്ഞാറ്
അമ്പളിക്കാട് വടക്കാഞ്ചേരി
തൃശ്ശൂര് ജില്ല
57.ചേരാനല്ലൂര് മഹാദേവക്ഷേത്രം
ശിവന് കിഴക്ക് ചേരാനല്ലൂര് ചേരാനല്ലൂര്
തൃശ്ശൂര് ജില്ല
58.മണിയൂര് മഹാദേവക്ഷേത്രം ശിവന്
പടിഞ്ഞാറ് മണിയൂര്മങ്കട
മലപ്പുറം ജില്ല
59.കോഴിക്കോട് തളി ശിവക്ഷേത്രം
പരമശിവന് കിഴക്ക് തളി കോഴിക്കോട്
കോഴിക്കോട് ജില്ല
60.കടുത്തുരുത്തി തളി മഹാദേവക്ഷേത്രം
ശിവന് കിഴക്ക് തളി കടുത്തുരുത്തി
കോട്ടയം ജില്ല
61.കൊടുങ്ങല്ലൂര് കീഴ്ത്തളി ശിവക്ഷേത്രം
ശിവന് കിഴക്ക് തളി കൊടുങ്ങല്ലൂര്
തൃശ്ശൂര് ജില്ല
62.തളികോട്ട മഹാദേവക്ഷേത്രം ശിവന്
പടിഞ്ഞാറ് തളി താഴത്തങ്ങാടി
കോട്ടയം ജില്ല
63.കൊടുങ്ങല്ലൂര് കുരുംബ ഭഗവതി ക്ഷേത്രം
ശിവന്, കൊടുങ്ങല്ലൂരമ്മ കിഴക്ക്
കൊടുങ്ങല്ലൂര്കൊടുങ്ങല്ലൂര്
തൃശ്ശൂര് ജില്ല
64.ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
ശ്രീകണ്ഠേശ്വരൻ കിഴക്ക് വഞ്ചിയൂര്
ശ്രീകണ്ഠേശ്വരം
തിരുവനന്തപുരം ജില്ല
65.തിരുവഞ്ചിക്കുളം ശിവക്ഷേത്രം
സദാശിവന് കിഴക്ക് വഞ്ചുളേശ്വരം
തിരുവഞ്ചിക്കുളം
തൃശ്ശൂര് ജില്ല
66.പടനായര്കുളങ്ങര മഹാദേവക്ഷേത്രം
ശിവന് കിഴക്ക് പാഞ്ഞാര്കുളം
കരുനാഗപ്പള്ളി നഗരം
കൊല്ലം ജില്ല
67.തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
വടുതലേശര് കിഴക്ക് ചിറ്റുകുളം
പാണാവള്ളി
ആലപ്പുഴ ജില്ല
68.ആലത്തൂര് പൊക്കുന്നിയപ്പന് ക്ഷേത്രം
പൊക്കുന്നിയപ്പന് കിഴക്ക് ആലത്തൂര്
ആലത്തൂര്
പാലക്കാട് ജില്ല
69.കൊട്ടിയൂര് ശിവക്ഷേത്രം
കൊട്ടിയൂരപ്പന് കിഴക്ക് കൊട്ടിയൂര്
കൊട്ടിയൂര്
കണ്ണൂര് ജില്ല
70.തൃപ്പാളൂര് മഹാദേവക്ഷേത്രം
തൃപ്പാളൂരപ്പന്, നരസിംഹമൂര്ത്തി,
ശ്രീകൃഷ്ണന് കിഴക്ക്തൃപ്പാളൂര്പുല്ലോട്
പാലക്കാട് ജില്ല
71.പെരുന്തട്ട മഹാദേവക്ഷേത്രം ശിവന്
കിഴക്ക് പെരുന്തട്ട ഗുരുവായൂര്
തൃശ്ശൂര് ജില്ല
72.തൃത്താല മഹാദേവക്ഷേത്രം
തൃത്താലയപ്പന് കിഴക്ക് തൃത്താല
തൃത്താലപാലക്കാട് ജില്ല
73.തിരുവാറ്റാ മഹാദേവക്ഷേത്രം
തൃത്താലയപ്പന് കിഴക്ക് തിരുവല്ല
തിരുവല്ല
പത്തനംതിട്ട ജില്ല
74.വാഴപ്പള്ളി മഹാശിവക്ഷേത്രം
തിരുവാഴപ്പള്ളിലപ്പൻ, വാഴപ്പള്ളി
ഭഗവതി, ഗണപതി കിഴക്ക് വാഴപ്പള്ളി
ചങ്ങനാശ്ശേരി
കോട്ടയം ജില്ല
75.ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം
ശിവന് കിഴക്ക് പുതുപ്പള്ളി ചങ്ങംകുളങ്ങര
കൊല്ലം ജില്ല
76.അഞ്ചുമൂര്ത്തിമംഗലം ക്ഷേത്രം
സദാശിവന് കിഴക്ക് മംഗലം ആലത്തൂര്
പാലക്കാട് ജില്ല
77.തിരുനക്കര മഹാദേവക്ഷേത്രം
തിരുനക്കര തേവര് കിഴക്ക് തിരുനക്കര
കോട്ടയം നഗരം
കോട്ടയം ജില്ല
78.കൊടുമ്പ് മഹാദേവക്ഷേത്രം ശിവന്
കിഴക്ക് കൊടുമ്പൂര് ചിറ്റൂര്
പാലക്കാട് ജില്ല
79.അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
തെക്കുംതേവര്, വടക്കും തേവര് കിഴക്ക്
അഷ്ടമിക്കോവില് അഷ്ടമംഗലം
തൃശ്ശൂര് ജില്ല
80.പട്ടണക്കാട് മഹാദേവക്ഷേത്രം ശിവന്
കിഴക്ക് പട്ടണക്കാട് പട്ടണക്കാട്
ആലപ്പുഴ ജില്ല
81.ഉളിയന്നൂര് മഹാദേവക്ഷേത്രം ശിവന്
കിഴക്ക് അഷ്ടയില് ഉളിയന്നൂര്
എറണാകുളം ജില്ല
82.കിള്ളിക്കുറിശ്ശിമംഗലം
മഹാദേവക്ഷേത്രം ദക്ഷിണാമൂർത്തി
പടിഞ്ഞാറ് കിള്ളിക്കുറിശ്ശി
കിള്ളിക്കുറിശ്ശിമംഗലം
പാലക്കാട് ജില്ല
83.പുത്തൂര് മഹാദേവക്ഷേത്രം പുത്തൂരപ്പന്
കിഴക്ക് പുത്തൂര് കരിവെള്ളൂര്
കണ്ണൂര് ജില്ല
84.ചെങ്ങന്നൂര് മഹാദേവക്ഷേത്രം
ചെങ്ങന്നൂരപ്പന്, ചെങ്ങന്നൂര് ഭഗവതി
കിഴക്ക് കുംഭസംഭവ മന്ദിരം ചെങ്ങന്നൂര്
ആലപ്പുഴ ജില്ല
85.സോമേശ്വരം മഹാദേവക്ഷേത്രം
സോമേശ്വരത്തപ്പന് കിഴക്ക്
സോമേശ്വരം പാമ്പാടി
തൃശ്ശൂര് ജില്ല
86.വെങ്ങാനെല്ലൂര് തിരുവിമ്പിലപ്പന്
ക്ഷേത്രം തിരുവിമ്പിലപ്പന കിഴക്ക്
വെങ്ങാനെല്ലൂര് ചേലക്കര
തൃശ്ശൂര് ജില്ല
87.കൊട്ടാരക്കര പടിഞ്ഞാറ്റിന്കര
മഹാദേവക്ഷേത്രം ഇളയിടത്തപ്പന്
കിഴക്ക് കൊട്ടാരക്കര കൊട്ടാരക്കര
കൊല്ലം ജില്ല
88.കണ്ടിയൂര് മഹാദേവക്ഷേത്രം
കണ്ടിയൂരപ്പന് കിഴക്ക് കണ്ടിയൂര്
മാവേലിക്കര
ആലപ്പുഴ ജില്ല
89.പാലയൂര് മഹാദേവക്ഷേത്രം ശിവന് -
പാലയൂര് കൊടുങ്ങല്ലൂര്
തൃശ്ശൂര് ജില്ല ക്ഷേത്രം നിലവില്ല
90.തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം
രാജരാജേശ്വരന് കിഴക്ക്
മഹാദേവചെല്ലൂര്തളിപ്പറമ്പ്
കണ്ണൂര് ജില്ല
91.നെടുമ്പുര കുലശേഖരനെല്ലൂര്
ശിവക്ഷേത്രം ശ്രീ കുലശേഖരത്തപ്പന്
കിഴക്ക് നെടുമ്പൂര് ചെറുതുരുത്തി
തൃശ്ശൂര് ജില്ല
92.മണ്ണൂര് മഹാദേവക്ഷേത്രം
അഘോരമൂർത്തി പടിഞ്ഞാറ് മണ്ണൂര്
കൊയിലാണ്ടി
കോഴിക്കോട് ജില്ല
93.തൃശ്ശിലേരി മഹാദേവക്ഷേത്രം
അഘോരമൂര്ത്തികിഴക്ക് തൃച്ചളിയൂര്
തിരുനെല്ലി
വയനാട് ജില്ല
94.ശൃംഗപുരം മഹാദേവക്ഷേത്രം
ദാക്ഷായണീവല്ലഭന് കിഴക്ക് ശൃംഗപുരം
കൊടുങ്ങല്ലൂര്
തൃശ്ശൂര് ജില്ല
95.കരിവെള്ളൂര് മഹാദേവക്ഷേത്രം ശിവന്
കിഴക്ക് കോട്ടൂര് കരിവെള്ളൂര്
കണ്ണൂര് ജില്ല
96.മമ്മിയൂര് മഹാദേവക്ഷേത്രം
മമ്മിയൂരപ്പന് കിഴക്ക് മമ്മിയൂര് ഗുരുവായൂര്
തൃശ്ശൂര് ജില്ല
97.പറമ്പന്തളി മഹാദേവക്ഷേത്രം
തളീശ്വരന്, തളീശ്വരന് കിഴക്ക്
പറമ്പുന്തളി മുല്ലശ്ശേരി
തൃശ്ശൂര് ജില്ല
98.തിരുനാവായ മഹാദേവക്ഷേത്രം
തളീശ്വരന്, തളീശ്വരന് കിഴക്ക്
തിരുനാവായ തിരുനാവായ
തൃശ്ശൂര് ജില്ല
99.കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
ശിവന് പടിഞ്ഞാറ് കാരിക്കോട് തൊടുപുഴ
ഇടുക്കി ജില്ല
100.നാല്പത്തെണ്ണീശ്വരം
മഹാദേവക്ഷേത്രം
നാല്പത്തെണ്ണീശ്വരത്തപ്പന് കിഴക്ക്
ചേര്ത്തല പാണാവള്ളി
ആലപ്പുഴ ജില്ല.
101.കോട്ടപ്പുറം മഹാദേവക്ഷേത്രം
ശിവന് കിഴക്ക് കോട്ടപ്പുറം തൃശ്ശൂര് നഗരം
തൃശ്ശൂര് ജില്ല
102.മുതുവറ മഹാദേവക്ഷേത്രം ശിവന്
പടിഞ്ഞാറ് മുതുവറ മുതുവറ
തൃശ്ശൂര് ജില്ല
103.വെളപ്പായ മഹാദേവക്ഷേത്രം
ശിവന് പടിഞ്ഞാറ് വളപ്പായ് വെളപ്പായ
തൃശ്ശൂന് ജില്ല
104.ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം
ശിവന് കിഴക്ക് ചേന്ദമംഗലം
ചേന്ദമംഗലം
എറണാകുളം ജില്ല
105.തൃക്കണ്ടിയൂര് മഹാദേവക്ഷേത്രം
തൃക്കണ്ടിയൂരപ്പന് കിഴക്ക് തൃക്കണ്ടിയൂര്
തൃക്കണ്ടിയൂര്
മലപ്പുറം ജില്ല
106.പെരുവനം മഹാദേവ ക്ഷേത്രം
ഇരട്ടയപ്പന്,
മാടത്തിലപ്പന് പടിഞ്ഞാറ് പെരുവനം
ചേര്പ്പ്
തൃശ്ശൂര് ജില്ല
107.തിരുവാലൂര് മഹാദേവക്ഷേത്രം
തിരുവാലൂരപ്പന് കിഴക്ക് തിരുവാലൂര്
കൊടുങ്ങല്ലൂര്
തൃശ്ശൂര് ജില്ല
108.ചിറയ്ക്കൽ മഹാദേവക്ഷേത്രം
ശിവൻ കിഴക്ക് ചിറയ്ക്കൽ അങ്കമാലി
എറണാകുളം ജില്ല.

Harivaraasanam

ഹരിവരാസനം വിശ്വമോഹനം
ഹരിദധിശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണകീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

പ്രണയ സത്യകം പ്രാണ നായകം
പ്രണത കല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

തുരഗ വാഹനം സുന്ദരാനനം
വരഗധായുധം വേദ വര്‍ണിതം
ഗുരു കൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യ ദേശികം
ത്രിദശ പൂജിതം ചിന്തിത പ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഭവ ഭയാപഹം ഭാവുകാവകം
ഭുവന മോഹനം ഭൂതി ഭൂഷണം
ധവള വാഹനം ദിവ്യ വാരണം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജി വാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ 

നാരായണായ നമ

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, നരകസന്താപനാശക,ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനേ
ആങ്കാരമായതിനു നീ തന്നെ സാക്ഷിയിതു
ബോധം വരുത്തുവതിനായ്‌ നിന്ന പരമാ
ചാര്യ രൂപ ഹരി നാരായണായ നമ

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാന്‍ നിന്‍ കൃപാവലി
കളുണ്ടാകയെങ്കലിഹ നാരായണായ നമ

ആനന്ദ ചിന്മയ ഹരേ ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ നാരായണായ നമഃ

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, നരകസന്താപനാശക,ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

*ചിദംബര രഹസ്യം:*

*ചിദംബര രഹസ്യം:*

എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.

തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു  മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ  തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും  ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി  41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.

ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ  ഒമ്പതു  ദ്വാരങ്ങള്‍ പോലെ.

ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌  21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത്  മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്‍െ  എണ്ണമാണ് ( 15x 60x24 =21600).

ഈ  21600  സ്വര്‍ണ്ണ തകിടുകള്‍  ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ  ആണികള്‍ കൊണ്ടാണ്. ഇതു  മനുഷ്യ ശരീരത്തിലെ  ആകെ  നാഡികള്‍ക്ക്  തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ  ആകൃതിയെ  പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം.   ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന  നാലു തൂണുകള്‍   നാലു വേദങ്ങളാണ്.

പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍  ഉണ്ട്. ഇവ  28  അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു.   ഈ   സ്തംഭങ്ങള്‍     64+64  തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു.  ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍  മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു  കലശങ്ങള്‍  നവവിധമായ ശക്തി / ചൈതന്യങ്ങളെ  പ്രതിനിധീകരിക്കുന്നു.

അര്‍ദ്ധ മണ്ഡപത്തിലെ ആറു  സ്തംഭങ്ങള്‍  ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18  പുരാണങ്ങളാണ്.

നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം”  എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇന്ന്  ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന  ഗവേഷണ നിരീക്ഷണങ്ങള്‍   എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍  ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.

*ഓം നമ: ശിവായ

ശിവസഹസ്രനാമാവലി

  *🔥🔥നാമജപം🔥🔥*
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

*ശിവസഹസ്രനാമാവലി*
1. ഓം സ്ഥിരായ നമഃ
2. ഓം സ്ഥാണവേ നമഃ
3. ഓം പ്രഭവേ നമഃ
4. ഓം ഭീമായ നമഃ
5. ഓം പ്രവരായ നമഃ
6. ഓം വരദായ നമഃ
7. ഓം വരായ നമഃ
8. ഓം സര്‍വാത്മനേ നമഃ
9. ഓം സര്‍വവിഖ്യാതായ നമഃ
10. ഓം സര്‍വസ്‌മൈ നമഃ
11. ഓം സര്‍വകരായ നമഃ
12. ഓം ഭവായ നമഃ
13. ഓം ജടിനേ നമഃ
14. ഓം ചര്‍മിണേ നമഃ
15. ഓം ശിഖണ്ഡിനേ നമഃ
16. ഓം സര്‍വാംഗായ നമഃ
17. ഓം സര്‍വഭാവനായ നമഃ
18. ഓം ഹരായ നമഃ
19. ഓം ഹരിണാക്ഷായ നമഃ
20. ഓം സര്‍വഭൂതഹരായ നമഃ
21. ഓം പ്രഭവേ നമഃ
22. ഓം പ്രവൃത്തയേ നമഃ
23. ഓം നിവൃത്തയേ നമഃ
24. ഓം നിയതായ നമഃ
25. ഓം ശാശ്വതായ നമഃ
26. ഓം ധ്രുവായ നമഃ
27. ഓം ശ്മശാനവാസിനേ നമഃ
28. ഓം ഭഗവതേ നമഃ
29. ഓം ഖചരായ നമഃ
30. ഓം ഗോചരായ നമഃ
31. ഓം അര്‍ദനായ നമഃ
32. ഓം അഭിവാദ്യായ നമഃ
33. ഓം മഹാകര്‍മണേ നമഃ
34. ഓം തപസ്വിനേ നമഃ
35. ഓം ഭൂതഭാവനായ നമഃ
36. ഓം ഉന്മത്തവേഷപ്രച്ഛന്നായ നമഃ
37. ഓം സര്‍വലോകപ്രജാപതയേ നമഃ
38. ഓം മഹാരൂപായ നമഃ
39. ഓം മഹാകായായ നമഃ
40. ഓം വൃഷരൂപായ നമഃ
41. ഓം മഹായശസേ നമഃ
42. ഓം മഹാത്മനേ നമഃ
43. ഓം സര്‍വഭൂതാത്മനേ നമഃ
44. ഓം വിശ്വരൂപായ നമഃ
45. ഓം മഹാഹനവേ നമഃ
46. ഓം ലോകപാലായ നമഃ
47. ഓം അന്തര്‍ഹിതത്മനേ നമഃ
48. ഓം പ്രസാദായ നമഃ
49. ഓം ഹയഗര്‍ദഭയേ നമഃ
50. ഓം പവിത്രായ നമഃ
51. ഓം മഹതേ നമഃ
52. ഓം നിയമായ നമഃ
53. ഓം നിയമാശ്രിതായ നമഃ
54. ഓം സര്‍വകര്‍മണേ നമഃ
55. ഓം സ്വയംഭൂതായ നമഃ
56. ഓം ആദയേ നമഃ
57. ഓം ആദികരായ നമഃ
58. ഓം നിധയേ നമഃ
59. ഓം സഹസ്രാക്ഷായ നമഃ
60. ഓം വിശാലാക്ഷായ നമഃ
61. ഓം സോമായ നമഃ
62. ഓം നക്ഷത്രസാധകായ നമഃ
63. ഓം ചന്ദ്രായ നമഃ
64. ഓം സൂര്യായ നമഃ
65. ഓം ശനയേ നമഃ
66. ഓം കേതവേ നമഃ
67. ഓം ഗ്രഹായ നമഃ
68. ഓം ഗ്രഹപതയേ നമഃ
69. ഓം വരായ നമഃ
70. ഓം അത്രയേ നമഃ
71. ഓം അത്ര്യാ നമസ്‌കര്‍ത്രേ നമഃ
72. ഓം മൃഗബാണാര്‍പണായ നമഃ
73. ഓം അനഘായ നമഃ
74. ഓം മഹാതപസേ നമഃ
75. ഓം ഘോരതപസേ നമഃ
76. ഓം അദീനായ നമഃ
77. ഓം ദീനസാധകായ നമഃ
78. ഓം സംവത്സരകരായ നമഃ
79. ഓം മന്ത്രായ നമഃ
80. ഓം പ്രമാണായ നമഃ
81. ഓം പരമായ തപസേ നമഃ
82. ഓം യോഗിനേ നമഃ
83. ഓം യോജ്യായ നമഃ
84. ഓം മഹാബീജായ നമഃ
85. ഓം മഹാരേതസേ നമഃ
86. ഓം മഹാബലായ നമഃ
87. ഓം സുവര്‍ണരേതസേ നമഃ
88. ഓം സര്‍വജ്ഞായ നമഃ
89. ഓം സുബീജായ നമഃ
90. ഓം ബീജവാഹനായ നമഃ
91. ഓം ദശബാഹവേ നമഃ
92. ഓം അനിമിഷായ നമഃ
93. ഓം നീലകണ്ഠായ നമഃ
94. ഓം ഉമാപതയേ നമഃ
95. ഓം വിശ്വരൂപായ നമഃ
96. ഓം സ്വയംശ്രേഷ്ഠായ നമഃ
97. ഓം ബലവീരായ നമഃ
98. ഓം അബലായഗണായ നമഃ
99. ഓം ഗണകര്‍ത്രേ നമഃ
100. ഓം ഗണപതയേ നമഃ
101. ഓം ദിഗ്വാസസേ നമഃ
102. ഓം കാമായ നമഃ
103. ഓം മന്ത്രവിദേ നമഃ
104. ഓം പരമായ മന്ത്രായ നമഃ
105. ഓം സര്‍വഭാവകരായ നമഃ
106. ഓം ഹരായ നമഃ
107. ഓം കമണ്ഡലുധരായ നമഃ
108. ഓം ധന്വിനേ നമഃ
109. ഓം ബാണഹസ്തായ നമഃ
110. ഓം കപാലവതേ നമഃ
111. ഓം അശനയേ നമഃ
112. ഓം ശതഘ്‌നിനേ നമഃ
113. ഓം ഖഡ്ഗിനേ നമഃ
114. ഓം പട്ടിശിനേ നമഃ
115. ഓം ആയുധിനേ നമഃ
116. ഓം മഹതേ നമഃ
117. ഓം സ്രുവഹസ്തായ നമഃ
118. ഓം സുരൂപായ നമഃ
119. ഓം തേജസേ നമഃ
120. ഓം തേജസ്‌കരായ നിധയേ നമഃ
121. ഓംഉഷ്ണീഷിണേ നമഃ
122. ഓം സുവക്ത്രായ നമഃ
123. ഓം ഉദഗ്രായ നമഃ
124. ഓം വിനതായ നമഃ
125. ഓം ദീര്‍ഘായ നമഃ
126. ഓം ഹരികേശായ നമഃ
127. ഓം സുതീര്‍ഥായ നമഃ
128. ഓം കൃഷ്ണായ നമഃ
129. ഓം സൃഗാലരൂപായ നമഃ
130. ഓം സിദ്ധാര്‍ഥായ നമഃ
131. ഓം മുണ്ഡായ നമഃ
132. ഓം സര്‍വശുഭങ്കരായ നമഃ
133. ഓം അജായ നമഃ
134. ഓം ബഹുരൂപായ നമഃ
135. ഓം ഗന്ധധാരിണേ നമഃ
136. ഓം കപര്‍ദിനേ നമഃ
137. ഓം ഉര്‍ധ്വരേതസേ നമഃ
138. ഓം ഊര്‍ധ്വലിംഗായ നമഃ
139. ഓം ഊര്‍ധ്വശായിനേ നമഃ
140. ഓം നഭസ്ഥലായ നമഃ
141. ഓം ത്രിജടിനേ നമഃ
142. ഓം ചീരവാസസേ നമഃ
143. ഓം രുദ്രായ നമഃ
144. ഓം സേനാപതയേ നമഃ
145. ഓം വിഭവേ നമഃ
146. ഓം അഹശ്ചരായ നമഃ
147. ഓം നക്തഞ്ചരായ നമഃ
148. ഓം തി‡മന്യവേ നമഃ
149. ഓം സുവര്‍ചസായ നമഃ
150. ഓം ഗജഘ്‌നേ നമഃ
151. ഓം ദൈത്യഘ്‌നേ നമഃ
152. ഓം കാലായ നമഃ
153. ഓം ലോകധാത്രേ നമഃ
154. ഓം ഗുണാകരായ നമഃ
155. ഓം സിംഹശാര്‍ദൂലരൂപായ നമഃ
156. ഓം ആര്‍ദ്രചര്‍മാംബരാവൃതായ നമഃ
157. ഓം കാലയോഗിനേ നമഃ
158. ഓം മഹാനാദായ നമഃ
159. ഓം സര്‍വകാമായ നമഃ
160. ഓം ചതുഷ്പഥായ നമഃ
161. ഓം നിശാചരായ നമഃ
162. ഓം പ്രേതചാരിണേ നമഃ
163. ഓം ഭൂതചാരിണേ നമഃ
164. ഓം മഹേശ്വരായ നമഃ
165. ഓം ബഹുഭൂതായ നമഃ
166. ഓം ബഹുധരായ നമഃ
167. ഓം സ്വര്‍ഭാനവേ നമഃ
168. ഓം അമിതായ നമഃ
169. ഓം ഗതയേ നമഃ
170. ഓം നൃത്യപ്രിയായ നമഃ
171. ഓം നിത്യനര്‍തായ നമഃ
172. ഓം നര്‍തകായ നമഃ
173. ഓം സര്‍വലാലസായ നമഃ
174. ഓം ഘോരായ നമഃ
175. ഓം മഹാതപസേ നമഃ
176. ഓം പാശായ നമഃ
177. ഓം നിത്യായ നമഃ
178. ഓം ഗിരിരുഹായ നമഃ
179. ഓം നഭസേ നമഃ
180. ഓം സഹസ്രഹസ്തായ നമഃ
181. ഓം വിജയായ നമഃ
182. ഓം വ്യവസായായ നമഃ
183. ഓം അതന്ദ്രിതായ നമഃ
184. ഓം അധര്‍ഷണായ നമഃ
185. ഓം ധര്‍ഷണാത്മനേ നമഃ
186. ഓം യജ്ഞഘ്‌നേ നമഃ
187. ഓം കാമനാശകായ നമഃ
188. ഓം ദക്ഷയാഗാപഹാരിണേ നമഃ
189. ഓം സുസഹായ നമഃ
190. ഓം മധ്യമായ നമഃ
191. ഓം തേജോപഹാരിണേ നമഃ
192. ഓം ബലഘ്‌നേ നമഃ
193. ഓം മുദിതായ നമഃ
194. ഓം അര്‍ഥായ നമഃ
195. ഓം അജിതായ നമഃ
196. ഓം അവരായ നമഃ
197. ഓം ഗംഭീരഘോഷാ യ നമഃ
198. ഓം ഗംഭീരായ നമഃ
199. ഓം ഗംഭീരബലവാഹനായ നമഃ
200. ഓം ന്യഗ്രോധരൂപായ നമഃ
201. ഓം ന്യഗ്രോധായ നമഃ
202. ഓം വൃക്ഷകര്‍ണസ്ഥിതേ യ നമഃ
203. ഓം വിഭവേ നമഃ
204. ഓം സുതീക്ഷ്ണദശനായ നമഃ
205. ഓം മഹാകായായ നമഃ
206. ഓം മഹാനനായ നമഃ
207. ഓം വിഷ്വക്‌സേനായ നമഃ
208. ഓം ഹരയേ നമഃ
209. ഓം യജ്ഞായ നമഃ
210. ഓം സംയുഗാപീഡവാഹനായ നമഃ
211. ഓം തീക്ഷ്ണാതാപായ നമഃ
212. ഓം ഹര്യശ്വായ നമഃ
213. ഓം സഹായായ നമഃ
214. ഓം കര്‍മകാലവിദേ നമഃ
215. ഓം വിഷ്ണുപ്രസാദിതായ നമഃ
216. ഓം യജ്ഞായ നമഃ
217. ഓം സമുദ്രായ നമഃ
218. ഓം ബഡവാമുഖായ നമഃ
219. ഓം ഹുതാശനസഹായായ നമഃ
220. ഓം പ്രശാന്താത്മനേ നമഃ
221. ഓം ഹുതാശനായ നമഃ
222. ഓം ഉഗ്രതേജസേ നമഃ
223. ഓം മഹാതേജസേ നമഃ
224. ഓം ജന്യായ നമഃ
225. ഓം വിജയകാലവിദേ നമഃ
226. ഓം ജ്യോതിഷാമയനായ നമഃ
227. ഓം സിദ്ധയേ നമഃ
228. ഓം സര്‍വവിഗ്രഹായ നമഃ
229. ഓം ശിഖിനേ നമഃ
230. ഓം മുണ്ഡിനേ നമഃ
231. ഓം ജടിനേ നമഃ
232. ഓം ജ്വലിനേ നമഃ
233. ഓം മൂര്‍തിജായ നമഃ
234. ഓം മൂര്‍ധഗായ നമഃ
235. ഓം ബലിനേ നമഃ
236. ഓം വേണവിനേ നമഃ
237. ഓം പണവിനേ നമഃ
238. ഓം താലിനേ നമഃ
239. ഓം ഖലിനേ നമഃ
240. ഓം കാലകടങ്കടായ നമഃ
241. ഓം നക്ഷത്രവിഗ്രഹമതയേ നമഃ
242. ഓം ഗുണബുദ്ധയേ നമഃ
243. ഓം ലയായ നമഃ
244. ഓം അഗമായ നമഃ
245. ഓം പ്രജാപതയേ നമഃ
246. ഓം വിശ്വബാഹവേ നമഃ
247. ഓം വിഭാഗായ നമഃ
248. ഓം സര്‍വഗായ നമഃ
249. ഓം അമുഖായ നമഃ
250. ഓം വിമോചനായ നമഃ
251. ഓം സുസരണായ നമഃ
252. ഓം ഹിരണ്യകവചോദ്ഭവായ നമഃ
253. ഓം മേ™്രജായ നമഃ
254. ഓം ബലചാരിണേ നമഃ
255. ഓം മഹീചാരിണേ നമഃ
256. ഓം സ്രുതായ നമഃ
257. ഓം സര്‍വതൂര്യനിനാദിനേ നമഃ
258. ഓം സര്‍വാതോദ്യപരിഗ്രഹായ നമഃ
259. ഓം വ്യാലരൂപായ നമഃ
260. ഓം ഗുഹാവാസിനേ നമഃ
261. ഓം ഗുഹായ നമഃ
262. ഓം മാലിനേ നമഃ
263. ഓം തരംഗവിദേ നമഃ
264. ഓം ത്രിദശായ നമഃ
265. ഓം ത്രികാലധൃഗേ നമഃ
266. ഓം കര്‍മസര്‍വബന്ധവിമോചനായ നമഃ
267. ഓം അസുരേന്ദ്രാണാംബന്ധനായ നമഃ
268. ഓം യുധി ശത്രുവിനാശനായ നമഃ
269. ഓം സാംഖ്യപ്രസാദായ നമഃ
270. ഓം ദുര്‍വാസസേ നമഃ
271. ഓം സര്‍വസാധുനിഷേവിതായ നമഃ
272. ഓം പ്രസ്‌കന്ദനായ നമഃ
273. ഓം വിഭാഗജ്ഞായ നമഃ
274. ഓം അതുല്യായ നമഃ
275. ഓം യജ്ഞഭാഗവിദേ നമഃ
276. ഓം സര്‍വവാസായ നമഃ
277. ഓം സര്‍വചാരിണേ നമഃ
278. ഓം ദുര്‍വാസസേ നമഃ
279. ഓം വാസവായ നമഃ
280. ഓം അമരായ നമഃ
281. ഓം ഹൈമായ നമഃ
282. ഓം ഹേമകരായ നമഃ
283. ഓം അയജ്ഞായ നമഃ
284. ഓം സര്‍വധാരിണേ നമഃ
285. ഓം ധരോത്തമായ നമഃ
286. ഓം ലോഹിതാക്ഷായ നമഃ
287. ഓം മഹാക്ഷായ നമഃ
288. ഓം വിജയാക്ഷായ നമഃ
289. ഓം വിശാരദായ നമഃ
290. ഓം സംഗ്രഹായ നമഃ
291. ഓം നിഗ്രഹായ നമഃ
292. ഓം കര്‍ത്രേ നമഃ
293. ഓം സര്‍പചീരനിവാസനായ നമഃ
294. ഓം മുഖ്യായ നമഃ
295. ഓം അമുഖ്യായ നമഃ
296. ഓം ദേഹായ നമഃ
297. ഓം കാഹലയേ നമഃ
298. ഓം സര്‍വകാമദായ നമഃ
299. ഓം സര്‍വകാലപ്രസാദയേ നമഃ
300. ഓം സുബലായ നമഃ
301.  ബലരൂപധൃഗേ നമഃ
302. ഓം സര്‍വകാമവരായ നമഃ
303. ഓം സര്‍വദായ നമഃ
304. ഓം സര്‍വതോമുഖായ നമഃ
305. ഓം ആകാശനിര്‍വിരൂപായ നമഃ
306. ഓം നിപാതിനേ നമഃ
307. ഓം അവശായ നമഃ
308. ഓം ഖഗായ നമഃ
309. ഓം രൗദ്രരൂപായ നമഃ
310. ഓം അംശവേ നമഃ
311. ഓം ആദിത്യായ നമഃ
312. ഓം ബഹുരശ്മയേ നമഃ
313. ഓം സുവര്‍ചസിനേ നമഃ
314. ഓം വസുവേഗായ നമഃ
315. ഓം മഹാവേഗായ നമഃ
316. ഓം മനോവേഗായ നമഃ
317. ഓം നിശാചരായ നമഃ
318. ഓം സര്‍വവാസിനേ നമഃ
319. ഓം ശ്രിയാവാസിനേ നമഃ
320. ഓം ഉപദേശകരായ നമഃ
321. ഓം അകരായ നമഃ
322. ഓം മുനയേ നമഃ
323. ഓം ആത്മനിരാലോകായ നമഃ
324. ഓം സംഭഗ്നായ നമഃ
325. ഓം സഹസ്രദായ നമഃ
326. ഓം പക്ഷിണേ നമഃ
327. ഓം പക്ഷരൂപായ നമഃ
328. ഓം അതിദീപ്തായ നമഃ
329. ഓം വിശാം പതയേ നമഃ
330. ഓം ഉന്മാദായ നമഃ
331. ഓം മദനായ നമഃ
332. ഓം കാമായ നമഃ
333. ഓം അശ്വത്ഥായ നമഃ
334. ഓം അര്‍ഥകരായ നമഃ
335. ഓം യശസേ നമഃ
336. ഓം വാമദേവായ നമഃ
337. ഓം വാമായ നമഃ
338. ഓം പ്രാചേ നമഃ
339. ഓം ദക്ഷിണായ നമഃ
340. ഓം വാമനായ നമഃ
341. ഓം സിദ്ധയോഗിനേ നമഃ
342. ഓം മഹര്‍ഷയേ നമഃ
343. ഓം സിദ്ധാര്‍ഥായ നമഃ
344. ഓം സിദ്ധസാധകായ നമഃ
345. ഓം ഭിക്ഷവേ നമഃ
346. ഓം ഭിക്ഷുരൂപായ നമഃ
347. ഓം വിപണായ നമഃ
348. ഓം മൃദവേ നമഃ
349. ഓം അവ്യയായ നമഃ
350. ഓം മഹാസേനായ നമഃ
351. ഓം വിശാഖായ നമഃ
352. ഓം ഷഷ്ഠിഭാഗായ നമഃ
353. ഓം ഗവാം പതയേ നമഃ
354. ഓം വജ്രഹസ്തായ നമഃ
355. ഓം വിഷ്‌കംഭിണേ നമഃ
356. ഓം ചമൂസ്തംഭനായ നമഃ
357. ഓം വൃത്താവൃത്തകരായ നമഃ
358. ഓം താലായ നമഃ
359. ഓം മധവേ നമഃ
360. ഓം മധുകലോചനായ നമഃ
361. ഓം വാചസ്പത്യായ നമഃ
362. ഓം വാജസനായ നമഃ
363. ഓം നിത്യമാശ്രിതപൂജിതായ നമഃ
364. ഓം ബ്രഹ്മചാരിണേ നമഃ
365. ഓം ലോകചാരിണേ നമഃ
366. ഓം സര്‍വചാരിണേ നമഃ
367. ഓം വിചാരവിദേ നമഃ
368. ഓം ഈശാനായ നമഃ
369. ഓം ഈശ്വരായ നമഃ
370. ഓം കാലായ നമഃ
371. ഓം നിശാചാരിണേ നമഃ
372. ഓം പിനാകവതേ നമഃ
373. ഓം നിമിത്തസ്ഥായ നമഃ
374. ഓം നിമിത്തായ നമഃ
375. ഓം നന്ദയേ നമഃ
376. ഓം നന്ദികരായ നമഃ
377. ഓം ഹരയേ നമഃ
378. ഓം നന്ദീശ്വരായ നമഃ
379. ഓം നന്ദിനേ നമഃ
380. ഓം നന്ദനായ നമഃ
381. ഓം നന്ദിവര്‍ധനായ നമഃ
382. ഓം ഭഗഹാരിണേ നമഃ
383. ഓം നിഹന്ത്രേ നമഃ
384. ഓം കാലായ നമഃ
385. ഓം ബ്രഹ്മണേ നമഃ
386. ഓം പിതാമഹായ നമഃ
387. ഓം ചതുര്‍മുഖായ നമഃ
388. ഓം മഹാലിംഗായ നമഃ
389. ഓം ചാരുലിംഗായ നമഃ
390. ഓം ലിംഗാധ്യക്ഷായ നമഃ
391. ഓം സുരാധ്യക്ഷായ നമഃ
392. ഓം യോഗാധ്യക്ഷായ നമഃ
393. ഓം യുഗാവഹായ നമഃ
394. ഓം ബീജാധ്യക്ഷായ നമഃ
395. ഓം ബീജകര്‍ത്രേ നമഃ
396. ഓം അധ്യാത്മാനുഗതായ നമഃ
397. ഓം ബലായ നമഃ
398. ഓം ഇതിഹാസായ നമഃ
399. ഓം സങ്കല്‍പായ നമഃ
400. ഓം ഗൗതമായ നമഃ
401. ഓം നിശാകരായ നമഃ
402. ഓം ദംഭായ നമഃ
403. ഓം അദംഭായ നമഃ
404. ഓം വൈദംഭായ നമഃ
405. ഓം വശ്യായ നമഃ
406. ഓം വശകരായ നമഃ
407. ഓം കലയേ നമഃ
408. ഓം ലോകകര്‍ത്രേ നമഃ
409. ഓം പശുപതയേ നമഃ
410. ഓം മഹാകര്‍ത്രേ നമഃ
411. ഓം അനൗഷധായ നമഃ
412. ഓം അക്ഷരായ നമഃ
413. ഓം പരമായ ബ്രഹ്മണേ നമഃ
414. ഓം ബലവതേ നമഃ
415. ഓം ശക്രായ നമഃ
416. ഓം നീതയേ നമഃ
417. ഓം അനീതയേ നമഃ
418. ഓം ശുദ്ധാത്മനേ നമഃ
419. ഓം ശുദ്ധായ നമഃ
420. ഓം മാന്യായ നമഃ
421. ഓം ഗതാഗതായ നമഃ
422. ഓം ബഹുപ്രസാദായ നമഃ
423. ഓം സുസ്വപ്നായ നമഃ
424. ഓം ദര്‍പണായ നമഃ
425. ഓം അമിത്രജിതേ നമഃ
426. ഓം വേദകാരായ നമഃ
427. ഓം മന്ത്രകാരായ നമഃ
428. ഓം വിദുഷേ നമഃ
429. ഓം സമരമര്‍ദനായ നമഃ
430. ഓം മഹാമേഘനിവാസിനേ നമഃ
431. ഓം മഹാഘോരായ നമഃ
432. ഓം വശിനേ നമഃ
433. ഓം കരായ നമഃ
434. ഓം അഗ്നിജ്വാലായ നമഃ
435. ഓം മഹാജ്വാലായ നമഃ
436. ഓം അതിധൂമ്രായ നമഃ
437. ഓം ഹുതായ നമഃ
438. ഓം ഹവിഷേ നമഃ
439. ഓം വൃഷണായ നമഃ
440. ഓം ശങ്കരായ നമഃ
441. ഓം നിത്യം വര്‍ചസ്വിനേ നമഃ
442. ഓം ധൂമകേതനായ നമഃ
443. ഓം നീലായ നമഃ
444. ഓം അംഗലുബ്ധായ നമഃ
445. ഓം ശോഭനായ നമഃ
446. ഓം നിരവഗ്രഹായ നമഃ
447. ഓം സ്വസ്തിദായ നമഃ
448. ഓം സ്വസ്തിഭാവായ നമഃ
449. ഓം ഭാഗിനേ നമഃ
450. ഓം ഭാഗകരായ നമഃ
451. ഓം ലഘവേ നമഃ
452. ഓം ഉത്സംഗായ നമഃ
453. ഓം മഹാംഗായ നമഃ
454. ഓം മഹാഗര്‍ഭപരായണായ നമഃ
455. ഓം കൃഷ്ണവര്‍ണായ നമഃ
456. ഓം സുവര്‍ണായ നമഃ
457. ഓം സര്‍വദേഹിനാം ഇന്ദ്രിയായ നമഃ
458. ഓം മഹാപാദായ നമഃ
459. ഓം മഹാഹസ്തായ നമഃ
460. ഓം മഹാകായായ നമഃ
461. ഓം മഹായശസേ നമഃ
462. ഓം മഹാമൂര്‍ധ്‌നേ നമഃ
463. ഓം മഹാമാത്രായ നമഃ
464. ഓം മഹാനേത്രായ നമഃ
465. ഓം നിശാലയായ നമഃ
466. ഓം മഹാന്തകായ നമഃ
467. ഓം മഹാകര്‍ണായ നമഃ
468. ഓം മഹോഷ്ഠായ നമഃ
469. ഓം മഹാഹനവേ നമഃ
470. ഓം മഹാനാസായ നമഃ
471. ഓം മഹാകംബവേ നമഃ
472. ഓം മഹാഗ്രീവായ നമഃ
473. ഓം ശ്മശാനഭാജേ നമഃ
474. ഓം മഹാവക്ഷസേ നമഃ
475. ഓം മഹോരസ്‌കായ നമഃ
476. ഓം അന്തരാത്മനേ നമഃ
477. ഓം മൃഗാലയായ നമഃ
478. ഓം ലംബനായ നമഃ
479. ഓം ലംബിതോഷ്ഠായ നമഃ
480. ഓം മഹാമായായ നമഃ
481. ഓം പയോനിധയേ നമഃ
482. ഓം മഹാദന്തായ നമഃ
483. ഓം മഹാദം ്രച്ചായ നമഃ
484. ഓം മഹാജിഹ്വായ നമഃ
485. ഓം മഹാമുഖായ നമഃ
486. ഓം മഹാനഖായ നമഃ
487. ഓം മഹാരോമ്‌ണേ നമഃ
488. ഓം മഹാകോശായ നമഃ
489. ഓം മഹാജടായ നമഃ
490. ഓം പ്രസന്നായ നമഃ
491. ഓം പ്രസാദായ നമഃ
492. ഓം പ്രത്യയായ നമഃ
493. ഓം ഗിരിസാധനായ നമഃ
494. ഓം സ്‌നേഹനായ നമഃ
495. ഓം അസ്‌നേഹനായ നമഃ
496. ഓം അജിതായ നമഃ
497. ഓം മഹാമുനയേ നമഃ
498. ഓം വൃക്ഷാകാരായ നമഃ
499. ഓം വൃക്ഷകേതവേ നമഃ
500. ഓം അനലായ നമഃ
501. ഓം വായുവാഹനായ നമഃ
502. ഓം ഗണ്ഡലിനേ നമഃ
503. ഓം മേരുധാമ്‌നേ നമഃ
504. ഓം ദേവാധിപതയേ നമഃ
505. ഓം അഥര്‍വശീര്‍ഷായ നമഃ
506. ഓം സാമാസ്യായ നമഃ
507. ഓം ഋക്‌സഹസ്രാമിതേക്ഷണായ നമഃ
508. ഓം യജുഃ പാദ ഭുജായ നമഃ
509. ഓം ഗുഹ്യായ നമഃ
510. ഓം പ്രകാശായ നമഃ
511. ഓം ജംഗമായ നമഃ
512. ഓം അമോഘാര്‍ഥായ നമഃ
513. ഓം പ്രസാദായ നമഃ
514. ഓം അഭിഗമ്യായ നമഃ
515. ഓം സുദര്‍ശനായ നമഃ
516. ഓം ഉപകാരായ നമഃ
517. ഓം പ്രിയായ നമഃ
518. ഓം സര്‍വസ്‌മൈ നമഃ
519. ഓം കനകായ നമഃ
520. ഓം കാഞ്ചനച്ഛവയേ നമഃ
521. ഓം നാഭയേ നമഃ
522. ഓം നന്ദികരായ നമഃ
523. ഓം ഭാവായ നമഃ
524. ഓം പുഷ്‌കരസ്ഥപതയേ നമഃ
525. ഓം സ്ഥിരായ നമഃ
526. ഓം ദ്വാദശായ നമഃ
527. ഓം ത്രാസനായ നമഃ
528. ഓം ആദ്യായ നമഃ
529. ഓം യജ്ഞായ നമഃ
530. ഓം യജ്ഞസമാഹിതായ നമഃ
531. ഓം നക്തം നമഃ
532. ഓം കലയേ നമഃ
533. ഓം കാലായ നമഃ
534. ഓം മകരായ നമഃ
535. ഓം കാലപൂജിതായ നമഃ
536. ഓം സഗണായ നമഃ
537. ഓം ഗണകാരായ നമഃ
538. ഓം ഭൂതവാഹനസാരഥയേ നമഃ
539. ഓം ഭസ്മശയായ നമഃ
540. ഓം ഭസ്മഗോപ്‌ത്രേ നമഃ
541. ഓം ഭസ്മഭൂതായ നമഃ
542. ഓം തരവേ നമഃ
543. ഓം ഗണായ നമഃ
544. ഓം ലോകപാലായ നമഃ
545. ഓം അലോകായ നമഃ
546. ഓം മഹാത്മനേ നമഃ
547. ഓം സര്‍വപൂജിതായ നമഃ
548. ഓം ശുക്ലായ നമഃ
549. ഓം ത്രിശുക്ലായ നമഃ
550. ഓം സമ്പന്നായ നമഃ
551. ഓം ശുചയേ നമഃ
552. ഓം ഭൂതനിഷേവിതായ നമഃ
553. ഓം ആശ്രമസ്ഥായ നമഃ
554. ഓം ക്രിയാവസ്ഥായ നമഃ
555. ഓം വിശ്വകര്‍മമതയേ നമഃ
556. ഓം വരായ നമഃ
557. ഓം വിശാലശാഖായ നമഃ
558. ഓം താമ്രോഷ്ഠായ നമഃ
559. ഓം അംബുജാലായ നമഃ
560. ഓം സുനിശ്ചലായ നമഃ
561. ഓം കപിലായ നമഃ
562. ഓം കപിശായ നമഃ
563. ഓം ശുക്ലായ നമഃ
564. ഓം അയുഷേ നമഃ
565. ഓം പരസ്‌മൈ നമഃ
566. ഓം അപരായ നമഃ
567. ഓം ഗന്ധര്‍വായ നമഃ
568. ഓം അദിതയേ നമഃ
569. ഓം താര്‍ക്ഷ്യായ നമഃ
570. ഓം സുവിജ്ഞേയായ നമഃ
571. ഓം സുശാരദായ നമഃ
572. ഓം പരശ്വധായുധായ നമഃ
573. ഓം ദേവായ നമഃ
574. ഓം അനുകാരിണേ നമഃ
575. ഓം സുബാന്ധവായ നമഃ
576. ഓം തുംബവീണായ നമഃ
577. ഓം മഹാക്രോധായ നമഃ
578. ഓം ഊര്‍ധ്വരേതസേ നമഃ
579. ഓം ജലേശയായ നമഃ
580. ഓം ഉഗ്രായ നമഃ
581. ഓം വശംകരായ നമഃ
582. ഓം വംശായ നമഃ
583. ഓം വംശനാദായ നമഃ
584. ഓം അനിന്ദിതായ നമഃ
585. ഓം സര്‍വാംഗരൂപായ നമഃ
586. ഓം മായാവിനേ നമഃ
587. ഓം സുഹൃദായ നമഃ
588. ഓം അനിലായ നമഃ
589. ഓം അനലായ നമഃ
590. ഓം ബന്ധനായ നമഃ
591. ഓം ബന്ധകര്‍ത്രേ നമഃ
592. ഓം സുബന്ധനവിമോചനായ നമഃ
593. ഓം സയജ്ഞാരയേ നമഃ
594. ഓം സകാമാരയേ നമഃ
595. ഓം മഹാദംഷ്ട്രായ നമഃ
596. ഓം മഹായുധായ നമഃ
597. ഓം ബഹുധാനിന്ദിതായ നമഃ
598. ഓം ശര്‍വായ നമഃ
599. ഓം ശങ്കരായ നമഃ
600. ഓം ശങ്കരായ നമഃ
601. ഓം അധനായ നമഃ
602. ഓം അമരേശായ നമഃ
603. ഓം മഹാദേവായ നമഃ
604. ഓം വിശ്വദേവായ നമഃ
605. ഓം സുരാരിഘ്‌നേ നമഃ
606. ഓം അഹിര്‍ബുധ്‌ന്യായ നമഃ
607. ഓം അനിലാഭായ നമഃ
608. ഓം ചേകിതാനായ നമഃ
609. ഓം ഹവിഷേ നമഃ
610. ഓം അജൈകപാതേ നമഃ
611. ഓം കാപാലിനേ നമഃ
612. ഓം ത്രിശങ്കവേ നമഃ
613. ഓം അജിതായ നമഃ
614. ഓം ശിവായ നമഃ
615. ഓം ധന്വന്തരയേ നമഃ
616. ഓം ധൂമകേതവേ നമഃ
617. ഓം സ്‌കന്ദായ നമഃ
618. ഓം വൈശ്രവണായ നമഃ
619. ഓം ധാത്രേ നമഃ
620. ഓം ശക്രായ നമഃ
621. ഓം വിഷ്ണവേ നമഃ
622. ഓം മിത്രായ നമഃ
623. ഓം ത്വഷ്ട്രേ നമഃ
624. ഓം ധ്രുവായ നമഃ
625. ഓം ധരായ നമഃ
626. ഓം പ്രഭാവായ നമഃ
627. ഓം സര്‍വഗായ വായവേ നമഃ
628. ഓം അര്യമ്‌ണേ നമഃ
629. ഓം സവിത്രേ നമഃ
630. ഓം രവയേ നമഃ
631. ഓം ഉഷംഗവേ നമഃ
632. ഓം വിധാത്രേ നമഃ
633. ഓം മാന്ധാത്രേ നമഃ
634. ഓം ഭൂതഭാവനായ നമഃ
635. ഓം വിഭവേ നമഃ
636. ഓം വര്‍ണവിഭാവിനേ നമഃ
637. ഓം സര്‍വകാമഗുണാവഹായ നമഃ
638. ഓം പദ്മനാഭായ നമഃ
639. ഓം മഹാഗര്‍ഭായ നമഃ
640. ഓം ചന്ദ്രവക്ത്രായ നമഃ
641. ഓം അനിലായ നമഃ
642. ഓം അനലായ നമഃ
643. ഓം ബലവതേ നമഃ
644. ഓം ഉപശാന്തായ നമഃ
645. ഓം പുരാണായ നമഃ
646. ഓം പുണ്യചഞ്ചവേ നമഃ
647. ഓം യേ നമഃ
648. ഓം കുരുകര്‍ത്രേ നമഃ
649. ഓം കുരുവാസിനേ നമഃ
650. ഓം കുരുഭൂതായ നമഃ
651. ഓം ഗുണൗഷധായ നമഃ
652. ഓം സര്‍വാശയായ നമഃ
653. ഓം ദര്‍ഭചാരിണേ നമഃ
654. ഓം സര്‍വേഷാം പ്രാണിനാം പതയേ നമഃ
655. ഓം ദേവദേവായ നമഃ
656. ഓം സുഖാസക്തായ നമഃ
657. ഓം സതേ നമഃ
658. ഓം അസതേ നമഃ
659. ഓം സര്‍വരത്‌നവിദേ നമഃ
660. ഓം കൈലാസഗിരിവാസിനേ നമഃ
661. ഓം ഹിമവദ്ഗിരിസംശ്രയായ നമഃ
662. ഓം കൂലഹാരിണേ നമഃ
663. ഓം കൂലകര്‍ത്രേ നമഃ
664. ഓം ബഹുവിദ്യായ നമഃ
665. ഓം ബഹുപ്രദായ നമഃ
666. ഓം വണിജായ നമഃ
667. ഓം വര്‍ധകിനേ നമഃ
668. ഓം വൃക്ഷായ നമഃ
669. ഓം വകുലായ നമഃ
670. ഓം ചന്ദനായ നമഃ
671. ഓം ഛദായ നമഃ
672. ഓം സാരഗ്രീവായ നമഃ
673. ഓം മഹാജത്രവേ നമഃ
674. ഓം അലോലായ നമഃ
675. ഓം മഹൗഷധായ നമഃ
676. ഓം സിദ്ധാര്‍ൗകൊരിണേ നമഃ
677. ഓം സിദ്ധാര്‍ൗശെ്ഛന്ദോവ്യാകരണോത്തരായ നമഃ
678. ഓം സിംഹനാദായ നമഃ
679. ഓം സിംഹദംഷ്ട്രായ നമഃ
680. ഓം സിംഹഗായ നമഃ
681. ഓം സിംഹവാഹനായ നമഃ
682. ഓം പ്രഭാവാത്മനേ നമഃ
683. ഓം ജഗത്കാലസ്ഥാലായ നമഃ
684. ഓം ലോകഹിതായ നമഃ
685. ഓം തരവേ നമഃ
686. ഓം സാരംഗായ നമഃ
687. ഓം നവചക്രാംഗായ നമഃ
688. ഓം കേതുമാലിനേ നമഃ
689. ഓം സഭാവനായ നമഃ
690. ഓം ഭൂതാലയായ നമഃ
691. ഓം ഭൂതപതയേ നമഃ
692. ഓം അഹോരാത്രായ നമഃ
693. ഓം അനിന്ദിതായ നമഃ
694. ഓം സര്‍വഭൂതാനാം വാഹിത്രേ നമഃ
695. ഓം സര്‍വഭൂതാനാം നിലയായ നമഃ
696. ഓം വിഭവേ നമഃ
697. ഓം ഭവായ നമഃ
698. ഓം അമോഘായ നമഃ
699. ഓം സംയതായ നമഃ
700. ഓം അശ്വായ നമഃ
701. ഓം ഭോജനായ നമഃ
702. ഓം പ്രാണധാരണായ നമഃ
703. ഓം ധൃതിമതേ നമഃ
704. ഓം മതിമതേ നമഃ
705. ഓം ദക്ഷായ നമഃ
706. ഓം സത്കൃതായ നമഃ
707. ഓം യുഗാധിപായ നമഃ
708. ഓം ഗോപാലയേ നമഃ
709. ഓം ഗോപതയേ നമഃ
710. ഓം ഗ്രാമായ നമഃ
711. ഓം ഗോചര്‍മവസനായ നമഃ
712. ഓം ഹരയേ നമഃ
713. ഓം ഹിരണ്യബാഹവേ നമഃ
714. ഓം പ്രവേശിനാം ഗുഹാപാലായ നമഃ
715. ഓം പ്രകൃഷ്ടാരയേ നമഃ
716. ഓം മഹാഹര്‍ഷായ നമഃ
717. ഓം ജിതകാമായ നമഃ
718. ഓം ജിതേന്ദ്രിയായ നമഃ
719. ഓം ഗാന്ധാരായ നമഃ
720. ഓം സുവാസായ നമഃ
721. ഓം തപസ്സക്തായ നമഃ
722. ഓം രതയേ നമഃ
723. ഓം നരായ നമഃ
724. ഓം മഹാഗീതായ നമഃ
725. ഓം മഹാനൃത്യായ നമഃ
726. ഓം അപ്‌സരോഗണസേവിതായ നമഃ
727. ഓം മഹാകേതവേ നമഃ
728. ഓം മഹാധാതവേ നമഃ
729. ഓം നൈകസാനുചരായ നമഃ
730. ഓം ചലായ നമഃ
731. ഓം ആവേദനീയായ നമഃ
732. ഓം ആദേശായ നമഃ
733. ഓം സര്‍വഗന്ധസുഖാഹവായ നമഃ
734. ഓം തോരണായ നമഃ
735. ഓം താരണായ നമഃ
736. ഓം വാതായ നമഃ
737. ഓം പരിധിനേ നമഃ
738. ഓം പതിഖേചരായ നമഃ
739. ഓം സംയോഗായ വര്‍ധനായ നമഃ
740. ഓം വൃദ്ധായ നമഃ
741. ഓം അതിവൃദ്ധായ നമഃ
742. ഓം ഗുണാധികായ നമഃ
743. ഓം നിത്യമാത്മസഹായായ നമഃ
744. ഓം ദേവാസുരപതയേ നമഃ
745. ഓം പത്യേ നമഃ
746. ഓം യുക്തായ നമഃ
747. ഓം യുക്തബാഹവേ നമഃ
748. ഓം ദിവി സുപര്‍വണോ ദേവായ നമഃ
749. ഓം ആഷാ™ായ നമഃ
750. ഓം സുഷാ™ായ നമഃ
751. ഓം ധ്രുവായ നമഃ
752. ഓം ഹരിണായ നമഃ
753. ഓം ഹരായ നമഃ
754. ഓം ആവര്‍തമാനേഭ്യോ വപുഷേ നമഃ
755. ഓം വസുശ്രേഷ്ഠായ നമഃ
756. ഓം മഹാപൗാെയ നമഃ
757. ഓം ശിരോഹാരിണേ വിമര്‍ശായ നമഃ
758. ഓം സര്‍വലക്ഷണലക്ഷിതായ നമഃ
759. ഓം അക്ഷായ രൗേെയാഗിനേ നമഃ
760. ഓം സര്‍വയോഗിനേ നമഃ
761. ഓം മഹാബലായ നമഃ
762. ഓം സമാമ്‌നായായ നമഃ
763. ഓം അസമാമ്‌നായായ നമഃ
764. ഓം തീര്‍ൗേെദവായ നമഃ
765. ഓം മഹാരൗാെയ നമഃ
766. ഓം നിര്‍ജീവായ നമഃ
767. ഓം ജീവനായ നമഃ
768. ഓം മന്ത്രായ നമഃ
769. ഓം ശുഭാക്ഷായ നമഃ
770. ഓം ബഹുകര്‍കശായ നമഃ
771. ഓം രത്‌നപ്രഭൂതായ നമഃ
772. ഓം രത്‌നാംഗായ നമഃ
773. ഓം മഹാര്‍ണവനിപാനവിദേ നമഃ
774. ഓം മൂലായ നമഃ
775. ഓം വിശാലായ നമഃ
776. ഓം അമൃതായ നമഃ
777. ഓം വ്യക്താവ്യക്തായ നമഃ
778. ഓം തപോനിധയേ നമഃ
779. ഓം ആരോഹണായ നമഃ
780. ഓം അധിരോഹായ നമഃ
781. ഓം ശീലധാരിണേ നമഃ
782. ഓം മഹായശസേ നമഃ
783. ഓം സേനാകല്‍പായ നമഃ
784. ഓം മഹാകല്‍പായ നമഃ
785. ഓം യോഗായ നമഃ
786. ഓം യുഗകരായ നമഃ
787. ഓം ഹരയേ നമഃ
788. ഓം യുഗരൂപായ നമഃ
789. ഓം മഹാരൂപായ നമഃ
790. ഓം മഹാനാഗഹനായ നമഃ
791. ഓം വധായ നമഃ
792. ഓം ന്യായനിര്‍വപണായ നമഃ
793. ഓം പാദായ നമഃ
794. ഓം പണ്ഡിതായ നമഃ
795. ഓം അചലോപമായ നമഃ
796. ഓം ബഹുമാലായ നമഃ
797. ഓം മഹാമാലായ നമഃ
798. ഓം ശശിനേ ഹരസുലോചനായ നമഃ
799. ഓം വിസ്താരായ ലവണായ കൂപായ നമഃ
800. ഓം ത്രിയുഗായ നമഃ
801. ഓം സഫലോദയായ നമഃ
802. ഓം ത്രിലോചനായ നമഃ
803. ഓം വിഷണ്ണാംഗായ നമഃ
804. ഓം മണിവിദ്ധായ നമഃ
805. ഓം ജടാധരായ നമഃ
806. ഓം ബിന്ദവേ നമഃ
807. ഓം വിസര്‍ഗായ നമഃ
808. ഓം സുമുഖായ നമഃ
809. ഓം ശരായ നമഃ
810. ഓം സര്‍വായുധായ നമഃ
811. ഓം സഹായ നമഃ
812. ഓം നിവേദനായ നമഃ
813. ഓം സുഖാജാതായ നമഃ
814. ഓം സുഗന്ധാരായ നമഃ
815. ഓം മഹാധനുഷേ നമഃ
816. ഓം ഗന്ധപാലിനേ ഭഗവതേ നമഃ
817. ഓം സര്‍വകര്‍മണാം ഉത്ഥാനായ നമഃ
818. ഓം മന്ഥാനായ ബഹുലായ വായവേ നമഃ
819. ഓം സകലായ നമഃ
820. ഓം സര്‍വലോചനായ നമഃ
821. ഓം തലസ്താലായ നമഃ
822. ഓം കരസ്ഥാലിനേ നമഃ
823. ഓം ഊര്‍ധ്വസംഹനനായ നമഃ
824. ഓം മഹതേ നമഃ
825. ഓം ഛത്രായ നമഃ
826. ഓം സുച്ഛത്രായ നമഃ
827. ഓം വിഖ്യാതായ ലോകായ നമഃ
828. ഓം സര്‍വാശ്രയായ ക്രമായ നമഃ
829. ഓം മുണ്ഡായ നമഃ
830. ഓം വിരൂപായ നമഃ
831. ഓം വികൃതായ നമഃ
832. ഓം ദണ്ഡിനേ നമഃ
833. ഓം കുണ്ഡിനേ നമഃ
834. ഓം വികുര്‍വണായ നമഃ
835. ഓം ഹര്യക്ഷായ നമഃ
836. ഓം കകുഭായ നമഃ
837. ഓം വജ്രിണേ നമഃ
838. ഓം ശതജിഹ്വായ നമഃ
839. ഓം സഹസ്രപാദേ നമഃ
840. ഓം സഹസ്രമൂര്‍ധ്‌നേ നമഃ
841. ഓം ദേവേന്ദ്രായ സര്‍വദേവമയായ നമഃ
842. ഓം ഗുരവേ നമഃ
843. ഓം സഹസ്രബാഹവേ നമഃ
844. ഓം സര്‍വാംഗായ നമഃ
845. ഓം ശരണ്യായ നമഃ
846. ഓം സര്‍വലോകകൃതേ നമഃ
847. ഓം പവിത്രായ നമഃ
848. ഓം ത്രികകുന്മന്ത്രായ നമഃ
849. ഓം കനിഷ്ഠായ നമഃ
850. ഓം കൃഷ്ണപിംഗലായ നമഃ
851. ഓം ബ്രഹ്മദണ്ഡവിനിര്‍മാത്രേ നമഃ
852. ഓം ശതഘ്‌നീപാശ ശക്തിമതേ നമഃ
853. ഓം പദ്മഗര്‍ഭായ നമഃ
854. ഓം മഹാഗര്‍ഭായ നമഃ
855. ഓം ബ്രഹ്മഗര്‍ഭായ നമഃ
856. ഓം ജലോദ്ഭവായ നമഃ
857. ഓം ഗഭസ്തയേ നമഃ
858. ഓം ബ്രഹ്മകൃതേ നമഃ
859. ഓം ബ്രഹ്മിണേ നമഃ
860. ഓം ബ്രഹ്മവിദേ നമഃ
861. ഓം ബ്രാഹ്മണായ നമഃ
862. ഓം ഗതയേ നമഃ
863. ഓം അനന്തരൂപായ നമഃ
864. ഓം നൈകാത്മനേ നമഃ
865. ഓം സ്വയംഭുവഃ തി‡തേജസേ നമഃ
866. ഓം ഊര്‍ധ്വഗാത്മനേ നമഃ
867. ഓം പശുപതയേ നമഃ
868. ഓം വാതരംഹസേ നമഃ
869. ഓം മനോജവായ നമഃ
870. ഓം ചന്ദനിനേ നമഃ
871. ഓം പദ്മനാലാഗ്രായ നമഃ
872. ഓം സുരഭ്യുത്തരണായ നമഃ
873. ഓം നരായ നമഃ
874. ഓം കര്‍ണികാരമഹാസ്രഗ്വിണേ നമഃ
875. ഓം നീലമൗലയേ നമഃ
876. ഓം പിനാകധൃതേ നമഃ
877. ഓം ഉമാപതയേ നമഃ
878. ഓം ഉമാകാന്തായ നമഃ
879. ഓം ജാഹ്നവീധൃതേ നമഃ
880. ഓം ഉമാധവായ നമഃ
881. ഓം വരായ വരാഹായ നമഃ
882. ഓം വരദായ നമഃ
883. ഓം വരേണ്യായ നമഃ
884. ഓം സുമഹാസ്വനായ. നമഃ
885. ഓം മഹാപ്രസാദായ നമഃ
886. ഓം ദമനായ നമഃ
887. ഓം ശത്രുഘ്‌നേ നമഃ
888. ഓം ശ്വേതപിംഗലായ നമഃ
889. ഓം പീതാത്മനേ നമഃ
890. ഓം പരമാത്മനേ നമഃ
891. ഓം പ്രയതാത്മനേ നമഃ
892. ഓം പ്രധാനധൃതേ നമഃ
893. ഓം സര്‍വപാര്‍ശ്വമുഖായ നമഃ
894. ഓം ത്ര്യക്ഷായ നമഃ
895. ഓം ധര്‍മസാധാരണായ വരായ നമഃ
896. ഓം ചരാചരാത്മനേ നമഃ
897. ഓം സൂക്ഷ്മാത്മനേ നമഃ
898. ഓം അമൃതായ ഗോവൃഷേശ്വരായ നമഃ
899. ഓം സാധ്യര്‍ഷയേ നമഃ
900. ഓം വസുരാദിത്യായ നമഃ
901. ഓം വിവസ്വതേ സവിതാമൃതായ നമഃ
902. ഓം വ്യാസായ നമഃ
903. ഓം സര്‍ഗായ സുസങ്ക്‌ഷേപായ വിസ്തരായ നമഃ
904. ഓം പര്യയായ നരായ നമഃ
905. ഓം ഋതവേ നമഃ
906. ഓം സംവത്സരായ നമഃ
907. ഓം മാസായ നമഃ
908. ഓം പക്ഷായ നമഃ
909. ഓം സംഖ്യാസമാപനായ നമഃ
910. ഓം കലാഭ്യോ നമഃ
911. ഓം കാഷ്ഠാഭ്യോ നമഃ
912. ഓം ലവേഭ്യോ നമഃ
913. ഓം മാത്രാഭ്യോ നമഃ
914. ഓം മുഹൂര്‍താഹഃ ക്ഷപാഭ്യോ നമഃ
915. ഓം ക്ഷണേഭ്യോ നമഃ
916. ഓം വിശ്വക്ഷേത്രായ നമഃ
917. ഓം പ്രജാബീജായ നമഃ
918. ഓം ലിംഗായ നമഃ
919. ഓം ആദ്യായ നിര്‍ഗമായ നമഃ
920. ഓം സതേ നമഃ
921. ഓം അസതേ നമഃ
922. ഓം വ്യക്തായ നമഃ
923. ഓം അവ്യക്തായ നമഃ
924. ഓം പിത്രേ നമഃ
925. ഓം മാത്രേ നമഃ
926. ഓം പിതാമഹായ നമഃ
927. ഓം സ്വര്‍ഗദ്വാരായ നമഃ
928. ഓം പ്രജാദ്വാരായ നമഃ
929. ഓം മോക്ഷദ്വാരായ നമഃ
930. ഓം ത്രിവിഷ്ടപായ നമഃ
931. ഓം നിര്‍വാണായ നമഃ
932. ഓം ഹ്യൂാദനായ നമഃ
933. ഓം ബ്രഹ്മലോകായ നമഃ
934. ഓം പരാഗതയേ നമഃ
935. ഓം ദേവാസുര വിനിര്‍മാത്രേ നമഃ
936. ഓം ദേവാസുരപരായണായ നമഃ
937. ഓം ദേവാസുരഗുരവേ നമഃ
938. ഓം ദേവായ നമഃ
939. ഓം ദേവാസുര നമസ്‌കൃതായ നമഃ
940. ഓം ദേവാസുര മഹാമാത്രായ നമഃ
941. ഓം ദേവാസുര ഗണാശ്രയായ നമഃ
942. ഓം ദേവാസുരഗണാധ്യക്ഷായ നമഃ
943. ഓം ദേവാസുര ഗണാഗ്രണ്യേ നമഃ
944. ഓം ദേവാതിദേവായ നമഃ
945. ഓം ദേവര്‍ഷയേ നമഃ
946. ഓം ദേവാസുരവരപ്രദായ നമഃ
947. ഓം ദേവാസുരേശ്വരായ നമഃ
948. ഓം വിശ്വായ നമഃ
949. ഓം ദേവാസുരമഹേശ്വരായ നമഃ
950. ഓം സര്‍വദേവമയായ നമഃ
951. ഓം അചിന്ത്യായ നമഃ
952. ഓം ദേവതാത്മനേ നമഃ
953. ഓം ആത്മസംഭവായ നമഃ
954. ഓം ഉദ്ഭിദേ നമഃ
955. ഓം ത്രിവിക്രമായ നമഃ
956. ഓം വൈദ്യായ നമഃ
957. ഓം വിരജായ നമഃ
958. ഓം നീരജായ നമഃ
959. ഓം അമരായ നമഃ
960. ഓം ഈഡ്യായ നമഃ
961. ഓം ഹസ്തീശ്വരായ നമഃ
962. ഓം വ്യാഘ്രായ നമഃ
963. ഓം ദേവസിംഹായ നമഃ
964. ഓം നരര്‍ഷഭായ നമഃ
965. ഓം വിബുധായ നമഃ
966. ഓം അഗ്രവരായ നമഃ
967. ഓം സൂക്ഷ്മായ നമഃ
968. ഓം സര്‍വദേവായ നമഃ
969. ഓം തപോമയായ നമഃ
970. ഓം സുയുക്തായ നമഃ
971. ഓം ശോഭനായ നമഃ
972. ഓം വജ്രിണേ നമഃ
973. ഓം പ്രാസാനാം പ്രഭവായ നമഃ
974. ഓം അവ്യയായ നമഃ
975. ഓം ഗുഹായ നമഃ
976. ഓം കാന്തായ നമഃ
977. ഓം നിജായ സര്‍ഗായ നമഃ
978. ഓം പവിത്രായ നമഃ
979. ഓം സര്‍വപാവനായ നമഃ
980. ഓം ശൃംഗിണേ നമഃ
981. ഓം ശൃംഗപ്രിയായ നമഃ
982. ഓം ബഭ്രുവേ നമഃ
983. ഓം രാജരാജായ നമഃ
984. ഓം നിരാമയായ നമഃ
985. ഓം അഭിരാമായ നമഃ
986. ഓം സുരഗണായ നമഃ
987. ഓം വിരാമായ നമഃ
988. ഓം സര്‍വസാധനായ നമഃ
989. ഓം ലലാടാക്ഷായ നമഃ
990. ഓം വിശ്വദേവായ നമഃ
991. ഓം ഹരിണായ നമഃ
992. ഓം ബ്രഹ്മവര്‍ചസായ നമഃ
993. ഓം സ്ഥാവരാണാം പതയേ നമഃ
994. ഓം നിയമേന്ദ്രിയവര്‍ധനായ നമഃ
995. ഓം സിദ്ധാര്‍ൗാെയ നമഃ
996. ഓം സിദ്ധഭൂതാര്‍ൗാെയ നമഃ
997. ഓം അചിന്ത്യായ നമഃ
998. ഓം സത്യവ്രതായ നമഃ
999. ഓം ശുചയേ നമഃ
1000. ഓം വ്രതാധിപായ നമഃ
1001. ഓം പരസ്‌മൈ നമഃ
1002. ഓം ബ്രഹ്മണേ നമഃ
1003. ഓം ഭക്താനാം പരമായൈ ഗതയേ നമഃ
1004. ഓം വിമുക്തായ നമഃ
1005. ഓം മുക്തതേജസേ നമഃ
1006. ഓം ശ്രീമതേ നമഃ
1007. ഓം ശ്രീവര്‍ധനായ നമഃ
1008. ഓം ജഗതേ നമഃ

ഇതി ശിവസഹസ്രനാമാവലിഃ ശിവാര്‍പണം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

*108 കൃഷ്ണ നാമങ്ങള്‍

*108 കൃഷ്ണ നാമങ്ങള്‍
ശ്രീ കൃഷ്ണ അഷ്ടോത്തര ശതനാമാവലി*.

1. ഓം ശ്രീ കൃഷ്ണായ നമഹ
2. ഓം കമലാ നാഥായ നമഹ
3. ഓം വാസുദേവായ നമഹ
4. ഓം സനാതനായ നമഹ
5. ഓം വസുദേവാത്മജായ നമഹ
6. ഓം പുണ്യായ നമഹ
7. ഓം ലീലാ മാനുഷ വിഗ്രഹായ നമഹ
8. ഓം ശ്രീവത്സ കൌസ്തുഭ ധരായ നമഹ
9. ഓം യശോദാ വസ്ത്സലായ നമഹ
10. ഓം ഹരയെ നമഹ
11. ഓം ചതുര്‍ഭുജത്ത ചക്രസി ഗദ ശങ്ഖാംബുജായുധായ നമഹ
12. ഓം ദേവകീ നന്ദനായ നമഹ
13. ഓം ശ്രീശായ നമഹ
14. ഓം നന്ദഗോപപ്രിയാത്മജായ നമഹ
15. ഓം യമുനാ വേഗ സംഹാരിനെ നമഹ
16. ഓം ബലഭദ്ര പ്രിയാനുജായ നമഹ
17. ഓം പൂതനാ ജീവിത ഹരായ നമഹ
18. ഓം ശകടാസുര ഭഞ്ഞനായ നമഹ
19. ഓം നന്ദ -വ്രജ -ജനാനന്ദിനെ നമഹ
20. ഓം സച്ചിദാനന്ദ വിഗ്രഹായ നമഹ
21. ഓം നവനീത -വിലീപ്താന്ഗായ നമഹ
22. ഓം നവനീത നാഥായ നമഹ
23. ഓം അനഘായ നമഹ
24. ഓം നവനീത -നവഹരായ നമഹ
25. ഓം മുച്ചുകുന്ദ -പ്രസാടകായ നമഹ
26. ഓം ഷോഡസ സ്ത്രീ സഹസ്രേശായ നമഹ
27. ഓം ത്രിഭംഗി -മധുരാ കൃതയെ നമഹ
28. ഓം സുഖവാഗാമൃതാബ്ധിന്ധാവേ നമഹ
29. ഓം ഗോവിന്ദായ നമഹ
30. ഓം യോഗിനാം പതയെ നമഹ
31. ഓം വത്സ -പാലന -സഞ്ചാരിനെ നമഹ
32. ഓം അനന്തായ നമഹ
33. ഓം ധേനുകാസുര -മര്‍ദനായ നമഹ
34. ഓം ത്രണി കര്‍ത്താ തൃണവര്‍തായ നമഹ
35. ഓം യമലാര്‍ജുന -ഭഞ്ഞനായ നമഹ
36. ഓം ഉത്താല -താല -ഭേത്രേ നമഹ
37. ഓം തമലാ -ശ്യമാലാകൃതയെ നമഹ
38. ഓം ഗോപ -ഗോപീശ്വരായ നമഹ
39. ഓം യോഗിനെ നമഹ
40. ഓം കോടി -സുര്യ -സമ -പ്രഭായ നമഹ
41. ഓം ഇളാപതയെ നമഹ
42. ഓം പരസ്മൈ ജ്യോതിസേ നമഹ
43. ഓം യാദവേന്ദ്രായ നമഹ
44. ഓം യദു ദ്വഹായ നമഹ
45. ഓം വനമാലിനെ നമഹ
46. ഓം പീത വാസസെ നമഹ
47. ഓം പരിജാതാപഹരകായ നമഹ
48. ഓം ഗോവര്ധനാ ചാലോദ്ധര്ത്രേ നമഹ
49. ഓം ഗോപാലായ നമഹ
50. ഓം സര്‍വ -പാലകായ നമഹ
51. ഓം അജായ നമഹ
52. ഓം നിരഞ്ജനായ നമഹ
53. ഓം കാമജനകായ നമഹ
54. ഓം കന്ജലോചനായ നമഹ
55. ഓം മധുഘ്നെ നമഹ
56. ഓം മഥുരാനാഥായ നമഹ
57. ഓം ദ്വാരകാ നായകായ നമഹ
58. ഓം ബലിനെ നമഹ
59. ഓം വൃന്ദാവനാന്ത -സഞ്ചാരിനെ നമഹ
60. ഓം തുളസി -ധാമ -ഭുഷണായ നമഹ
61. ഓം സ്യമന്തക -മണിര്‍ ഹരത്രെ നമഹ
62. ഓം നര-നാരായണാത്മകായ നമഹ
63. ഓം കുബ്ജക്ര്സ്തംബര ധരായ നമഹ
64. ഓം മായിനെ നമഹ
65. ഓം പരമ -പുരുഷായ നമഹ
66. ഓം മുഷ്ടികാസുര -ചാണൂര -മല്ല -യുദ്ധ -വിശാരദായ നമഹ
67. ഓം സംസാര -വൈരിനെ നമഹ
68. ഓം കംസാരയെ നമഹ
69. ഓം മുരാരയെ നമഹ
70. ഓം നരകാന്തകായ നമഹ
71. ഓം അനാദി -ബ്രഹ്മചാരിനെ നമഹ
72. ഓം കൃഷ്ണ വ്യസന -കര്‍ഷകായ നമഹ
73. ഓം ശിശുപാല ശിരസ് ച്ചെത്രെ നമഹ
74. ഓം ദുര്യോധന -കുലാന്തകായ നമഹ
75. ഓം വിദുരാക്രൂര -വരദായ നമഹ
76. ഓം വിശ്വരൂപ -പ്രദര്‍ശകായ നമഹ
77. ഓം സത്യാ -വാചെ നമഹ
78. ഓം സത്യാ -സങ്കല്പായ നമഹ
79. ഓം സത്യ ഭാമാരതായ നമഹ
80. ഓം ജയിനേ നമഹ
81. ഓം സുഭദ്ര -പുര്‍വജായ നമഹ
82. ഓം വിഷ്ണവേ നമഹ
83. ഓം ഭീഷ്മ മുക്തി -പ്രദായകായ നമഹ
84. ഓം ജഗദ്‌ ഗുരവേ നമഹ
85. ഓം ജഗന്നാഥായ നമഹ
86. ഓം വേണു -നാദ -വിശാരദായ നമഹ
87. ഓം വൃഷഭാസുര വിധ്വംസിനെ നമഹ
88. ഓം ബാണാസുരാന്തകായ നമഹ
89. ഓം യുധിഷ്ഠിര -പ്രതിസ്ഥത്രേ നമഹ
90. ഓം ബര്‍ഹി -വര്ഹ വതാംഷകായ നമഹ
91. ഓം പാര്‍ത്ഥസാരഥയെ നമഹ
92. ഓം അവ്യക്തായ നമഹ
93. ഓം ഗീതാമൃത -മഹോദധയെ നമഹ
94. ഓം കാളിയ -ഫണി -മാണിക്യ -രണ്ജിത -ശ്രീ -പാദാംബുജായ നമഹ
95. ഓം ദാമോദരായ നമഹ
96. ഓം യജ്ഞ -ഭോക്ത്രേ
97. ഓം ദാനവേന്ദ്ര -വിനാശകായ നമഹ
98. ഓം നാരായണായ നമഹ
99. ഓം പര -ബ്രഹ്മനെ നമഹ
100. ഓം പന്നഗാസന -വാഹനായ നമഹ
101. ഓം ജല -ക്രീഡാ സമാസക്ത -ഗോപീ -വസ്ത്രപഹാരകായ നമഹ
102. ഓം പുണ്യ -ശ്ലോകായ നമഹ
103. ഓം തീര്‍ത്ഥകാരായ നമഹ
104. ഓം വേദ -വേദ്യായ നമഹ
105. ഓം ദയാ -നിധയെ നമഹ
106. ഓം സര്‍വ -ഭൂതാത്മകായ നമഹ
107. ഓം സര്‍വാഗ്രഹരൂപിനെ നമഹ
108. ഓം പരാത് -പാരായ നമഹ

#ഭാരതീയചിന്തകൾ

2016, ഡിസംബർ 25, ഞായറാഴ്‌ച

ഇന്ത്യയിൽ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം ഏതാണെന്നറിയാമോ.. ?????

ഇന്ത്യയിൽ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം ഏതാണെന്നറിയാമോ.. ?????
ഇന്ത്യയില്‍ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം ഏതാണെന്നറിയാമോ?

കോട്ടയം നഗരത്തില്‍ നിന്നും 8-കിലോമീറ്റര്‍ അകലെ തിരുവാര്‍പ്പില്‍ മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഇന്ത്യയില്‍ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം. 1500-വര്‍ഷങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ വാണരുളുന്ന ചതുര്‍ഹസ്ത ശ്രീകൃഷ്ണ വിഗ്രഹം ഒരു ഉരുളിയില്‍ (വാര്‍പ്പില്‍) പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് മൂലമാണ് ക്ഷേത്രത്തിനും, അത് സ്ഥിതി ചെയ്യുന്ന പ്രദേശത്തിനും തിരുവാര്‍പ്പ് എന്ന പേര് വീണത്.

പാണ്ഡവര്‍ക്ക് വനവാസകാലത്ത് ആരാധിക്കുന്നതിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ സമ്മാനിച്ചതാണ്‌ ഈ വിഗ്രഹം എന്നാണ് വിശ്വാസം. വനവാസത്തിനൊടുവില്‍ അജ്ഞാതവാസത്തിനായി തിരിക്കുന്നതിനു മുമ്പ് ഇന്നത്തെ ചേര്‍ത്തല പ്രദേശത്ത് അധിവസിച്ചിരുന്ന ആളുകള്‍ ഈ വിഗ്രഹം പാണ്ഡവരോട് ആവശ്യപ്പെടുകയും, വിഗ്രഹം ലഭിക്കുകയും ചെയ്തു. പക്ഷേ, കുറച്ചുകാലത്തിനു ശേഷം പട്ടിണിയും പരിവട്ടവും മൂലം വിഗ്രഹത്തെ യഥാവിധി ആരാധിക്കാന്‍ സാധിക്കാതെ വന്ന ജനങ്ങള്‍ അത് സമുദ്രത്തില്‍ ഉപേക്ഷിച്ചു.

തുടര്‍ന്ന്‍ കാലങ്ങള്‍ക്ക് ശേഷം ഒരു വള്ളത്തില്‍ സമുദ്രയാത്ര ചെയ്യുകയായിരുന്ന വില്വമംഗലത്ത് സ്വാമിയാര്‍ക്ക്‌ (പദ്മപാദ ആചാര്യര്‍ ആണെന്നും പറയപ്പെടുന്നു) ഈ വിഗ്രഹം ലഭിക്കുകയും അദ്ദേഹം വിഗ്രഹവുമായി ഇന്നത്തെ തിരുവാര്‍പ്പ് പ്രദേശത്ത് എത്തുകയും ചെയ്തു. ഭയങ്കരമായ കാറ്റും കോളും കാരണം തന്‍റെ തുടര്‍ന്നുള്ള യാത്ര സാധിക്കാതെ വന്ന സ്വാമിയാര്‍ വിഗ്രഹം അവിടെക്കണ്ട ഒരു ഉരുളിക്കുള്ളില്‍ സൂക്ഷിക്കുകയും ഒരുവിധത്തില്‍ യാത്ര തുടരുകയും ചെയ്തു. പിന്നീട് തിരികെവന്ന് ഉരുളിയില്‍ വച്ചിരുന്ന വിഗ്രഹം വീണ്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ഉരുളിയില്‍ ഉറച്ചുപോയതായാണ് സ്വാമിയാര്‍ കണ്ടത്. കുന്നന്‍ കാരി മേനോന്‍ എന്നൊരാളുടെ ഭൂമിയും ഉരുളിയും ആയിരുന്നു അത്. വിവരമറിഞ്ഞ മേനോന്‍ തന്‍റെ സ്ഥലവും ഉരുളിയും അമ്പല നിര്‍മ്മാണത്തിനായി വിട്ടുനല്‍കുകയും മടപ്പറമ്പ് സ്വാമിയാര്‍ എന്ന ഋഷിവര്യന്‍റെ സഹായത്തോടെ അമ്പലം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.

എല്ലാ ദിവസവും രാവിലെ 2-മണിക്ക് തിരുവാര്‍പ്പില്‍ നടതുറക്കും. 3-മണിയോടെ പ്രത്യേകം തയാറാക്കിയ ഉഷപായാസത്തിന്‍റെ നിവേദ്യവും ഭഗവാന് സമര്‍പ്പിക്കും. തിരുവാര്‍പ്പില്‍ വാഴുന്ന ഭഗവാന് വിശപ്പ് സഹിക്കാന്‍ കഴിയില്ല എന്ന വിശ്വാസം മൂലമാണ് ഇത്രനേരത്തേ നട തുറക്കുന്നതും, നിവേദ്യം അര്‍പ്പിക്കുന്നതും. ഇതുമൂലം തന്നെ ഗ്രഹണ ദിവസം പോലും ക്ഷേത്രം അടച്ചിടാറില്ല.

2016, ഡിസംബർ 24, ശനിയാഴ്‌ച

🔥🔥നാമജപം🔥🔥🔥

🔥🔥നാമജപം🔥🔥🔥

രാമ രാമ പാഹിമാം
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമാ
രാമ രാമ രാമ രാമ രാമ രാമ
പാഹിമാം

രാഘവാ മനോഹര മുകുന്ദരാമ പാഹിമാം
രാവണാന്തക മുകുന്ത രാമ പാഹിമാം

(രാമ രാമ)

ഭക്തി മുക്തി ദായക പുരന്ധരാദി സേവിത
ഭാഗ്യവാരിധെ! ജയ മുകുന്ദ രാമ പാഹിമാം

(രാമ രാമ)

ധീനതകൾ നീക്കിനീ അനുഗ്രഹിക്ക സാദരം
മാനവാഷികാമനെ മുകുന്ദ രാമ പാഹിമാം

(രാമ രാമ)

നിൻ ചരിതമോതുവാൻ നിനവിലോർമ തോന്നണം
പഞ്ചസായകോപമ മുകുന്ദ രാമ പാഹിമാം

(രാമ രാമ)

ശങ്കര സദാശിവ നമശിവായ മംഗള
ചന്ദ്രശേകര ഭഗവൽ ഭക്തി കൊണ്ടു ജ്ഞാനിത

(രാമ രാമ)

രാമമന്ത്ര മോതിടുന്നി താമയങ്ങൾ നീങ്ങുവാൻ
രാമരാഘവ മുകുന്ദ രാമ രാമ പാഹിമാം

(രാമ രാമ )

ഭക്ത വത്സല മുകുന്ദ പദ്മനാഭ പാഹിമാം
പന്നഗാരി വാഹന മുകുന്ദ രാമ പാഹിമാം

(രാമ രാമ )

കാൽതളിരടിയിണ കനിഞ്ഞുകൂപ്പുമെന്നുടെ
കാല ദോഷമാകവേ കളഞ്ഞു രക്ഷ ചെയ്കമാം

(രാമ രാമ )

പാരിദരിദ്ര ദുഃഖ മേകിടാതെനിക്കുനീ
ഭൂരിമോദ   മേകണം മുകുന്ദ രാമ പാഹിമാം

(രാമ രാമ )

ശ്രീകരം ഭവിക്കണം എനിക്കു ശ്രീപദെ വിഭോ
സ്രീനിധെ ദയാനിധേ മുകുന്ദ രാമ പാഹിമാം

(രാമ രാമ )

വിഗ്നമോക്കെയും അകറ്റി വിശ്വതീതി പൂർത്തിയായി
വന്നിടാനനുഗ്രഹിക്ക രാമ രാമ പാഹിമാം

(രാമ രാമ )

വിത്തവാനുമാകണം വിശേഷബുദ്ധിതോനണം
വിശ്വനായകാ വിഭോ മുകുന്ദ രാമ പാഹിമാം

(രാമ രാമ )

രോഗപീടവന്നണഞ്ഞു രോഗിയായ് വലഞ്ഞിടാതെ
ദേഹരക്ഷ ചെയ്യണം മുകുന്ദ രാമ പാഹിമാം

🍃🐚🍃🐚🍃🐚🍃🐚🍃🐚🍃

വെറ്റില വിശേഷം

വെറ്റില വിശേഷം

താംബൂലപ്രശ്നം എന്തിന്?

ജ്യോതിഷാലയത്തില്‍ വച്ച് ജ്യോതിഷി നടത്തുന്ന പ്രശ്ന ചിന്തയെക്കാള്‍ കുറേകൂടി വിപുലവും സൂക്ഷ്മവുമായ ക്ഷേത്രസംബന്ധമായോ ഗൃഹസംബന്ധമായോ ഉള്ള ഗുണദോഷങ്ങള്‍ അറിയുന്നതിനുവേണ്ടിയാണ് താംബൂലപ്രശ്നം (വെറ്റില പ്രശ്നം).

സാധാരണ പ്രശ്നങ്ങളെക്കാള്‍ കുറച്ചുകൂടി വിപുലമാണ് താംബൂലപ്രശ്ന പദ്ധതി. എങ്കില്‍ കൂടി അഷ്ടമംഗലപ്രശ്നത്തിന്‍റെ വൈപുല്യം ഇതിനില്ല.

ഏകദേശം ഒരു ദിവസം നീണ്ടുനില്‍ക്കുന്ന  താംബൂല പ്രശ്നം കൊണ്ടും മതിയായില്ലായെങ്കില്‍ (ക്ഷേത്രത്തിലായാലും ഗൃഹത്തിലായാലും) രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന വിപുലമായ അഷ്ടമംഗലപ്രശ്ന ചിന്ത നി൪ദ്ദേശിക്കാവുന്നതാണ്.

താംബൂലത്തില്‍ അധിവസിക്കുന്ന ദേവതകള്‍
താംബൂലാഗ്രത്തില്‍ ലക്ഷ്മിദേവിയും, മദ്ധ്യഭാഗത്ത് സരസ്വതിയും, കടയ്ക്കല്‍ ജ്യേഷ്ഠാഭഗവതിയും, വലതുഭാഗത്ത് പാ൪വ്വതിയും, ഇടതു ഭാഗത്ത് ഭൂമി ദേവിയും, ഉള്ളില്‍ വിഷ്ണുവും, പുറത്ത് ചന്ദ്രനും, കോണുകളില്‍ ശിവനും ബ്രഹ്മാവും, ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു.

താംബൂലദാനലക്ഷണം
വെറ്റിലയോടൊപ്പം പണമോ ഫലമോ സ്വ൪ണ്ണമോ ദൈവജ്ഞന് ദാനം ചെയ്യുന്നത് ഉത്തമമാണ്. എന്നാല്‍ അവ താംബൂലത്തിന്‍റെ പുറത്ത് വയ്ക്കുന്നത് അശുഭഫലസൂചകമാണ്.

ലക്ഷ്മീനിവാസസ്ഥാനമായ വെറ്റിലയുടെ അഗ്രഭാഗം മുന്നിലാക്കി വെറ്റില മല൪ത്തി വയ്ക്കുന്നതും, വെറ്റിലയുടെ അഗ്രഭാഗം കിഴക്കുദിക്കിലേയ്ക്കോ വടക്കുദിക്കിലേയ്ക്കോ തിരിഞ്ഞിരിക്കുന്ന വിധം വയ്ക്കുന്നതും ശുഭഫലസൂചകമാണ്.

ഇതിനു വിപരീതമായ വെറ്റില കമഴ്ത്തിവയ്ക്കുന്നതും, തെക്കോട്ടോ പടിഞ്ഞാറോട്ടോ  തിരിഞ്ഞിരിക്കുന്നതും അത്യധികമായ കഷ്ടഫലങ്ങളെ സൂചിപ്പിക്കുന്നതാണ്.

വെറ്റിലകെട്ട് അഴിച്ചു വയ്ക്കുന്നത് ഉത്തമമാണ്. കെട്ടഴിക്കാതെ വയ്ക്കുന്നത് അധമവും. വെറ്റില ദാനം ചെയ്യുന്നയാള്‍ അംഗവൈകല്യമുള്ളവനായിരിക്കുന്നതും വെറ്റില കേടായിപ്പോവുകയോ, ദൈവജ്ഞന് സമ൪പ്പിക്കാന്‍ പോകുമ്പോള്‍ തറയില്‍ വീണുപോവുകയോ ചെയ്യുന്നതും ഏറെ അശുഭമായ ഫലത്തെ സൂചിപ്പിക്കുന്നതാണെന്ന് അറിഞ്ഞുകൊള്ളണം.

(*ശിവന്‍ പാ൪വ്വതിയോട് പറയുകയാണ്*) അല്ലയോ പ്രിയേ, ശത്രുക്കള്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം നേരേനീട്ടിയും, മിത്രങ്ങള്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം താഴ്ത്തിയും, സേവകന്മാ൪ക്ക് അഗ്രഭാഗം മുകളിലേയ്ക്ക് ഉയ൪ത്തിപ്പിടിച്ചും വേണം താംബൂലദാനം ചെയ്യേണ്ടത്. കാര്യസാദ്ധ്യം സൂചിപ്പിക്കുന്ന ഈ സിദ്ധയോഗം ഞാന്‍ നിന്നോട് വളരെ ചുരുക്കിയാണ് പറഞ്ഞത്. (യുക്ത്യനുസാരം താംബൂലദാനത്തിന്‍റെ മറ്റു ലക്ഷണങ്ങള്‍ കൂടി ഗ്രഹിച്ചു കൊള്ളുക.)

വെറ്റിലയുടെ വലിപ്പവും നിറവും
വെറ്റിലയ്ക്ക് വീതിയുടെ മൂന്നിരട്ടി നീളം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും ശുഭപ്രദം.

രണ്ടംഗുലം വീതിയും ആറംഗുലം നീളമുള്ള ഏറെ നീളം കൂടിയതോ ഏറെ വീതിയുള്ളതോ അല്ലാത്ത, വെറ്റില ഭാവപുഷ്ടിയെ പ്രദാനം ചെയ്യും.

എങ്കില്‍ കൂടി വ്യത്യസ്ത ദേശങ്ങളില്‍ വളരുന്നവയും വെവ്വേറെ ഇനങ്ങളിലുള്ളവയുമായ വെറ്റിലകള്‍ക്ക് വലിപ്പ വ്യതാസവും ആകൃതി വ്യത്യാസവും ഉണ്ടാകാം.

എന്നതിനാല്‍ മേല്‍പ്പറഞ്ഞ നിയമത്തിന് അമിത പ്രാധാന്യം കല്പിക്കേണ്ടതില്ല, മറിച്ച് ദേശകാലങ്ങള്‍ക്കൊത്തതായിരിക്കണം വെറ്റില എന്ന് മനസ്സിലാക്കിയാല്‍ മതി.

ഏതൊരു ദേശത്തുവെച്ചാണോ താംബൂലപ്രശ്നം നടക്കുന്നത് ആ ദേശത്ത് പ്രചാരത്തിലിരിക്കുന്ന വെറ്റിലയ്ക്ക് സമാനമായ വലിപ്പമുള്ളതും സമ്പൂ൪ണ്ണതയും രൂപസൗഭാഗവും പ്രകാശിപ്പിക്കുന്നതുമായിരിക്കണം

താംബൂല പ്രശ്നത്തിനായി ലഭിക്കുന്ന വെറ്റില. മറിച്ചാണ് എങ്കില്‍ അതിനനുസരണമായ ദോഷഫലങ്ങള്‍ പറഞ്ഞുകൊള്ളുക.

ഇതുപോലെ തന്നെ വെറ്റിലയുടെ നിറവും സാമാന്യഫലത്തെ മാത്രം സൂചിപ്പിക്കുന്നതാണ്. ഏതു ഭാവത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്നതിനനുസരിച്ചാണ് വെറ്റിലയുടെ നിറത്തെ ഫലവുമായി എങ്ങനെ യോജിപ്പിക്കേണ്ടത് എന്ന് നിശ്ചയിക്കേണ്ടത്.

വെളുത്തപക്ഷത്തിലോ കറുത്തപക്ഷത്തിലോ തളിരിട്ടത് എന്നതിനെ അടിസ്ഥാനമാക്കി വെറ്റിലയുടെ നിറം വെളുത്തതോ ഇരുണ്ടതോ ആകാം. വെളുപ്പുകല൪ന്ന വെറ്റില ദൈവീകപ്രാധാന്യത്തെയും, ഇരുണ്ട നിറമുള്ള വെറ്റില പിതൃപ്രാധാന്യത്തെയും സൂചിപ്പിക്കുന്നു എന്ന് പറയാവുന്നതാണ്.

ഇരുണ്ട വെറ്റില തിക്തം ഉഷ്ണം കയ്പ് ദാഹം വായ്‌ വരള്‍ച്ച അഴുക്ക് എന്നിവയെ സൂചിപ്പിക്കുന്നതും അസ്വീകാര്യവുമാണ്. വെളുത്ത വെറ്റില കഫനാശകവും, സ്വീകാര്യവും, മധുര രസമുള്ളതും, ദഹനശേഷി വ൪ദ്ധിപ്പിക്കുന്നതും ആണ്. രോഗപ്രശ്നത്തില്‍ ആറാം വെറ്റിലയോട് ബന്ധപ്പെടുത്തി ഇക്കാര്യം പ്രത്യേകം പരിഗണിക്കാവുന്നതാണ്‌.

താംബൂലലക്ഷണവും താംബൂലപ്രശ്നവും

ജ്യോതിഷിക്ക് ചോദ്യക൪ത്താവ് വിനീതമായി സമ൪പ്പിക്കുന്ന വെറ്റിലകളുടെ എണ്ണത്തെ തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധിപ്പിച്ച് അതുകൊണ്ടുള്ള ഫലചിന്തയാണ് താംബൂലപ്രശ്നം എന്ന പേരില്‍ അറിയപ്പെടുന്നത്.

മറിച്ച് ദ്വാദശ ഭാവസൂചകമായ വെറ്റിലകളിലെ മ്ലാനി, കീറല്‍, ദ്വാരം, പുഴുക്കടി തുടങ്ങിയ ലക്ഷണങ്ങള്‍ നിരീക്ഷിച്ച് ശുഭാശുഭങ്ങളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം നേടാനുള്ള ശ്രമമാണ് താംബൂല ലക്ഷണം.

താംബൂല ലക്ഷണത്തില്‍ നിന്ന് ശുഭാശുഭങ്ങളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം നേടി, ആ അറിവിനെ തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി ഫലം സൂക്ഷ്മപ്പെടുത്താന്‍ സാധിക്കുമ്പോള്‍ മാത്രമേ താംബൂലപ്രശ്നം സ്വാ൪ത്ഥമായിത്തീരുകയുള്ളു.

താംബൂല ലക്ഷണവും തല്‍ക്കാല ഗ്രഹസ്ഥിതിയും ഒരേ ചരടില്‍  കൊരുത്ത മുത്തുകളെന്നപോലെ പരസ്പര ബന്ധത്തോടുകൂടിയതാക്കുമ്പോള്‍ താംബൂലപ്രശ്നം സമഗ്രതയാ൪ന്ന ഒരു ഫലചിന്താരീതിയായിമാറുന്നു.

താംബൂല ലക്ഷണം
പൃച്ഛകന്‍ ജ്യോതിഷിക്ക് കൊടുത്തിട്ടുള്ള താംബൂലങ്ങളെക്കൊണ്ടും ദ്വാദശഭാവങ്ങളുടെ (12 ഭാവങ്ങളുടെ) എല്ലാ ശുഭാശുഭഫലങ്ങളേയും പറയാം. താംബൂലംകൊണ്ട് ചിന്തിക്കേണ്ട രീതിയെയാണ്‌ ഇവിടെ പറയുന്നത്.

"പൃച്ഛ" മദ്ധ്യാഹ്നത്തിന് (ഉച്ചക്ക്) മുമ്പെയായാല്‍ പൃച്ഛകന്‍തന്ന വെറ്റില അങ്ങിനെ തന്നെ എടുത്ത് മുകളിലത്തെ വെറ്റില ഒന്നാം ഭാവമായും താഴെയുള്ളത് രണ്ടാം ഭാവമായും ക്രമേണ പന്ത്രണ്ടു വെറ്റിലകളെക്കൊണ്ടും പന്ത്രണ്ട് ഭാവങ്ങളായി കല്പിച്ചുകൊള്ളേണ്ടതാകുന്നു. പൃച്ഛ മദ്ധ്യാഹ്നത്തിന് (ഉച്ചക്ക്) ശേഷമാണെങ്കില്‍ താഴത്തെ വെറ്റില ലഗ്നഭാവമായും (ഒന്നാം ഭാവമായും) അതിന് മുകളിലത്തെ വെറ്റില രണ്ടാം ഭാവമായും, ഇപ്രകാരം മേല്പോട്ട് പന്ത്രണ്ട് വെറ്റിലകളെക്കൊണ്ട് പന്ത്രണ്ട് ഭാവങ്ങളേയും കല്പിച്ച് ഫലം പറയേണ്ടതാകുന്നു.

പൃച്ഛ രാത്രിയുടെ പൂ൪വ്വാ൪ദ്ധത്തിലാണെങ്കില്‍ ചുവട്ടില്‍ നിന്ന് തുടങ്ങി മേല്പോട്ടും പൃച്ഛ രാത്രിയുടെ ഉത്തരാ൪ദ്ധത്തിലാണെങ്കില്‍ മുകളില്‍ നിന്ന് കീഴ്പ്പോട്ടും എണ്ണി ക്രമേണ ലഗ്നാദി ഭാവങ്ങളെ ചിന്തിക്കാം എന്ന് ആപ്തോപദേശം. വെറ്റിലയ്ക്ക് വാട്ടമോ മുറിവോ ചതവോ ദ്വാരമോ പുഴുക്കടിയോ ഉണ്ടെങ്കില്‍ ആ ഭാവത്തിന് വ്യാധി നാശം മുതലായ അനിഷ്ടഫലങ്ങളേയും, നല്ല വെറ്റിലയാണെങ്കില്‍ ശുഭത്തേയും ഐശ്വര്യവ൪ദ്ധനയേയും പറയണം.

(*പ്രഷ്ടാവ് നല്‍കിയ വെറ്റിലകലെക്കൊണ്ട് അയാളുടെ എല്ലാ ഫലങ്ങളും പറയാവുന്നതാണ്*) എന്നിങ്ങനെ. "അഖിലം വക്തവ്യം" എന്ന് പറഞ്ഞിരിക്കുന്നതില്‍

അ - സൂര്യന്‍ (അഷ്ടവ൪ഗ്ഗം) - പിംഗല (ദക്ഷിണ നാഡി)

ഖി - കുജന്‍ (കവ൪ഗ്ഗം) - അഗ്നി (സുഷുമ്നാ നാഡി)

ലം - ചന്ദ്രന്‍ (യവ൪ഗ്ഗം) - അഗ്നി (വാമ നാഡി)

എന്നിങ്ങനെ ശ്വാസത്തോടുകൂടി സൂചിപ്പിച്ചതില്‍ നിന്ന് ദൈവജ്ഞന്‍ താംബൂലപ്രശ്നം ചെയ്യുമ്പോള്‍ ശ്വാസപരിശോധന ചെയ്യണം എന്നു കൂടി ആചാര്യന്‍ സൂചിപ്പിച്ചിരിക്കുന്നു.

പൃച്ഛകന്‍ ജ്യോതിഷിക്ക് നല്‍കിയ വെറ്റിലയുടെ എണ്ണത്തെ സംബന്ധിച്ച ഫലങ്ങള്‍
ഒരു വെറ്റില മാത്രമായാല്‍ ദുഃഖഫലത്തേയും രണ്ടു വെറ്റിലയാണെങ്കില്‍ ധനക്ഷയവും മൂന്നു വെറ്റിലയായാല്‍ വിനാശത്തേയും പറയണം. നാലോ അഞ്ചോ അതില്‍ കൂടുതലോ വെറ്റിലയുണ്ടെങ്കില്‍ ശുഭഫലപ്രദവുമാണ്.

ഇവിടെ 5 വരെയുള്ള വെറ്റിലകള്‍ക്കാണല്ലോ ഫലം പറഞ്ഞിട്ടുള്ളത്. അതിനാല്‍ ചില൪ ആകെ വെറ്റിലകളുടെ എണ്ണത്തെ 5 കൊണ്ട് ഹരിച്ച്‌ ശിഷ്ടം എത്ര വരുന്നുവോ അതിനനുസരണമായി ശിഷ്ടസംഖ്യ 1 എങ്കില്‍ ദുഃഖം, 2 എങ്കില്‍ ധനനാശം, 3 എങ്കില്‍ വിനാശം, 4 എങ്കില്‍ ശുഭം, 5 എങ്കില്‍ ശുഭം എന്നിങ്ങനെ ഫലം നി൪ണ്ണയിക്കുന്നു. ഈ രീതിയും സ്വീകാര്യം തന്നെ.

ശത്രുവിന് മൂന്നും, ശത്രുവായ വൈശ്യന് പത്തും, വീരന്മാ൪ക്ക് പതിനേഴും, ദിവ്യന്മാ൪ക്ക് മുപ്പത്തെട്ടും, സിദ്ധന്മാ൪ക്കും മനുഷ്യ൪ക്കും പത്തൊമ്പതും, ഭൃത്യന്മാ൪ക്ക് ഏഴും, കന്യകയ്ക്ക് ഇരുപത്തിയഞ്ചും, സാമന്ത രാജാക്കന്മാ൪ക്കും പൗത്രന്മാ൪ക്കും പതിനഞ്ചും, പുത്രവധുവിന് മുപ്പതും, ദാസിക്ക് പതിനാലും, മറ്റുള്ളവ൪ക്ക് ഇരുപതും വെറ്റിലയാണ് നല്‍കേണ്ടത് എന്നാണ് നിയമം.

പൃച്ഛകന്‍ ഇതൊന്നും പാലിച്ചിരിക്കണമെന്നില്ല. എന്നാല്‍ ജ്യോതിഷിക്ക് ഈ അറിവും ഫലപ്രവചനത്തില്‍ യുക്തിപൂ൪വ്വം പ്രയോജനപ്പെടുത്താവുന്നതാണ്

താംബൂല ലഗ്നം കണ്ടുപിടിക്കുന്നത് എങ്ങനെ?
താംബൂലസംഖ്യയെ ഇരട്ടിച്ച് അഞ്ചുകൊണ്ട് ഗുണിച്ച്‌ കിട്ടുന്ന സംഖ്യയില്‍ ഒന്നുകൂട്ടി ഏഴില്‍ ഹരിക്കുക; (താംബൂല സംഖ്യയെ പത്തില്‍  പെരുക്കി ഒന്ന് കൂട്ടിയാല്‍ മതി, {(താംബൂല സംഖ്യ x 10) +1 = ലഭിക്കുന്ന ഉത്തരത്തെ ഏഴില്‍ ഹരിക്കുക}ശേഷിച്ച സംഖ്യ ക്രമേണ സൂര്യാദി ഏഴ് ഗ്രഹങ്ങളാകുന്നു.

ഇപ്രകാരം വരുന്ന ഗ്രഹം തല്‍ക്കാലത്തില്‍ (താംബൂലപ്രശ്നദിവസത്തെ ഗ്രഹനിലയില്‍) ഏത് രാശിയില്‍ നില്‍ക്കുന്നുവോ ആ രാശിയെ താംബൂല ലഗ്നരാശിയെന്ന് (താംബൂല ലഗ്നം / താംബൂലാരൂഢം) പറയുന്നു.

ഹരണശേഷം ശിഷ്ടസംഖ്യ ഒന്നെങ്കില്‍ സൂര്യനെന്നും, രണ്ടെങ്കില്‍ ചന്ദ്രനെന്നും, മൂന്നെങ്കില്‍ ചൊവ്വയെന്നും നാലെങ്കില്‍ ബുധനെനെന്നും, അഞ്ചു എങ്കില്‍ വ്യാഴം എന്നും ആറ് എങ്കില്‍ ശുക്രനെന്നും ഏഴ്‌ എങ്കില്‍ ശനിയെന്നും ചിന്തിക്കണം.

ഇങ്ങനെ ഏഴുവരെയുള്ള സംഖ്യകൊണ്ട് ശനിവരെയുള്ള ഏഴ് ഗ്രഹങ്ങളൊന്നിന്‍റെ ഉദയത്തെ കല്‍പിക്കണം. ഇപ്രകാരം വരുന്ന ഗ്രഹം - താംബൂലഗ്രഹം - പ്രശ്നസമയത്ത് ഏത് രാശിയില്‍ നില്‍ക്കുന്നുവോ ആ രാശിയെ ലഗ്നരാശി അഥവാ താംബൂല ലഗ്നം (താംബൂലാരൂഢം) എന്ന് പറയുന്നു.

താംബൂലലഗ്നത്തിന്‍റെ / താംബൂല ഗ്രഹത്തിന്‍റെ ഫലങ്ങള്‍
താംബൂലഗ്രഹം സൂര്യനാണെങ്കില്‍ പൃച്ഛകന് ദുഃഖവും, ചന്ദ്രനാണെങ്കില്‍ സുഖവും, കുജനാണെങ്കില്‍ കലഹവും, ബുധനോ വ്യാഴമോ ആണെങ്കില്‍ ധനലാഭവും, ശുക്രനാണെങ്കില്‍ സ൪വ്വാഭീഷ്ടസിദ്ധിയും, ശനിയാണെങ്കില്‍ മരണവും ഫലമാകുന്നു.

താംബൂല ഗ്രഹം നില്‍ക്കുന്ന രാശിയാണല്ലോ താംബൂലലഗ്നം. താംബൂലലഗ്നം തുടങ്ങി ദ്വാദശഭാവങ്ങളുടെ ശുഭാശുഭഫലങ്ങളേയും സിദ്ധിയേയും ഇപ്രകാരം ലഭിക്കുന്ന ലഗ്നാദി പന്ത്രണ്ടു ഭാവങ്ങളെക്കൊണ്ടും അവിടെ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും ഫലം പറയാവുന്നതാണ്.

ലക്ഷണ ചിന്തയ്ക്കായി വെറ്റില എടുക്കേണ്ട ക്രമം
പ്രഷ്ടാവ് നല്‍കിയ വെറ്റിലകളെക്കൊണ്ട് അയാളുടെ സകലഫലങ്ങളും പറയാവുന്നതാണ്. താംബൂലപ്രശ്നം ഉച്ചയ്ക്ക് മുമ്പാണെങ്കില്‍ ഫലചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍, എണ്ണിഎടുക്കേണ്ടത് മുകളില്‍ നിന്ന് താഴേക്കും ഉച്ചയ്ക്ക് ശേഷമാണെങ്കില്‍ താഴെ നിന്ന് മുകളിലേയ്ക്കുമാണ്.

താംബൂലൈഃ പ്രഷ്ടൃദത്തൈരപി ഫലമഖിലാ-

സ്തസ്യ വക്തവ്യമേവം

പ്രാരഭ്യോപ൪യ്യധസ്താദ് ഗണനമിഹ വപുഃ-

പൂ൪വ്വമഹ്നോ൪ദ്ധയോഃ സ്യാല്‍

എന്ന പദ്യം ഓ൪മ്മിക്കുക,

ഇവിടെ ഉപരി (മുകളില്‍) എന്നതുകൊണ്ട്‌ വെറ്റിലക്കെട്ടില്‍ വെറ്റില മല൪ന്നിരിക്കുന്ന ഭാഗവും (അകവശം കാണാവുന്ന ഭാഗവും) അധസ്താദ് (താഴെ മുതല്‍) എന്നതുകൊണ്ട്‌ വെറ്റില കമഴ്ന്നിരിക്കുന്ന ഭാഗവും (ബാഹ്യഭാഗം മാത്രം കാണാനാവുന്ന ഭാഗവും) ആണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും സ്പഷ്ടമായി അറിഞ്ഞിരിക്കേണ്ടതാണ്.

വെറ്റില കെട്ടഴിച്ചു മല൪ത്തിക വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. അങ്ങിനെ മല൪ത്തി വയ്ക്കപ്പെട്ട വെറ്റില വെയിലേറ്റ് വാടിപോകാന്‍സാദ്ധ്യതയുള്ളതിനാലാണ് ഇപ്രകാരം ഒരു നിയമം പറയപ്പെട്ടിരിക്കുന്നതെന്ന് തോന്നുന്നു.

വെയിലേറ്റ് വാടാത്ത നല്ല വെറ്റില നോക്കിവേണം താംബൂലപ്രശ്നം പറയാന്‍ എന്ന് സാരം.

പൃച്ഛകന്‍റെതല്ലാത്ത കാരണങ്ങളാല്‍ വാടിപോയ വെറ്റിലയെടുത്ത് വച്ച് ദോഷഫലങ്ങള്‍ മാത്രം പറഞ്ഞ് പൃച്ഛകന് മനോദുഃഖം വ൪ദ്ധിപ്പിക്കുന്നത് ഒട്ടും നന്നല്ലല്ലോ.

താംബൂല ദാനം രാവിലെ തന്നെ നി൪വ്വഹിക്കപ്പെടുകയും പൃച്ഛകന്‍റെതല്ലാത്ത ഏതെങ്കിലും കാരണത്താല്‍ താംബൂല ലക്ഷണങ്ങള്‍ ഫലപ്രവചനം ഉച്ഛയ്ക്കുശേഷമാവുകയും ചെയ്‌താല്‍, വെറ്റില വെയിലേറ്റ് വാടിപ്പോയി എന്ന ഒറ്റക്കാരണത്താല്‍  ദുരിതഫലങ്ങള്‍ മാത്രം പറയുന്നത് പ്രഷ്ടാവിനോട് കാണിക്കുന്ന ദ്രോഹമായിരിക്കും.

കൂടാതെ അത് സത്യഫലബോധനത്തിന് സഹായിക്കുകയില്ല. ആകയാലാവാം ഇപ്രകാരം ഒരു നിയമം നല്‍കപ്പെട്ടിരിക്കുന്നത്. രാത്രിയിലാണ് പൃച്ഛ എങ്കില്‍ വെറ്റില എണ്ണിയെടുക്കേണ്ട ക്രമത്തെപ്പറ്റി ആചാര്യന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നത് ഈ ആശയത്തിന് ഉപോല്‍ബലകമാണ്.

മേല്‍പറഞ്ഞ പദ്യങ്ങളില്‍ ഭാവചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍ എണ്ണിയെടുക്കേണ്ട ക്രമം പറയപ്പെട്ടിട്ടുണ്ടെങ്കിലും ഓരോ വെറ്റിലയുടെയും ഉള്‍ഭാഗം നോക്കിയാണോ ഭാവചിന്ത നടത്തേണ്ടത് എന്ന് സ്പഷ്ടമാക്കിയിട്ടില്ല പ്രമുഖ ഗ്രന്ഥങ്ങളിലൊന്നും ഈ വിഷയം ച൪ച്ച ചെയ്തിട്ടില്ല എന്നത്, ഏറ്റവും സ്വാഭാവികമായ രീതിയാണ് അക്കാര്യത്തില്‍ അവ൪ പിന്തുട൪ന്നിരുന്നത് എന്ന് സൂചിപ്പിക്കുന്നു.

രാവിലെയാണെങ്കിലും ഉച്ചയ്ക്കുശേഷമാണെങ്കിലും ശരി, ഓരോ വെറ്റിലയും മല൪ത്തിവെച്ച് വെറ്റിലയുടെ അകവശം നോക്കി ഫലചിന്ത ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ മാ൪ഗ്ഗം. താംബൂലാഗ്രം കിഴക്ക് ദിക്കിലേയ്ക്ക്‌ തിരിഞ്ഞിരിക്കുന്ന വിധമാണ് വെറ്റില വെയ്ക്കേണ്ടത്.

ഭാവപുഷ്ടികരമായ വെറ്റിലയുടെ ലക്ഷണങ്ങള്‍
വലതുഭാഗം ഉയ൪ന്നിരിക്കുന്ന വെറ്റില വെളുത്തപക്ഷത്തില്‍ തളിരിട്ടതാണ്. അപ്രകാരം വെളുത്തപക്ഷത്തില്‍ തളിരിട്ടതും വെളുത്ത് ശോഭയോടുകൂടിയതും, കേടില്ലാത്തതും വളരെ ദീ൪ഘമല്ലാത്തതും ഹ്രസ്വമല്ലാത്തതും, ജന്തുക്കള്‍ ദോഷപ്പെടുത്താത്തതും, തടിച്ച സിരകളുള്ളതുമായ വെറ്റില പൃച്ഛകന് ദീ൪ഘായുസ്സിനേയും സുഖത്തേയും ധനത്തേയും തദ്ഭാവപുഷ്ടിയേയും പ്രദാനം ചെയ്യുന്നു.

ഭാവനാശകമായ വെറ്റിലയുടെ ലക്ഷണങ്ങള്‍
ഇടതുഭാഗം ഉയ൪ന്നിരിക്കുന്ന വെറ്റില കറുത്തപക്ഷത്തില്‍ തളിരിട്ടതാണ്. കറുത്തപക്ഷത്തില്‍ തളിരിട്ടതും കറുത്തനിറത്തോടുകൂടിയതും ഇടതുഭാഗം ഉയ൪ന്നിരിക്കുന്നതും കൃമിദൂഷണത്തോടുകൂടിയതും വാടിയതും മുറിവുള്ളതും വളരെ ദീ൪ഘമായതും അഥവാ വളരെ ചെറിയതും ദൗ൪ബല്യമുള്ളതും, ചെറിയ നാഡീഞരമ്പുകളോടു കൂടിയതുമായ വെറ്റില പൃച്ഛകന്മാ൪ക്ക് വളരെ വ്യസനത്തേയും രോഗഭയത്തേയും മരണഭയത്തേയും ഭാവനാശത്തേയും ചെയ്യുന്നതാണ്.

താംബൂല ലക്ഷണത്തിലെ ഭാവചിന്താവിധി
പ്രഷ്ടാവ് നല്‍കിയ വെറ്റിലകളില്‍ യാതൊരു ഭാവസംബന്ധിയായ വെറ്റിലയ്ക്കാണോ വാട്ടമോ, കീറലോ, ദ്വാരമോ, മറ്റു കേടുകളോ ഉള്ളത്, ആ ഭാവത്തിന് വ്യാധി, നാശം തുടങ്ങിയ അനിഷ്ടഫലങ്ങള്‍ പറഞ്ഞുകൊള്ളണം. അപ്രകാരം യാതൊരു ഭാവസംബന്ധിയായ വെറ്റിലയാണോ കേടുകളൊന്നും കൂടാതെ നന്നായിരിക്കുന്നത് ആ ഭാവത്തിന് ഐശ്വര്യാഭിവൃദ്ധി മുതലായ ഇഷ്ടഫലങ്ങള്‍ പറഞ്ഞുകൊള്ളണം.

മ്ലാനി൪ക്ഷത്യാദ്യുപേതം തദയുതമപി യദ്
ഭാവസംബന്ധി പത്രം
തസ്യ വ്യാധ്യാദ്യനിഷ്ടം ഭവതി ശുഭമപി
പ്രാപ്തിസംവ൪ദ്ധനാദ്യം.

എന്ന് പറഞ്ഞത് ഓ൪മ്മിക്കുക. സമാന അ൪ത്ഥത്തിലുള്ള മലയാള പദ്യം താഴെ പറയുന്നു.

വാടിയോ, കീറിയോ, സുഷിരം വീണതോ, പുഴുതിന്നതോ

ഏതുഭാവത്തിനെന്നാകില്‍  ആ ഭാവത്തിനു ഹാനിയും

കേടുകൂടാതെ താംബൂലഭാവങ്ങള്‍ കണ്ടു പുഷ്ടിയും

വിചാരിച്ചു യഥാന്യായം പറഞ്ഞീടുക തല്‍ഫലം.

വെറ്റില വാടിയിരുന്നാലുള്ള ഫലം
വെറ്റില വാടിയതാണെങ്കില്‍ പൂ൪വ്വപുണ്യത്തിന്‍റെ കുറവിനേയും അഗ്നിഭയത്തേയും, ചൊവ്വയ്ക്ക്‌ കാരകത്വമുള്ള രക്തം, രോഗം തുടങ്ങിയവയാല്‍ പ്രേരിതമായ ദോഷങ്ങളെയും, സ൪പ്പം, വനം എന്നിവയുടെ നാശത്തേയും (അഥവാ സ൪പ്പക്കാവുകളുടെ നാശത്തേയും), മരങ്ങള്‍ മുറിക്കുന്നതിനേയും പറയാം. കിണറുകള്‍  നികത്തിയതുകൊണ്ടുള്ള ദോഷമുണ്ടെന്നും പറയാവുന്നതാണ്. 'പൂ൪വ്വപുണ്യസ്യദോഷോ' എന്ന് പറഞ്ഞിരിക്കയാല്‍ പൂ൪വ്വപുണ്യക്ഷതി പറയാമെങ്കിലും ഏതു ഭാവത്തിനെ സൂചിപ്പിക്കുന്ന വെറ്റിലയാണോ വാടിയിരിക്കുന്നത് ആ ഭാവത്തോട് ബന്ധപ്പെട്ട പൂ൪വ്വപുണ്യദോഷമാണ് പറയേണ്ടത്. 'വഹ്നേ൪ ഭീതിശ്ച ഭൂമിസുതകൃതരുധിരാദ്യാമയഃ പ്രേതഭൂഃ' എന്ന് പറഞ്ഞിരിക്കയാല്‍ യാതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ വാടിയിരിക്കുന്നത് ആ ഭാവത്തെ അപേക്ഷിച്ച് കുജന്‍റെ സ്ഥിതിയുമായി ബന്ധപ്പെടുത്തി ആ ഭാവം കൊണ്ട് ചിന്തിക്കാവുന്നവയുടെ നാശത്തെ പറയാം എന്ന് സ്പഷ്ടമാകുന്നു. 'കൂപാനാം ച വിനാശനം ച ഭവനേ' എന്ന് പറഞ്ഞിരിക്കയാല്‍ നാലാം ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റില ശുഷ്കമായിരുന്നാലാണ് (ഭവനം = നാലാം  ഭാവം) ശേഷം ഫലങ്ങളും കിണറിന്‍റെ നാശവും പ്രത്യേകിച്ചും പറയേണ്ടതെന്നുണ്ട്.

വെറ്റില കീറിയിരുന്നാലുള്ള ഫലം
വെറ്റില ഛിന്നമായിരുന്നാല്‍ - അതാത് വെറ്റിലയില്‍ പൊട്ടല്‍ അഥവാ കീറലുണ്ടായിരുന്നാല്‍ - ധനവിഭവങ്ങള്‍ ഹേതുവായുള്ള വലുതായ ശത്രുതയും, ആ പ്രദേശവാസികളുടെ പലവിധത്തിലുള്ള വിരോധങ്ങളും, പ്രേതബാധാദി ദോഷങ്ങളും, ദേവന്മാരുടെ മൂലക്ഷേത്രത്തിലുള്ള അശുദ്ധിയും, ദേവബിംബങ്ങളുടേയും പൊട്ടലും ജീ൪ണ്ണതയും പറയണം. ഈ കാരണങ്ങള്‍ കൊണ്ട് തദ്ദേശവാസികളായ ജനങ്ങള്‍ക്ക് പലവിധത്തിലുള്ള അരിഷ്ടതകളേയും മനോദുഃഖങ്ങളെയും പറയുകയും വേണം.

താംബൂല ലക്ഷണങ്ങളെ താംബൂലലഗ്നം തുടങ്ങിയുള്ള തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി മാത്രമേ ഇത്തരം ഫലങ്ങള്‍ ഉറപ്പിച്ചു പറയാവു. ഏതൊരു ഭാവത്തെക്കുറിച്ചാണോ ചിന്തിക്കുന്നത് ആ ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയുടെ ലക്ഷണങ്ങളേക്കാള്‍ തല്‍ക്കാല ഗ്രഹസ്ഥിതിയാണ് ജ്യോതിഷിക്ക് ഫലങ്ങളെ സ്പഷ്ടമായി കാണിച്ചുകൊടുക്കുന്നത്. ആകയാലാണ് താംബൂല പ്രശ്നത്തില്‍ താംബൂല ലക്ഷണങ്ങളെക്കാള്‍ പ്രാധാന്യം താംബൂല ലഗ്നം തുടങ്ങിയുള്ള തല്‍ക്കാല ഗ്രഹസ്ഥിതിക്ക് നല്‍കിയിരിക്കുന്നത്. താംബൂലലക്ഷണങ്ങളും താംബൂലലഗ്നം തുടങ്ങിയുള്ള തല്‍ക്കാലഗ്രഹസ്ഥിതിയും പരസ്പര പൂരകങ്ങളാണെന്ന് കരുതണം.

രണ്ടാം ഭാവസൂചകമായ വെറ്റിലയില്‍ പൊട്ടല്‍ ഉണ്ടായിരുന്നാല്‍ (വെറ്റില ഛിന്നമായിരുന്നാല്‍) ആ കുടുംബത്തില്‍പ്പെട്ട ആരെങ്കിലും അന്യജാതിയിലോ മതത്തിലോ പോയിട്ടുണ്ടെന്ന് (തത്രത്യാന്യാം) ഫലം പറയാവുന്നതാണ്, രാണ്ടാംഭാവ സൂചകമായ വെറ്റിലയുടെ ഇടതുഭാഗത്ത്, 3-7-11 ഭാവസൂചകമായ ഭാഗത്ത്, പൊട്ടലുണ്ടായിരുന്നാലാണ് ഈ ഫലം ഉറപ്പിച്ച് പറയേണ്ടത്. ഇത്തരത്തില്‍ താംബൂല ലക്ഷണങ്ങളെ വിവിധ ഭാവങ്ങളുമായി ബന്ധപ്പെടുത്തേണ്ടതെപ്രകാരമാണെന്ന് വളരെ ചിന്തിച്ച് നിശ്ചയിക്കേണ്ടതാണ്. അപ്പോള്‍ മാത്രമേ ഉറപ്പോടെ താംബൂലലക്ഷണങ്ങള്‍ നിരീക്ഷിച്ച് ഫലപ്രവചനം നടത്താന്‍ സാധിക്കൂ.

വെറ്റിലയില്‍ സുഷിരം ഉണ്ടായിരുന്നാല്‍ ഫലം
വെറ്റിലയില്‍ ദ്വാരമുണ്ടെങ്കില്‍ ജനങ്ങളുടെ പൂ൪വ്വപുണ്യക്ഷയത്തേയും അഗ്നിഭീതിയേയും രാജകോപത്തേയും അധികാരസ്ഥാനങ്ങളുടെ അപ്രീതിമൂലമുണ്ടാകുന്ന പ്രയാസങ്ങളേയും, പലവിധങ്ങളായ രോഗപീഡകളേയും പ്രേതബാധയേയും, സ൪പ്പനാശത്തേയും, വൃക്ഷശിഖരങ്ങളുടെ നാശത്തേയും, പുഷ്പവള്ളികളുടെ നാശത്തേയും, കാവ് മുതലായവ നശിപ്പിച്ചത് നിമിത്തമുണ്ടായ സ൪പ്പശാപത്തേയും അത് ഹേതുവായി ഉണ്ടാകുന്ന ചൊറി, ചിരങ്ങ് മുതലയാവയേയും പറയണം. സ൪പ്പം കാമത്തിന്‍റെ പ്രതീകമാകയാല്‍, ഇവിടെ "ഭോഗീന്ദ്രശാപദധിഗത പീടകം" എന്ന് പറഞ്ഞിരിക്കുന്നതിനെ, അതിധികമായ കാമവും കാമപൂരണത്തിനുള്ള ശ്രമങ്ങളും (വേശ്യാസംഗം മുതലായവ) നിമിത്തം ഉണ്ടായ ഗുഹ്യരോഗങ്ങളും ചൊറി, ചിരങ്ങ് മുതലായ ത്വക് രോഗങ്ങളും എന്ന് വ്യക്തിപ്രശ്നത്തില്‍ യുക്ത്യനുസാരം വ്യാഖ്യാനിക്കാവുന്നതാണ്‌. ഇപ്രകാരം ഏതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ ആ ഭാവത്തിന് അനുയോജ്യമായ ഫലങ്ങള്‍ മാത്രം വെറ്റിലയുടെ ഇത്തരം ലക്ഷണങ്ങളില്‍ നിന്നും പറയപ്പെടണമെന്നും ശേഷം ഫലങ്ങള്‍ താംബൂലാരൂഢം തുടങ്ങിയുള്ള തല്‍ക്കാല ഗ്രഹനിലയും അതേ ഫലത്തെ സൂചിപ്പിക്കുന്നു എങ്കില്‍ മാത്രമേ പറയപ്പെടാന്‍ പാടുള്ളൂ എന്നും അറിഞ്ഞിരിക്കണം. ഏതൊരു ഭാവസംബന്ധിയായ വെറ്റിലയിലാണോ മ്ലാനിക്ഷത്യാദി ദോഷലക്ഷങ്ങള്‍ ഉള്ളത്, ആ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്ന ഫലങ്ങള്‍ മാത്രമല്ല, ആ ഭാവസംബന്ധിയായ മറ്റു ദോഷങ്ങളും തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി പറയേണ്ടതാണ്.

താംബൂലത്തിന്‍റെ അഗ്രഭാഗത്തിങ്കല്‍ ദ്വാരമുണ്ടെങ്കില്‍ വനദേവതയേയും, തെക്കുഭാഗത്ത്‌ ദ്വാരമുണ്ടെങ്കില്‍ ദു൪മൃതി പ്രേതത്തിനേയും, പടിഞ്ഞാറ് ഭാഗത്ത് ദ്വാരമുണ്ടെകില്‍ ജലമൃതി പ്രേതത്തേയും, വടക്കുഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ ധനസംബന്ധമായ വൈരാഗ്യത്തേയും, മദ്ധ്യഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ പാശമൃതി (തൂങ്ങി മരണം) മുതലായവ സംഭവിച്ചിട്ടുള്ള പ്രേതബാധകളെയും പറയണം.

രണ്ടാം ഭാവസംബന്ധിയായ വെറ്റിലയുടെ കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന അഗ്രഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ "താംബൂലാഗ്രേ നിവസതി രമാ" എന്നുകൂടി ഉണ്ടായിരിക്കയാല്‍ ധനസംബന്ധമായ ദോഷങ്ങളും ദാരിദ്രവും പ്രവചിക്കപ്പെടാറുണ്ട്. വെറ്റിലയുടെ കടയ്ക്കല്‍ ദ്വാരമുണ്ടെങ്കില്‍ അത് മൂലക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് വ്യാഖ്യാനിക്കാം. ബിംബം, അഷ്ടബന്ധം തുടങ്ങിയവയെ സൂചിപ്പിക്കുന്ന വെറ്റിലയുടെ കടയ്ക്കല്‍ ദ്വാരമുണ്ടായിരുന്നാല്‍ - തല്‍ക്കാല ഗ്രഹസ്ഥിതികൂടി അനുകൂലമെങ്കില്‍ - ബിംബത്തിന്‍റെയും അഷ്ടബന്ധത്തിന്‍റെയും ദോഷമായി വ്യാഖ്യാനിക്കാവുന്നതാണ്. ക്ഷേത്രത്തിനു വെളിയില്‍ കാവിനോടും കാടിനോടും അനുബന്ധിച്ചുള്ള ദേവതകളെയാണ് "വനദേവത" എന്ന് പറയുന്നത്. ശാസ്താവ്, നാഗ൪ തുടങ്ങിയവ൪ വനദേവതകളാണ്. മാടന്‍, യക്ഷി തുടങ്ങി പല ക്ഷേത്രങ്ങളിലും ധാരാളമായി കാണുന്ന മിക്ക ദേവതകളേയും വനദേവതാ വിഭാഗത്തില്‍പ്പെടുത്താവുന്നതാണ്. തെക്കുഭാഗത്ത്‌, അതായത് കിഴക്കോട്ട് തിരിച്ചുവെച്ചിരിക്കുന്ന വെറ്റിലയുടെ വലതുഭാഗത്ത് സുഷിരമുണ്ടായിരുന്നാല്‍ (കുജന്‍ - "കു"വില്‍ നിന്ന് അതായത് ഭൂമിയില്‍ നിന്ന് ജനിച്ചവ൪ എന്ന൪ത്ഥമുണ്ടായിരിക്കയാല്‍) ഭൂമി സംബന്ധമായ കാരണങ്ങളാല്‍ ഉണ്ടായ കുഴപ്പങ്ങള്‍ നിലവിലുണ്ട് എന്ന് പറയാം. കൂടാതെ ഭ്രൂണം ഏതൊന്നിന്‍റെയും ഉത്ഭവത്തെ സൂചിപ്പിക്കുന്നതാകയാല്‍ തദ്ഭാവ സംബന്ധിയായ ഏതോ കാര്യത്തിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട ദുരിതങ്ങളാണ് എന്ന് കരുതാവുന്നതാണ്. ഏതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ ആ ഭാവംകൊണ്ട് ചിന്തിക്കാവുന്ന വ്യക്തികളുടെ കുടുംബങ്ങളിലെ ഗ൪ഭം അലസല്‍, ബാലമരണം എന്നിവയും അവ സൂചിപ്പിക്കുന്നതായും വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ട്. നാലാം ഭാവ സൂചകമായ വെറ്റിലയുടെ കടയ്ക്കല്‍ (പടിഞ്ഞാറുഭാഗത്ത്) സുഷിരമുണ്ട് എങ്കില്‍, ആയത് കിണ൪ കുളം ഇത്യാദി ജലസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മരണദോഷങ്ങളെ സൂചിപ്പിക്കുന്നതായി കരുതാം. ഇടതുഭാഗത്താണ് (വടക്കുഭാഗം) സുഷിരമെങ്കില്‍ ധനലാഭവുമായി ബന്ധപ്പെട്ട വൈരാഗ്യങ്ങള്‍ ഉണ്ടെന്ന് പറയണം. ദേവലന്‍ (ശാന്തിക്കാരന്‍), ഭക്തജനങ്ങള്‍, ശത്രുക്കള്‍ ഇത്യാദിയായി അനുയോജ്യമായ ഏതിനെയെങ്കിലും സൂചിപ്പിക്കുന്ന വെറ്റിലയുടെ മദ്ധ്യഭാഗത്ത് സുഷിരമുണ്ടെങ്കില്‍ തൂങ്ങിമരണം മുതലായവ പറയാവുന്നതാണ്. കൂടാതെ വൃഥാഭിമാനജന്യങ്ങളായ പ്രശ്നങ്ങളും നിലവിലുണ്ടാവാം. ഭാവചിന്തയുമായും തല്‍ക്കാല ഗ്രഹസ്ഥിതിയുമായും ബന്ധപ്പെടുത്തി ചിന്തിച്ച് ഫലങ്ങള്‍ സൂക്ഷ്മപ്പെടുത്തിക്കൊള്ളണം.

താംബൂലം പുഴുതിന്നാലുള്ള ഫലം
താംബൂലം പുഴുത്തിന്നിട്ടുണ്ടെങ്കിലും, കരിഞ്ഞിരുന്നാലും, താംബൂലാഗ്രം പൊട്ടിപ്പോയി എങ്കിലും, വെറ്റിലയുടെ പ്രധാന ഞരമ്പ്‌ ഓടിഞ്ഞിരുന്നാലും ദോഷഫലം പറയേണ്ടതാണ്.

ഒന്നാം ഭാവസൂചകമായ വെറ്റിലയില്‍ പുഴുവിനെ കണ്ടാല്‍ സ൪പ്പദോഷമുണ്ടെന്ന് കരുതാം.

നാലാം ഭാവസൂചകമായ വെറ്റിലയിലാണ് പുഴുവിനെ കാണുന്നതെങ്കില്‍ ധ൪മ്മദേവതാ സ്ഥാനവുമായോ കുടുംബവുമായോ കാവുമായോ ബന്ധപ്പെട്ട സ൪പ്പദോഷങ്ങളുണ്ടാവാം.

അഞ്ചാം ഭാവസൂചകമായ വെറ്റിലയില്‍ പുഴുവിനെ കണ്ടാല്‍ സ൪പ്പദോഷം കൊണ്ട് സുതക്ഷയം (പുത്രനാശം) സംഭവിക്കും.

ഇങ്ങനെ ഓരോ ഭാവവുമായി ബന്ധപ്പെട്ട് സ൪പ്പദോഷാദികള്‍ പുഴുവിനെ കണ്ടാലും അഥവാ പുഴുതിന്ന വെറ്റില കണ്ടാലും ചിന്തിച്ചുകൊള്ളുക.

വെറ്റിലകൊണ്ട് ഐശ്വര്യലക്ഷണവും ആയു൪നാശലക്ഷണവും
നീണ്ടു മനോഹരമായ താംബൂലാഗ്രത്തോട് കൂടിയതും ഇടത് വലത് എന്നിങ്ങനെ ഇരു കോണുകളും സമാന വലിപ്പത്തോട് കൂടിയതുമായ വെറ്റില ഏറ്റവും ശുഭസൂചകവും ഐശ്വര്യത്തെയും അഭിവൃദ്ധിയെയും പ്രദാനം ചെയ്യുന്നതുമാണ്.

താംബൂലാഗ്രഹം വരണ്ടിരിക്കുന്നതായി കണ്ടാല്‍ അത് ആ വെറ്റില സൂചിപ്പിക്കുന്ന ഭാവ കൊണ്ട് ചിന്തിക്കേണ്ടതായ വ്യക്തിയുടെ അഥവാ വിഷയങ്ങളുടെ രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. താംബൂലാഗ്രത്തിലോ അഥവാ വെറ്റിലയ്ക്ക് പൊതുവായ ആകൃതിക്ക് കുറവുകളോ പൊട്ടലുകളോ വന്നിട്ടുണ്ട് എങ്കില്‍ അത് ആ ഭാവസൂചകമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ശാപകോപാദികളെയാണ് സൂചിപ്പിക്കുന്നത്. താംബൂല ലക്ഷണത്തിലെ ഭാവാല്‍ഭാവചിന്തയുമായും തല്‍ക്കാല  ഗ്രഹസ്ഥിതിയുമായും ബന്ധപ്പെടുത്തി ഫലം യുക്ത്യനുസാരം സൂക്ഷ്മപ്പെടുത്തിക്കൊള്ളുക.  വ്യത്യസ്ത ഭാവ സൂചകമായ വെറ്റിലകളില്‍ കാണുന്ന ചിലന്തിവലയും മറ്റും ആ ഭാവസൂചകമായ വ്യക്തികളെ അഥവാ വിഷയങ്ങളെ ബാധിച്ചിട്ടുള്ള ആയു൪ദോഷാദികളെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാവുന്നതാണ്.

വെറ്റിലയുടെ അഗ്രഭാഗത്ത് ആയുസ്സും, കടയ്ക്കല്‍ യശസ്സും, മദ്ധ്യഭാഗത്ത് ലക്ഷ്മിയും സ്ഥിതിചെയ്യുന്നു. വെറ്റിലയുടെ കടയ്ക്കല്‍ കേടുണ്ടായിരുന്നാല്‍ രോഗവും, ആഗ്രഭാഗത്ത് കേടുണ്ടായിരുന്നാല്‍ ആയു൪നാശവും ഫലം പറയാവുന്നതാണ്. ഇത്തരം ഫലചിന്ത പ്രധാനമായും എട്ടാം ഭാവ സൂചകമായ വെറ്റിലയുമായി ബന്ധപ്പെടുത്തി വേണം.

വെറ്റിലയുടെ ഞരമ്പുകള്‍ (സിരകള്‍)
"സിരയാ ബുദ്ധിനാശനം". "സിരാദോഷേ തു ഗോത്രാണാം ദോഷം തത്തല്‍ വിനി൪ദ്ദിശേല്‍" എന്നെല്ലാം പറയപ്പെടുന്നു. അതിനാല്‍ ഏത് ഭാവത്തോടു ബന്ധപ്പെട്ട വെറ്റിലയിലാണോ സിരാദോഷങ്ങള്‍ കാണപ്പെടുന്നത്, ആ ഭാവം കൊണ്ട് പറയേണ്ട വ്യക്തികള്‍ക്ക് ബുദ്ധിമാന്ദ്യം ഭ്രാന്ത് ഇത്യാദിദോഷങ്ങളും, ആ ഭാവം സൂചിപ്പിക്കുന്ന കുടുംബശാഖകള്‍ക്കും നാശവും ഫലം പറയാവുന്നതാണ്. യുക്തിയോടെ ഇക്കാര്യം ഫലത്തില്‍ യോജിപ്പിച്ചുകൊള്ളുക.

സിരകള്‍ ബലവത്തായിരുന്നാല്‍ ആ ഭാവത്തിന് പുഷ്ടിയും, ആ ഭാവം കൊണ്ട് പറയപ്പെടേണ്ട വ്യക്തികള്‍ക്ക് ദീ൪ഘായുസ്സും സുഖസമ്പത്തും വിജയവും ഉണ്ട് എന്ന് പറയാവുന്നതാണ്.

സിരകള്‍ വായ്ക്കും ഹൃദയത്തിലും ശൈഥില്യം ഉണ്ടാക്കും. ഉണങ്ങിയതോ അഥവാ പൊട്ടി കഷണങ്ങളായി ചിതറിയതോ ആയ വെറ്റില കഴിക്കുന്നത് ത്വക്ദോഷത്തെ ഉണ്ടാക്കും.

ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ആ ഭാവം സൂചിപ്പിക്കുന്ന വ്യക്തികളില്‍ ഇത്തരം ഫലാനുഭവങ്ങള്‍ ഉള്ളവ൪ ഉണ്ട് എന്ന് പറയാവുന്നതാണ്.

താംബൂല പ്രശ്നത്തില്‍ ഭാവനി൪ണ്ണയം
പ്രഷ്ടാവ് ജ്യോതിഷിക്ക് നല്‍കിയ വെറ്റിലകളെക്കൊണ്ട് 12 ഭാവങ്ങള്‍ നിശ്ചയിച്ച്, പ്രഷ്ടാവിന്‍റെ എല്ലാ ശുഭാശുഭങ്ങളും പറയാവുന്നതാണ്.

പ്രഷ്ടാവ് നല്‍കിയ വെറ്റിലകെട്ടില്‍ നിന്നും ഭാവചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍ എണ്ണിയെടുക്കണം. ആ വെറ്റിലകളെ യഥാക്രമം ഒന്നുമുതല്‍ 12 വരെയുള്ള ഭാവങ്ങളെ സൂചിപ്പിക്കുന്നതായി കരുതി ഫലചിന്ത നടത്താവുന്നതാണ്. ഒന്നാമത്തെ വെറ്റില ഒന്നാം ഭാവമെന്നും രണ്ടാമത്തെ വെറ്റില രണ്ടാം ഭാവമെന്നും മൂന്നാമത്തെ വെറ്റില മൂന്നാം ഭാവമെന്നും ഇങ്ങനെ ക്രമേണ ധരിച്ചുകൊള്ളണം.  ഇപ്രകാരം 12 ഭാവങ്ങളെ സൂചിപ്പിക്കുന്നതായ വെറ്റിലകളെക്കൊണ്ട് പ്രഷ്ടാവിന്‍റെ സ൪വ്വ ഫലങ്ങളും പറയാന്‍ കഴിയുന്നത് താംബൂല ലക്ഷണങ്ങളും തത്കാല ഗ്രഹസ്ഥിതിയും തമ്മില്‍ ബന്ധിപ്പിച്ച് സൂക്ഷ്മ ഫലപ്രവചനം നടത്താന്‍ സാധിക്കുമ്പോഴാണ്.

താംബൂല ലഗ്നം (താംബൂലാരൂഢം) മേടം രാശിയായാല്‍ കലഹവും, ഇടവത്തിന് ധനവ൪ദ്ധനയും, മിഥുനത്തിന് മൃഗഭീതിയും, ക൪ക്കിടകത്തിന് സുഖവൃദ്ധിയും, താംബൂല ലഗ്നം ചിങ്ങം രാഷിയായാല്‍ വയറിനുരോഗവും, കന്നിക്ക് ശുഭവും, തുലാത്തിന് ഗുണവും സല്‍കീ൪ത്തിയും, വൃശ്ചികത്തിന് ശത്രുവ൪ദ്ധനയും, ധനുവിന് ആത്മസുഖവും, മകരത്തിന് സ്ഥാനനാശവും, കുംഭത്തിന് മരണദോഷവും, മീനത്തിന് സന്തതിവ൪ദ്ധനയും ഫലം.

താംബൂലാരൂഢം തുടങ്ങിയുള്ള 12 ഭാവങ്ങളുടെ ഫലചിന്ത താംബൂല പ്രശ്നം എന്ന പേരില്‍ അറിയപ്പെടുന്നു. താംബൂല ലഗ്നം കണ്ടുപിടിക്കുമ്പോള്‍ ലഭിക്കുന്ന  ശിഷ്ടസംഖ്യ എത്രയാണോ വരുന്നത് അത്രയും തലമുറകളുടെ അഥവാ അത്രയും ശതകങ്ങളുടെ പഴക്കം ആ ക്ഷേത്രത്തിനുണ്ടെന്നും ദേവപ്രശ്നത്തില്‍ പലപ്പോഴും ഫലം പറയാറുണ്ട്‌. ഈ അറിവ് യുക്തിപൂ൪വ്വം വേണം ഉപയോഗിക്കാന്‍.

താംബൂല പ്രശ്ന പദ്ധതി

താംബൂല ഗ൪ഭ പ്രശ്നം
അഞ്ചാം ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റില ലക്ഷണമൊത്തതും മ്ലാനി, ക്ഷതി, വൈകല്യം എന്നിവയില്ലാത്തത്തുമാണെങ്കില്‍  സന്താനലബ്ധിയുണ്ടാകും. അഞ്ചാംഭാവസൂചകമായ വെറ്റിലയ്ക്ക് ദോഷമുണ്ടെങ്കില്‍ ഗ൪ഭസ്രാവം പറയണം.

പ്രഷ്ടാവിനാല്‍ നല്‍കപ്പെട്ട വെറ്റിലകളില്‍ അഞ്ചാമത്തേതിന് കേടു സംഭവിച്ചിരിക്കുക, അതില്‍ ചത്ത പ്രാണി പറ്റിപ്പിടിച്ചിരിക്കുക എന്നിവ ഗ൪ഭസ്രാവത്തിന്‍റെ സൂചനയാണ്.

ഇതുപോലെ തന്നെ താംബൂലാരൂഢത്തിന്‍റെ (താംബൂല ലഗ്നത്തിന്‍റെ) അഞ്ചാം ഭാവത്തിലെ ഗ്രഹസ്ഥിതിയും പ്രാധാന്യത്തോടെ പരിഗണിക്കണം. താംബൂലാരൂഢം (താംബൂല ലഗ്നം) തുടങ്ങിയുള്ള ഗ്രഹസ്ഥിതിയും ഇതേ ഫലത്തെ സൂചിപ്പിക്കുന്നുവെങ്കില്‍ മാത്രമേ ഈ ഫലം ദൃഢതയോടെ പറയാന്‍ പാടുള്ളു.

ഉദാഹരണമായി അഞ്ചാം ഭാവത്തില്‍ ചൊവ്വ, ശനി, സൂര്യന്‍, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ സ്ഥിതി, അഞ്ചാം ഭാവാധിപന് മൗഢ്യം, നീചസ്ഥിതി എന്നിവയിലൊന്ന് ഉണ്ടായിരിക്കുക, അഞ്ചാം ഭാവത്തിന് പാപമദ്ധ്യസ്ഥിതി ഉണ്ടായിരിക്കുക, അഞ്ചാം ഭാവത്തില്‍ ഗുളികസ്ഥിതിയും പാപദൃഷ്ടിയും ഉണ്ടായിരിക്കുക എന്നിവയെല്ലാം മേല്‍പറഞ്ഞ ഗ൪ഭശ്രാവലക്ഷണത്തെ ഉറപ്പിക്കാന്‍ സഹായിക്കുന്ന സൂചനകളാണ്.

ഇതേ രീതി തന്നെയാണ് മറ്റു പ്രശ്നങ്ങളില്‍ പിന്‍തുടരേണ്ടത്. ഉദാഹരണമായി

ഗൃഹപ്രശ്നം :-
നാലാമത്തെ വെറ്റിലയുടെ ലക്ഷണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും, താംബൂലാരൂഢം തുടങ്ങി നാലാം ഭാവത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടും ചിന്തിച്ചുകൊള്ളുക.

സ്ഥലപ്രശ്നം :-
ഒന്നാമത്തെ വെറ്റിലയുടെ ലക്ഷണങ്ങള്‍ക്കും താംബൂലാരൂഢത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ചിന്തിച്ചുകൊള്ളുക.

വിവാഹപ്രശ്നം :-
ഏഴാമത്തെ വെറ്റിലയുടെ ലക്ഷണങ്ങള്‍ക്കും, താംബൂലാരൂഢം തുടങ്ങി ഏഴാം ഭാവത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ചിന്തിച്ചുകൊള്ളുക.

എന്നിങ്ങനെ മറ്റു പ്രശ്നങ്ങളിലും വെറ്റിലകൊണ്ട് പ്രശ്നചിന്ത നടത്താവുന്നതാണ്.

താംബൂലം കൊണ്ടുള്ള കൂപപ്രശ്നം

കൂപം = കിണ൪

ദൂതന്‍ സ്ഥപതിയെ സമീപിച്ച് ഭക്തിയോടും ആദരവോടും കൂടി വയ്ക്കുന്ന വെറ്റിലയും അടയ്ക്കയും ആധാരമാക്കി ഫലം ചിന്തിക്കാറുണ്ട്. ഇവിടെ താംബൂലാരൂഢം നി൪ണ്ണയിക്കുന്നതിനുള്ള  രീതി വ്യാത്യാസമുണ്ട്.

വെറ്റിലകളുടെ എണ്ണം 12 ല്‍ കൂടുതലാണെങ്കില്‍ ആകെ വെറ്റിലകളുടെ എണ്ണത്തെ 12 കൊണ്ട് ഹരിച്ചു കിട്ടുന്ന ശിഷ്ടത്തെ ആധാരമാക്കിയാണ് താംബൂലാരൂഢം (താംബൂല ലഗ്നം) നി൪ണ്ണയിക്കുന്നത്. ശിഷ്ടം 1 എങ്കില്‍ മേടം, 2 എങ്കില്‍ ഇടവം, 3 എങ്കില്‍ മിഥുനം എന്നിങ്ങനെ താംബൂലാരൂഢം (താംബൂല ലഗ്നം) നി൪ണ്ണയിച്ചുകൊള്ളുക. ഈ താംബൂലാരൂഢം (താംബൂല ലഗ്നം) ഏത് രാശി എന്നതിനെ അടിസ്ഥാനമാക്കി വെള്ളം കിട്ടുമോ ഇല്ലയോ എന്ന് പ്രവചിക്കാവുന്നതാണ്.

താംബൂലം മേടമെന്നാകില്‍ ഏഴിനാലേ ജലം വരും
താംബൂലമിടവം വന്നാല്‍ ഒന്‍പതില്‍ പാറ കണ്ടിടും
താംബൂലം മിഥുനം വന്നാല്‍ ജലവും ദൂരമേറുമേ
താംബൂലം ക൪ക്കടകം വന്നാല്‍ പാറയങ്ങോട്ടുമില്ലടോ
താംബൂലം ചിങ്ങമെന്നാകില്‍ മൂന്നിനാല്‍ പാറ കണ്ടിടും
താംബൂലം കന്നിയെന്നാകില്‍ ജലം പെരികെയുണ്ടെടോ
തുലാം താംബൂലമായ് വന്നാല്‍ മണ്ണുമങ്ങോട്ടുമില്ലടോ
താംബൂലം ചാപമെന്നാകില്‍ ജലമങ്ങോട്ടുമില്ലെടോ
താംബൂലം മകരം വന്നാല്‍ മൂന്നിനാല്‍ പാറ കണ്ടിടും
താംബൂലം കുംഭമെന്നാകില്‍ മുക്കോലില്‍ പാറ കണ്ടിടും
താംബൂലം മീനമെന്നാകില്‍ അഞ്ചിനാല്‍ ജലവും വരും.

എന്നിങ്ങനെയാണ് എത്രയടി ആഴം ചെന്നാല്‍ വെള്ളം കിട്ടും എന്ന് വെറ്റിലകളെ ആധാരമാക്കി പ്രവചിക്കേണ്ടത് എന്ന് വാസ്തുഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിരിക്കുന്നു.

💐💐💐💐💐💐                      
[1:06 AM, 12/25/2016] +971 50 650 1817: താരകമന്ത്രം


പുരാതന ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു ഗുരുവിനെ നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. അതില്‍ ഒരു ബ്രഹ്മചാരി സമാരാദ്ധ്യനായ ഗുരുവില്‍ നിന്നു പാവനമായ ഒരു മുഹൂര്‍ത്തത്തില്‍ മന്ത്രോപദേശം നേടി. ഉപദേശം നല്‍കാന്‍ നേരത്ത് ഗുരു ഇങ്ങിനെ താക്കീത് നല്‍കിയിരുന്നു.
”മകനേ! ഈ മഹാമന്ത്രം അതി രഹസ്യമാണ്. ഇതിനു വളരെയധികം ശക്തിയുണ്ട്. അതിനാല്‍ മറ്റാരോടും പറഞ്ഞു പോകരുത്.

ദിവസങ്ങള്‍ നീങ്ങി. പ്രഭാതസ്‌നാനാദികര്‍മ്മങ്ങള്‍ക്ക് ശിഷ്യന്‍ ഒരു ദിവസം നദീതീരത്തേക്ക് പോയി. അപ്പോള്‍ ഒരുസംഘം മഹത് മഹിളകള്‍ കുളി കഴിഞ്ഞ് മടങ്ങുന്നത് ശിഷ്യന്‍ കണ്ടു. ഗുരുവില്‍നിന്നു ലഭിച്ച അതേ മന്ത്രം അവര്‍ ഉച്ചത്തില്‍ പാടിവരുന്നതാണു ശിഷ്യന്‍ കണ്ടത്. അല്ലാ! ഗുരുദേവന്‍ എന്റെ കാതില്‍ ഉപദേശിച്ച മന്ത്രം. ഇവര്‍ എങ്ങിനെ അറിഞ്ഞുവെന്ന് ശിഷ്യന്‍ അത്ഭുതപ്പെട്ടു. സംശയങ്ങള്‍ മെല്ലെ മനസ്സിനെ ഗ്രസിച്ച് തുടങ്ങി.

ഒരു മനുഷ്യനെ കാര്‍ന്നുതിന്നുന്ന വിഷമാണല്ലോ സംശയം. ശിഷ്യന്‍ മടങ്ങുന്നവഴി കാളവണ്ടി തെളിക്കുന്ന ഒരാള്‍ ആകാവുന്നത്ര ഉച്ചത്തില്‍ അതേ മന്ത്രം ആലപിച്ച് ആഹ്ലാദഭരിതനായി വണ്ടി ഓടിക്കുന്നത് കണ്ടു.മുന്നോട്ടുനീങ്ങവേ ഏതാനും കര്‍ഷകര്‍ നിലം ഉഴുതുകൊണ്ട് ജോലിചെയ്യുന്നു. അവരും അതേ മന്ത്രം ഉരുവിടുകയാണ്.

സത്യാന്വേഷണത്തില്‍ ഉത്സാഹം നഷ്ടപ്പെട്ട ശിഷ്യന്‍ ഒടുവില്‍ തന്റെ സംശയങ്ങള്‍ ഗുരുവിനെ അറിയിച്ചു.  ഏതാനും നാള്‍ കഴിഞ്ഞു. ഒരുദിവസം ശിഷ്യനെ അരികില്‍ വിളിച്ച് തിളക്കമേറിയ ഒരു രത്‌നം കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു:- ഈ സാധനം കമ്പോളത്തില്‍കൊണ്ടുപോയി പല വ്യാപാരികളെ കാണിച്ച് വില അറിഞ്ഞ് വരണം. പക്ഷേ സാധനം കൈവെടിയരുത്.

ശിഷ്യന്‍ ആദ്യമായി ഒരു മലക്കറി വ്യാപാരിയെയാണ് കാണിച്ചത്. അദ്ദേഹം നിസ്സാരഭാവത്തില്‍ ഏതാനും കത്തിരിക്ക തരാമെന്ന് പറഞ്ഞു. പിന്നെ സമീപിച്ചത് ഒരു അരിക്കച്ചവടക്കാരനെയായിരുന്നു. അയാള്‍ രത്‌നം പരിശോധിച്ചിട്ട് ആയിരംരൂപ വില പറഞ്ഞൂ. പിന്നീട് ഒരു രത്‌നവ്യാപാരിയെയാണ് ശിഷ്യന്‍ കണ്ടത്. രത്‌നവ്യാപാരി ഒരുലക്ഷംരൂപ അതിനു വിലകണ്ടു. പിന്നീട് അതിവിദഗ്ദ്ധനായ വജ്രവ്യാപാരിയെയാണ് കാണാന്‍ കഴിഞ്ഞത്. വജ്ര വ്യാപാരി പറഞ്ഞു, കുഞ്ഞേ, ഇത് വിലമതിക്കാന്‍ കഴിയാത്ത ഒരു രത്‌നമാണ്. സാധാരണക്കാര്‍ക്ക് ഇത് കിട്ടാവുന്നതല്ല.

വിസ്മയ സ്തബ്ധനായ ശിഷ്യന്‍ മടങ്ങിവന്നു നടന്ന കാര്യങ്ങളെല്ലും ഗുരുവിനെ അറിയിച്ചു. അപ്പോള്‍ പ്രശാന്ത ചിത്തനായി ഗുരു പറഞ്ഞു:- മകനേ! നീ കണ്ടില്ലേ പലതരക്കാര്‍ വിവിധരീതയിലാണു ഒരേ വസ്തുവിന്റെ മൂല്യം നിര്‍ണ്ണയിച്ചത്. എന്നാല്‍ സത്യത്തില്‍ ആ രത്‌നം അമൂല്യമാണ്. അര്‍ഹതയുള്ള വ്യാപാരിക്കുമാത്രമേ അതിന്റെ യഥാര്‍ത്ഥ മഹത്വം അറിയാന്‍ കഴിഞ്ഞുള്ളൂ. ഞാന്‍ നിനക്ക് പകര്‍ന്നുതന്ന രാമനാമമന്ത്രം സംസാരസാഗരത്തിന്റെ മറുകര എത്തിക്കുവാന്‍ പര്യാപ്തമായ അമൂല്യ താരകമന്ത്രമാണ്.                      
[1:06 AM, 12/25/2016] +971 50 650 1817: ഓം നമോ ഭഗവതേ വാസുദേവായ

വേദവ്യാസ ഭഗവാനാൽ വിരചിതമായ ഇതിഹാസങ്ങളുടെ ഇതിഹാസമാണ്‌
ശ്രീമദ്‌ മഹാഭാരതം
ഈ മഹാഭാരതത്തില് അതിന്റെ ജീവനാഡികള്
എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ചു ഭാഗങ്ങളുണ്ട്

1, ശ്രീമദ് ഭഗവത് ഗീത
2, ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം
3, അനുസ്മൃതി
4, ഭീഷ്മസ്തവരാജ
5, ഗജേന്ദ്രമോക്ഷം
എന്നിവയാണ് ഈ അഞ്ചണ്ണം.

അമൂല്യങ്ങളായ ഈ അഞ്ചു ഭാഗത്തെയും ചേർത്ത് "പഞ്ച രത്നം"
എന്ന് വിളിക്കപ്പെടുന്നു.
ഭഗവത് ഗീതയും ,വിഷ്ണുസഹസ്ര നാമവും മഹാഭാരതത്തില് എവിടെ എന്ന് ആരോടും പറയേണ്ടതില്ല.
ലോക വിശ്രുതങ്ങളാണ് ഇവ രണ്ടും  ഇത് ഒരു പ്രാവശ്യമെങ്കിലും കേട്ടിട്ടില്ലാത്ത ഹിന്ദുക്കള് കുറവായിരിക്കും.

 അതേപോലെ പുരാണചരിതം എന്ന നിലയില്
ഗജേന്ദ്രമോക്ഷവും സുപരിചിതമാണ്

 അതേപോലെ ഗാഡമായ വിഷ്ണുഭക്തി ഉള്ളവര്ക്ക് സുപരിചിതമാണ് ഭീഷ്മസ്തവരാജ
മഹാഭാരതം ശാന്തിപർവ്വത്തിലെ രാജധര്മ്മാനുശാസന ഭാഗത്ത് നാല്പ്പത്തിയെഴാം അദ്യായമാണ് ഈ ഭീഷ്മസ്തവരാജ.
അതും പലര്ക്കും അറിയാം

പക്ഷെ അനുസ്മൃതി എവിടെ എന്ന് ചോദിച്ചാലോ ..?
അതിന്റെ പ്രാധാന്യം ചോദിച്ചാലോ അറിയാവുന്നവര് വിരളമാണ്.
മഹാഭാരതത്തിലെ അനുശാസനപർവ്വത്തില് ശതസാഹരുസംഹിതയില് ദാനധര്മ്മ ഭാഗത്ത് ശതാനീകമഹർഷിയുടെ സംശയങ്ങൾക്ക് ശൌനകമഹര്ഷി മറുപടി പറയുന്ന ഭാഗത്താണ് അനുസ്മൃതിയെ കുറിച്ച് പറയുന്നത്.

നാരദമഹർഷിക്ക് വിഷ്ണുഭഗവാൻ തന്നെ നേരിട്ട് പറഞ്ഞുകൊടുത്ത അത്യന്തം മഹത്തും ദിവ്യവും അമൂല്യവുമാണ് ഈ സ്തോത്രം എന്ന്
ശൌനക മഹര്ഷി ശതാനീകനോട് പറഞ്ഞു കൊടുക്കുന്നു.
അനുസ്മൃതി പതിവായി ജപിക്കുന്നവര്ക്ക് എല്ലാ പുരുഷാർത്ഥങ്ങളും, ലഭിക്കുമെന്നും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന സങ്കടങ്ങള് ഇല്ലാതെയാകുമെന്നും
എല്ലാ പാപവും നശിക്കുമെന്നും മനസ്സ് ശുദ്ധമാകും എന്നും മറ്റും
അനേകംഫലങ്ങളാണ് പറയുന്നത്.

പക്ഷെ ഏറെ രസകരം
ഇമം രഹസ്യാം പരമാമനുസ്മൃതീം എന്ന് പല ഭാഗത്തും ഇത് ഏറെ രഹസ്യവും നിഗൂഡവും ആണെന്ന് പറയുന്നുണ്ട്. ഇത് യോഗ്യതയുള്ളവനെ അറിയുകയുള്ളൂ എന്നും പറയുന്നു.

 ഇതിലെ ഏറ്റവും പ്രധാനമായ കാര്യം നമ്മള് എപ്പോഴും ജപിക്കുന്ന
ഓം നമോ ഭഗവതേ വാസുദേവായഎന്ന മന്ത്രം അനുസ്മൃതിയിലാണ്
പറഞ്ഞിട്ടുള്ളത് എന്നുള്ളതാണ്.

ആ ഒറ്റ കാരണം കൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം മനസിലാക്കാം.
വിഷ്ണു സഹസ്ര നാമതോടോപ്പമോ ഒരു പക്ഷെ അതിലും ശ്രേഷ്ട്ടമോ എന്ന് കരുതാവുന്ന ഈ സ്തോത്രത്തെ ക്കുറിച്ച് നമ്മള് ഒന്നറിഞ്ഞിരിക്കുകയെങ്കിലും വേണം.

ഓം നമോ ഭഗവതേ വാസുദേവായ
മഹാഭാരതത്തെ അറിയുമ്പോൾ ഇതറിയാതെ പോകരുത്......                      
[1:06 AM, 12/25/2016] +971 50 650 1817: ആണു പെണ്ണാകുന്ന കൊറ്റംകുളങ്ങര ചമയവിളക്ക്...
🔹🔹🔹🔹🔹🔹🔹

അമ്പലമില്ലാതെയും മഹാക്ഷേത്രമായി മാറിയ ഓച്ചിറ, കോല്ലം ജില്ലയിലാണ്. കൗരവര്‍ക്കും ശകുനിക്കും അമ്പലമുണ്ട് ഈ മണ്ണില്‍. പത്‌നീസമേതനായ അയ്യപ്പനെ കാണാനും, ആണുടലില്‍ പെണ്ണഴക് വിടരുന്ന ചമയവിളക്കേന്താനും ഇവിടെയെത്തണം. മഹാക്ഷേത്രങ്ങള്‍ പലതുണ്ടെങ്കിലും അപൂര്‍വ്വ ആചാരവിശേഷങ്ങള്‍ കോണ്ട് വ്യത്യസ്തമായ ക്ഷേത്രങ്ങള്‍ തേടി ഒരു യാത്ര
വിശ്വാസങ്ങളുടെ ശക്തിസൗന്ദര്യങ്ങള്‍ മേളിക്കുന്ന ദിനം. ആണു പെണ്ണാകുന്ന ചമയത്തിന്റെ ഇന്ദ്രജാലം. മീനം പത്തിന് കോറ്റംകുളങ്ങര ഒരു വിശേഷലോകമാവുന്നു
അപൂര്‍വ്വമായ ആചാരവൈവിധ്യം കോണ്ട് ലോകശ്രദ്ധയിലെത്തിയ കോറ്റം കുളങ്ങര ദേവീക്ഷേത്രം കോല്ലം ആലപ്പുഴ ദേശീയപാതയോരത്ത് ചവറയ്ക്കടുത്താണ്. അരയാലും ഇലഞ്ഞിയും കാഞ്ഞിരവും തണലോരുക്കുന്ന അമ്പലപരിസരം. ഉത്സവ വിഭവങ്ങള്‍ക്കു പുറമെ മേക്കപ്പ് റൂമുകളും സ്റ്റുഡിയോകളും കൂണുപോലെ മുളച്ചുപൊന്തിയിരിക്കുന്നു.
മീനമാസത്തിലെ പത്തും പതിനൊന്നും. കൊറ്റംകുളങ്ങര ദേവീക്ഷേത്ര സന്നിധി മറ്റൊരുലോകമാവുന്നു. വാലിട്ട് കണ്ണെഴുതി, പൊട്ടുതൊട്ട്, ആടയാഭരണവിഭൂഷിതരായി സുന്ദരികളെ നാണിപ്പിക്കുന്ന സുന്ദരാംഗനമാരെ കൊണ്ട് ക്ഷേത്രമുറ്റം നിറയുന്നു.
കൊല്ലംമുതല്‍ ഓച്ചിറ വരെ ബസിലും ഓട്ടോറിക്ഷയിലും ബൈക്കിലും പെണ്‍വേഷധാരികളായ പുരുഷന്‍മാരെ കാണാം. ജില്ലയിലെ എല്ലാ സഞ്ചാരപഥങ്ങളും അന്ന് കൊറ്റംകുളങ്ങരയിലേക്ക് നീളുന്നു. മറുനാടുകളില്‍ നിന്നും വരുന്നവര്‍ വേറെയും. ഈ ഉത്സവം പുരുഷാംഗനമാരുടേതാണ്

ഈ ക്ഷേത്രാചാരത്തിനും പിന്നിലൊരു കഥയുണ്ട്. ക്ഷേത്രം നിന്നിരുന്ന ഇവിടം പണ്ട് കാടുപിടിച്ച് കിടക്കുകയായിരുന്നു. സമീപവാസികളായ കുട്ടികള്‍ കാലിമേയ്ക്കുമ്പോള്‍ ഒരു തേങ്ങ വീണുകിട്ടി. ഭൂതക്കുളത്തിനു തെക്ക് കിഴക്ക് ഉയര്‍ന്നിരുന്ന കല്ലില്‍ വെച്ച് അത് പൊതിക്കുമ്പോള്‍ ലോഹകഷണം കല്ലില്‍ തട്ടി. കല്ലില്‍ നിന്ന് ചോര പൊടിഞ്ഞു. പരിഭ്രാന്തരായ കുട്ടികള്‍ മുതിര്‍ന്നവരെ വിവരം അറിയിച്ചു. നാട്ടുപ്രമാണിയുടെ നേതൃത്വത്തില്‍ പ്രശ്‌നം വെച്ചപ്പോള്‍ ശിലയില്‍ സ്വാത്വിക ഭാവത്തിലുള്ള വനദുര്‍ഗ കുടികൊള്ളുന്നുവെന്നും നാടിന്റെയും നാട്ടാരുടെയും ഐശ്വര്യത്തിനുവേണ്ടി ക്ഷേത്രം നിര്‍മ്മിക്കണമെന്നും കാണാന്‍ കഴിഞ്ഞു. അന്നേ ദിവസം മുതല്‍ നാളീകേരം ഇടിച്ചുപിഴിഞ്ഞ് ദേവിക്ക് നിവേദ്യമായി നല്‍കി. കാനനപ്രദേശമായതിനാല്‍ പെണ്‍കുട്ടികള്‍ ഈ വഴി പോകാന്‍ ഭയപ്പെട്ടിരുന്നു. അതിനാലാണ് കുമാരന്‍മാര്‍ ബാലികമാരായി വേഷമണിഞ്ഞ് ദേവിയുടെ മുന്നില്‍ വിളക്കെടുത്തത്. അതിന്റെ തുടര്‍ച്ചയാണ് ഈ ചമയവിളക്ക്.
കുമാരന്‍മാര്‍ എന്നതു വിട്ട് ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരും ചമയമിട്ട് വിളക്കെടുക്കുന്നു. ദിവ്യശിലയ്ക്കു ചുറ്റും കുരുത്തോല പന്തല്‍കെട്ടി വിളക്കുവെച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഇന്നും ഉത്സവകാലത്ത് കുരുത്തോല പന്തലൊരുക്കുന്നത്. അതും കാണേണ്ടൊരു കാഴ്ചയാണ്.
ചവറ, പുതുക്കാട്, കുളങ്ങരഭാഗം, കോട്ടയ്ക്കകം എന്നീ നാലുകരക്കാരുടെയും സംഘടനകളുടെയും വ്യക്്തികളുടെയും സംയുക്താഭിമുഖ്യത്തില്‍. കേന്ദ്ര ഉത്സവകമ്മിറ്റിയുടെയും ക്ഷേത്രോപദേശകസമിതിയുടെയും കര ഉത്സവകമ്മിറ്റികളുടെയും നേതൃത്വത്തിലും ആഭിമുഖ്യത്തിലുമാണ് ഇപ്പോള്‍ ഉത്സവം കൊണ്ടാടുന്നത്.
നാലുകരക്കാരുടെയും കെട്ടുകാഴ്ചകള്‍ ഉണ്ടാവാറുണ്ട്..വിളക്കിനു മുന്നോടിയായി കാര്‍ഷിക വിഭവങ്ങള്‍ ദേവിക്ക് സമര്‍പ്പിക്കുന്ന അന്‍പൊലിപ്പറയുമുണ്ട്.
മറ്റ് നാടുകളില്‍ ജോലി ചെയ്യുന്ന കൊറ്റംകുളങ്ങരക്കാര്‍ ഓണത്തിന് വന്നില്ലെങ്കിലും ചമയവിളക്കിന് വരാന്‍ മറക്കാറില്ല.                      
[1:06 AM, 12/25/2016] +971 50 650 1817: കന്യാകുമാരി ക്ഷേത്രം

ഭാരതാംബയുടെ പാദാരവിന്ദങ്ങളില്‍ സ്വയം സമര്‍പ്പണം നടത്താന്‍ കന്യാകുമാരിയില്‍ ത്രിസാഗരങ്ങള്‍ മത്സരിക്കുന്നുവെന്നാണ്‌ കവിസങ്കല്‌പം. ത്രേതായുഗത്തിൽ പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട കേരളക്കരയിലെ ദക്ഷിണാഗ്രദേശമാണ്‌ കന്യാകുമാരി. ഭാര്‍ഗവക്ഷേത്ര(കേരളം)ത്തെ കടലെടുക്കാതിരിക്കാന്‍ പരശുരാമന്‍ തന്നെ കടല്‍ത്തീരത്തുടനീളം ഭൂതനാഥന്റേതായ ശാസ്‌താക്ഷേത്രങ്ങളും ശക്തിദേവതയുടേതായ ഭഗവതീക്ഷേത്രങ്ങളും സ്ഥാപിച്ച കൂട്ടത്തില്‍പ്പെട്ടതാണ്‌ കന്യകയായ ശക്തിദേവിയെ കുടിയിരുത്തിയിരിക്കുന്ന കന്യാകുമാരി ക്ഷേത്രം. ഇതിന്റെ സ്ഥലപുരാണത്തില്‍
എന്നിങ്ങനെ മഹര്‍ഷിമാര്‍ക്ക്‌ മോക്ഷപ്രാപ്‌തിക്കു തപം ചെയ്യാന്‍ പറ്റിയ ഒരു പുണ്യസങ്കേതമായി സുബ്രഹ്മണ്യന്‍ (മുരുകന്‍) കന്യാകുമാരിയെ നിര്‍ദേശിക്കുന്നു. സേതുപുരാണത്തില്‍ കന്യാകുമാരി, ധഌഷ്‌കോടി, കോടിക്കര എന്നീ ദേശങ്ങളെ യഥാക്രമം ആദിമധ്യാന്തസേതുക്കളായി കീര്‍ത്തിക്കുന്നു. ജ്ഞാനാരണ്യ (ശുചീന്ദ്രം)ത്തിഌ കിഴക്കായുള്ള സര്‍വലോകപ്രസിദ്ധമായ കന്യാകുമാരിക്ഷേത്രത്തോടഌബന്ധിച്ച്‌ മാതൃതീര്‍ഥം, പിതൃതീര്‍ഥം, വിനായകതീര്‍ഥം, ചക്രതീര്‍ഥം തുടങ്ങി ഇരുപത്തിയഞ്ച്‌ തീര്‍ഥങ്ങള്‍ ഉള്ളതായാണ്‌ വിവരിക്കപ്പെട്ടിട്ടുള്ളത്‌. "ആദിസേതോ കന്യാകുമാരിക്ഷേത്ര മാതൃപിതൃ തീര്‍ഥേ.........' എന്നിങ്ങനെ "സ്‌നാനമന്ത്ര'ത്തില്‍ ഇവ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. സീതാവിരഹിതനായ ശ്രീരാമന്‍ രാവണനിഗ്രഹത്തിനായി ലങ്കയിലേക്കു തിരിക്കുന്നതിഌമുമ്പ്‌ കന്യാദേവിയെയും കണ്ടു വന്ദിച്ചിരുന്നു.
ക്ഷേത്രാത്‌പത്തിയെപ്പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്‌:
ശ്രീകൃഷ്‌ണാവതാരകാലത്ത്‌ കംസന്റെ പിടിയില്‍നിന്നു വഴുതി മേലോട്ടുയര്‍ന്ന്‌ ഇപ്രകാരമോതിയശേഷം അപ്രത്യക്ഷമായ "മായാശിശുവാണ്‌ കന്യാകുമാരി'യെന്ന്‌ പദ്‌മപുരാണത്തില്‍ പറയുന്നു. ഒരു ബ്രാഹ്മണപത്‌നി പാതിവ്രത്യഭംഗത്തിഌ പരിഹാരാര്‍ഥം കാശിയില്‍ നിന്ന്‌ ഇവിടെയെത്തി തപം ചെയ്‌തു നിവൃത്തിനേടിയതുമൂലം കന്യാകുമാരി പരിപാവനത്വം ലഭ്യമാക്കിയെന്ന്‌ മണിമേഖല ഉദ്‌ഘോഷിക്കുന്നു. സ്‌കന്ദപുരാണത്തില്‍ ക്ഷേത്രാത്‌പത്തിയെക്കുറിച്ച്‌ വിശദമായ വിവരണമുണ്ട്‌: സര്‍വകാല ശിവപ്രാപ്‌തിക്കുവേണ്ടി ശിവോപദേശപ്രകാരം സര്‍വലോകസംഹാരകാലത്തോളം കന്യാക്ഷേത്രത്തില്‍ തപം ചെയ്യുന്ന മായാസുരപുത്രിയായ പുണ്യകാശിയാണ്‌ ദേവികന്യാകുമാരി; ഉപദേശപ്രകാരം ബാണാസുരാദിവധവും കഴിഞ്ഞ്‌, ശുചീന്ദ്രത്ത്‌ ബ്രഹ്മനിഷ്‌ഠയിലിരിക്കുന്ന പരമശിവനെയും ധ്യാനിച്ച്‌ നിത്യകന്യകയായി ദേവി സര്‍വലോകസംഹാരവേളയും കാത്ത്‌ ഇവിടെ വസിക്കുന്നുവെന്നാണ്‌ സങ്കല്‌പം.
ഉഗ്രതപം ചെയ്‌ത്‌ ശക്തിയാര്‍ജിച്ച്‌ മൂന്നുലോകങ്ങളും കീഴടക്കി സജ്ജനങ്ങളെ പീഡിപ്പിച്ചുവന്ന, ശോണിതപുര രാജാവായിരുന്ന കശ്യപപ്രജാപതിസുതന്‍ ബാണാസുരന്‍ കന്യാദേവിയെ കൈയൂക്കുകൊണ്ട്‌ സ്വായത്തമാക്കാന്‍ ശ്രമിച്ചു. പരമശിവനില്‍ നിന്നു ശക്തിയാര്‍ജിച്ച ദേവി ചക്രായുധം കൊണ്ട്‌ ബാണവധം നിര്‍വഹിച്ചു. ചക്രായുധമേറ്റ്‌ ബാണന്‍ പിടഞ്ഞുവീണ ഭാഗമാണ്‌ കന്യാകുമാരിയിലെ ഇരുപത്തഞ്ച്‌ തീര്‍ഥങ്ങളിലൊന്നായ ചക്രതീര്‍ഥമെന്ന്‌ വിശ്വസിക്കപ്പെടുന്നു. ശ്രീദേവിയുടെ ബാണാസുരവധം, നവരാത്രി ഉത്സവവേളയില്‍ വിജയദശമി നാളില്‍ "പള്ളിവേട്ട' മഹോത്സവം എന്ന പേരില്‍ ഇപ്പോഴും അത്യാഡംബരപൂര്‍വം അവതരിപ്പിക്കാറുണ്ട്‌. വൃശ്ചികം, ഇടവം എന്നീ മാസങ്ങളില്‍ യഥാക്രമം കാര്‍ത്തിക, വിശാഖം എന്നീ നാളുകളിലും ഇവിടെ ആഘോഷങ്ങളുണ്ട്‌.
കിഴക്കോട്ടഭിമുഖമായി സ്ഥിതിചെയ്യുന്ന കന്യാകുമാരിക്ഷേത്രം ദ്രാവിഡശൈലിയിലാണ്‌ നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. നിത്യകന്യകയായി ശിവപെരുമാനെ തപം ചെയ്‌തു കഴിയുന്ന, പരാശക്തിയായ ശ്രീപാര്‍വതിയുടെ അവതാരമാണ്‌ കന്യാകുമാരി ക്ഷേത്രത്തിലെ ദേവത. ക്ഷേത്രം വലുതല്ലെങ്കിലും പുരോഭാഗത്തെ സാമാന്യം വലുപ്പത്തിലുള്ള പ്രവേശനകവാടം അണിയണിയായുള്ള കമനീയശില്‌പങ്ങളാല്‍ അലംകൃതമാണ്‌. ഈ കിഴക്കേ വാതില്‍ ആണ്ടില്‍ അഞ്ചു തവണ മാത്രമേ തുറക്കുകയുള്ളൂ. ഇതിഌ കാരണം ദേവീവിഗ്രഹത്തിലെ മൂക്കുത്തിയിലുള്ള അമൂല്യരത്‌നത്തിന്റെ പ്രകാശം, ദീപസ്‌തംഭത്തില്‍ നിന്നാണെന്ന്‌ ധരിച്ച്‌ കരയ്‌ക്കണഞ്ഞ പല സമുദ്രനൗകകളും പാറക്കെട്ടുകളില്‍ തട്ടിയുടഞ്ഞുപോയതാണെന്നാണ്‌ ഐതിഹ്യം. ക്ഷേത്രത്തിന്റെ ഉള്‍ഭാഗത്തുള്ള കരിങ്കല്‍ തൂണുകളെല്ലാം കൊത്തുപണികള്‍ ചെയ്‌ത്‌ മോടിപിടിപ്പിച്ചിരിക്കുന്നു. കോവിലിന്റെ പുറംഭിത്തികള്‍ കോട്ടമതിലുകള്‍ പോലെ ബലിഷ്‌ഠങ്ങളാണ്‌. ക്ഷേത്രത്തോടഌബന്ധിച്ച്‌ കടലില്‍ അനേകം സ്‌നാനഘട്ടങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഇവയുടെ തൂണുകളിലെ വിശിഷ്ടശില്‌പങ്ങള്‍ മിക്കവയ്‌ക്കും തിരമാലകളുടെ അനുസ്യൂതമായ പ്രഹരത്താല്‍ തേയ്‌മാനം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ദേവീദര്‍ശനം നടത്തി മേടമാസത്തിലെ ചിത്രാപൗര്‍ണമി ദിവസം സൂര്യാസ്‌തമയവും ചന്ദ്രാദയവും കാണാനായി ഭക്തസഹസ്രങ്ങള്‍ കന്യാകുമാരിയിലെത്താറുണ്ട്‌.                      
[1:06 AM, 12/25/2016] +971 50 650 1817: തപസ്സിന്റെ ലഘുവായൊരു പതിപ്പാണ് വ്രതം

വ്രതാനുഷ്ഠാനത്തിൽ ശരീരശുദ്ധിമാത്ര൦ പോരാ മനഃശുദ്ധിയു൦ വാക്ശുദ്ധിയു൦ വേണ൦.

മാനസികശുദ്ധി ഭഗവത് സ്മരണയിലൂടെയു൦. ആഹാര നിദ്രാദികളിലെ നിയന്ത്രണം, സ്നാന൦ എന്നിവയിലൂടെ ശാരീരികശുദ്ധിയു൦. ജപത്തിലൂടെ വാചികമായ ശുദ്ധിയു൦ ഒത്തുചേരുന്നതാണ് വ്രതാനുഷ്ഠാന൦.

ഇതിൽ സ്മരണയില്ലെങ്കിൽ മറ്റെല്ലാം കേവലം വ്യായാമം മാത്ര൦. :-)

അഹി൦സ, സത്യ൦, അസ്തേയ൦, ബ്രഹ്മചര്യ൦, സരളത എന്നിവ മാനസികവ്രതത്തിന്റെ ഘടകങ്ങളാണ്.

ആഹാരനിദ്രാദികളിൽ നിയന്ത്രണമേ൪പ്പെടുത്തുന്നത് കായികവ്രതത്തിന്റെ ഘടകങ്ങൾ.

മനന൦, സത്യഭാഷണ൦, മിതവു൦ മൃദുവുമായ ഭാഷണ൦ എന്നിവ വാചികവ്രതത്തിന്റെ ഘടകങ്ങൾ.

ഇത്തര൦ വ്രതാനുഷ്ഠാനത്തിലൂടെ മാത്രമാണ് തത്വമസിയുടെ തത്വമറിയാനാകുന്നത്. അയ്യപ്പദ൪ശന൦ എന്തുകൊണ്ട് ആത്മദ൪ശനമാണ് മനസ്സിലാക്കേണ്ടത്. തത്വമസി എന്നവിടെ എഴുതിവച്ചത് എന്തിനാണെന്ന് ആത്മാ൪ത്ഥമായി അന്വേഷിക്കണ൦. അല്ലാതെ പേരിന് ഒരു 41 ദിവസത്തെ വ്രതാനുഷ്ഠാന൦(!?)  ചെയ്ത് ധൃതിയിൽ പോയി വിഗ്രഹവും കണ്ട് തിരിച്ചു വന്ന് അതുവരെ നി൪ത്തി വച്ചതെല്ലാ൦ ആസക്തിയോടെ ചെയ്തു തീ൪ക്കുന്നതല്ല ഭക്തി. അത് സീസണൽ ഭക്തിയാണ് :-)